Connect with us

More

NSCL: 260 ഒഴിവ്; ശമ്പളം: 23,936 രൂപ

Published

on

മിനിരത്ന കമ്പനിയായ ഡല്‍ഹിയിലെ നാഷനല്‍ സീഡ്‌സ് കോര്‍പറേഷന്‍ ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍പറേറ്റ്, റീജനല്‍, ഫാം ഓഫിസുകളിലായി ആകെ 260 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഒന്‍പത്.

ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (വിജിലന്‍സ്) (ഒഴിവ്-ഒന്ന്), അസിസ്റ്റന്റ് (ലീഗല്‍) ഗ്രേഡ്-ക (ഒഴിവ്-നാല്), മാനേജ്‌മെന്റ്് ട്രെയിനി (പ്രൊഡക്ഷന്‍ (ഒഴിവ്-അഞ്ച്), മാര്‍ക്കറ്റിങ് (ഒഴിവ്-അഞ്ച്), ഹ്യൂമന്‍ റിസോഴ്‌സ് (ഒഴിവ്-രണ്ട്), ലീഗല്‍ (ഒഴിവ്-ഒന്ന്), ക്വാളിറ്റി കണ്‍ട്രോള്‍ (ഒഴിവ്-അഞ്ച്)), സീനിയര്‍ ട്രെയിനി (അഗ്രിക്കള്‍ച്ചര്‍ (ഒഴിവ്-49), ഹ്യൂമന്‍ റിസോഴ്‌സ് (ഒഴിവ്-അഞ്ച്), ലോജിസ്റ്റിക്‌സ് (ഒഴിവ്-12), ക്വാളിറ്റി കണ്‍ട്രോള്‍ (ഒഴിവ്-19)), ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്) (ഒഴിവ്-രണ്ട്), ട്രെയിനി (അഗ്രികള്‍ച്ചര്‍ (ഒഴിവ്-45), മാര്‍ക്കറ്റിങ് (ഒഴിവ്-32), അഗ്രികള്‍ച്ചര്‍ സ്റ്റോഴ്‌സ് (ഒഴിവ്-16), ടെക്‌നീഷ്യന്‍ (ഡീസല്‍ മെക്കാനിക്, മെഷീന്‍മാന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ബ്ലാക്‌സ്മിത്ത്) (ഒഴിവ്-16), സ്റ്റോഴ്‌സ് (എന്‍ജിനീയറിങ്) (ഒഴിവ്-അഞ്ച്), സ്റ്റെനോഗ്രഫര്‍ (ഒഴിവ്-എട്ട്), ക്വാളിറ്റി കണ്‍ട്രോള്‍ (ഒഴിവ്-ഏഴ്), ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒഴിവ്-മൂന്ന്)), ട്രെയിനി മേറ്റ് (അഗ്രികള്‍ച്ചര്‍) (ഒഴിവ്-18) എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രധാന തസ്തികയുടെ വിശദവിവരങ്ങള്‍ ചുവടെ.

സീനിയര്‍ ട്രെയിനി:- അഗ്രികള്‍ച്ചര്‍ (ഒഴിവ്-49), ക്വാളിറ്റി കണ്‍ട്രോള്‍ (ഒഴിവ്-19): കുറഞ്ഞത് 55% മാര്‍ക്കോടെ അഗ്രോണമി/സീഡ് ടെക്‌നേളജി/പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജെനറ്റിക്‌സ് സ്‌പെഷലൈസേഷനോടുകൂടി എംഎസ്സി അഗ്രികള്‍ച്ചര്‍, കംപ്യൂട്ടര്‍ പരിജ്ഞാനം (എംഎസ് ഓഫിസ്), 27 വയസ് കവിയരുത്, 23936 രൂപ.

ട്രെയിനി:-അഗ്രികള്‍ച്ചര്‍ (ഒഴിവ്-45), മാര്‍ക്കറ്റിങ് (ഒഴിവ്-32), അഗ്രികള്‍ച്ചര്‍ സ്റ്റോഴ്‌സ് (ഒഴിവ്-16): കുറഞ്ഞത് 60% മാര്‍ക്കോടെ ബിഎസ്സി അഗ്രികള്‍ച്ചര്‍, കംപ്യൂട്ടര്‍ പരിജ്ഞാനം (എംഎസ് ഓഫിസ്), 27 വയസ് കവിയരുത്, 18496 രൂപ.

ടെക്‌നീഷ്യന്‍ (ഡീസല്‍ മെക്കാനിക്, മെഷീന്‍മാന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ബ്ലാക്‌സ്മിത്ത്) (ഒഴിവ്-16): കുറഞ്ഞത് 60% മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ ട്രേഡ് അപ്രന്റിസ്ഷിപ്പ് പരിശീലനം, എന്‍എസി പരീക്ഷാജയം (എന്‍സിവിടി അംഗീകൃതം), 27 വയസ് കവിയരുത്, 18496 രൂപ.

ട്രെയിനി മേറ്റ് (അഗ്രികള്‍ച്ചര്‍) (ഒഴിവ്-18): ഇന്റര്‍മീഡിയറ്റ് (അഗ്രികള്‍ച്ചര്‍/പ്ലസ്ടു) അല്ലെങ്കില്‍ തത്തുല്യം (സയന്‍സ്-ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം), മികച്ച ശാരീരിക ക്ഷമത, 25 വയസ് കവിയരുത്, 17952 രൂപ. 2019 ഫെബ്രുവരി ഒന്‍പത് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.

വിശദവിവരങ്ങള്‍ക്ക്: www.indiaseeds.com

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending