Connect with us

Video Stories

12000 സാരികള്‍, 30 കിലോ സ്വര്‍ണം..750 ചെരുപ്പ് : പക്ഷേ എല്ലാം സമ്മാനങ്ങള്‍..!

Published

on

പന്ത്രണ്ടായിരത്തോളം സാരികള്‍, 30 കിലോഗ്രാം സ്വര്‍ണം, 2000 ഏക്കര്‍ ഭൂമി . 91 വാച്ചുകള്‍, 750 ജോഡി ചെരുപ്പ്….ഒരു രാഷ്ട്രീയ നേതാവിനെസംബന്ധിച്ച് ഇതിന്മേല്‍ വലിയ ഒരു അഴിമതി ആരോപണം വരാനില്ല. 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ ജയലളിതയെ കര്‍ണാടക കോടതി ശിക്ഷിച്ചത് ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ അത്യപൂര്‍വമായ അഴിമതിക്കേസിലായിരുന്നു. ഇപ്പോള്‍ ബി.ജെ.പിക്കാരനായ ജനതാപാര്‍ട്ടി മുന്‍ നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിന്മേലായിരുന്നു കേസ്. 2014 സെപ്തംബര്‍ 27ന് ബംഗളൂരു സ്‌പെഷല്‍ കോടതി ജഡ്ജിയാണ് ജയയക്ക് മുഖ്യമന്ത്രിയായിരിക്കെ നാലുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഒരു മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കുമ്പോള്‍ ലഭിക്കുന്ന തടവുശിക്ഷ രാജ്യത്ത് ആദ്യമായിരുന്നു. 100 കോടി രൂപ പിഴയടക്കാനും കോടതി വിധിച്ചിരുന്നു. നിയമസഭയില്‍ പദവിയില്‍ നിന്നും അയോഗ്യയാക്കപ്പെടുന്ന ആദ്യമുഖ്യമന്ത്രികൂടിയായിരുന്നു ജയലളിത. എന്നാല്‍ കണക്കില്‍പെടാത്ത സ്വത്തെല്ലാം തനിക്ക് നടിയായിരുന്നപ്പോള്‍ ലഭിച്ച സമ്മാനങ്ങളായിരുന്നുവെന്നായിരുന്നു അവരുടെ വാദം.

പരപ്പന അഗ്രഹാരം സെന്‍ട്രല്‍ ജയിലിലായിരുന്നു ജയയുടെയും തോഴി ശശികല അടക്കമുള്ളവരുടെ കുറ്റം കോടതി പ്രഖ്യാപിച്ചത്. അതിശക്തമായ സുരക്ഷാസന്നാഹങ്ങളോടെയായിരുന്നു വിധിപ്രസ്താവം. പ്രത്യേക ജഡ്ജി ജോണ്‍മൈക്കേല്‍ ഡികുഞ്ഞയുടേതായിരുന്നു വിധി. രണ്ടുദിവസത്തിന് ശേഷം പനിനീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റു. സ്ഥാനമേറ്റ് രണ്ടാം ദിവസം പരപ്പന ജയിലില്‍ ജയയെ കാണാനെത്തിയ മുഖ്യമന്ത്രിക്ക് പക്ഷേ അവരെ കാണാനായില്ല. പോയി മുഖ്യമന്ത്രിപ്പണി നോക്കെന്നായിരുന്നു ജയയുടെ കല്‍പനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുമാസത്തെ ശിക്ഷക്ക് ശേഷം കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ ജയക്ക് പുറത്തിറങ്ങാനായി. 2015 മെയ് 11ന് ബാംഗ്ലൂര്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ജയക്കെതിരായ എല്ലാ കുറ്റവും ഒഴിവാക്കി വെറുതെ വിട്ടത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായി. ശശികലക്ക് പുറമെ അവരുടെ മരുമകന്‍ ഇളവരശി, ജയയുടെ വളര്‍ത്തുപുത്രന്‍ സുധാകരന്‍ എന്നിവരെയും കേസില്‍ വെറുതെ വിട്ടു. 12 ദിവസത്തിനുശേഷം അവര്‍ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. കര്‍ണാടക സര്‍ക്കാരിനെതിരെ ഡി.എം.കെ അടക്കം രംഗത്തുവന്നു. കര്‍ണാടകയുടെ അപ്പീലില്‍ ഇപ്പോള്‍ ജയയുടെ അനധികൃത സ്വത്തുസമ്പാദനക്കേസ് സുപ്രീംകോടതിയില്‍ പരിഗണനയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending