Culture
കല്ലടി വഴി പാലക്കാട്, സ്‌കൂളുകളില്‍ മാര്‍ബേസില്‍

തേഞ്ഞിപ്പലം: മൂന്ന് വര്‍ഷം മുമ്പ് കൈവിട്ടു പോയ കായിക കേരളത്തിന്റെ കിരീടം കല്ലടി സ്‌കൂളിന്റെ മികവില്‍ പാലക്കാടുകാര്‍ തിരിച്ചു പിടിച്ചു, സ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോതമംഗലം മാര്‍ബേസില്‍ അജയ്യരായി. അവസാന മൂന്ന് ദിനങ്ങളിലും മുന്നില്‍ നിന്ന നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തെ അവസാന ലാപ്പില്‍ എട്ടു പോയിന്റുകള്‍ക്ക് പിന്തള്ളിയാണ് 255 പോയിന്റുകള്‍ നേടിയ പാലക്കാട് ടീം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ വജ്രജൂബിലി കിരീടത്തില്‍ മുത്തമിട്ടത്.
മൂന്നര ദിവസം എറണാകുളത്തിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കിരീടത്തിലേക്ക്് പാലക്കാടിന്റെ സൂപ്പര്‍ ഫിനിഷിങ്. സീനിയര്‍ പെണ്‍കുട്ടികളുടെ 4-400 റിലേ മത്സരത്തില്‍ പങ്കെടുക്കാത്തതും തിങ്കളാഴ്ച്ച നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ 4-100 റിലേയില്‍ അയോഗ്യത വന്നതുമാണ് എറണാകുളത്തിന്റെ കിരീട സ്വപ്‌നം തകര്‍ത്തത്. 2012ല്‍ ആദ്യ കിരീടം നേടിയ പാലക്കാടിന്റെ രണ്ടാം കിരീട നേട്ടമാണിത്. എറണാകുളം 247 പോയിന്റുകള്‍ നേടി. 101 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനം നിലനിര്‍ത്തി. 73 പോയിന്റുകള്‍ നേടിയ തിരുവനന്തപുരത്തിനാണ് നാലാം സ്ഥാനം.
അവസാന രണ്ടു ദിനങ്ങളില്‍ വന്‍ കുതിപ്പ് നടത്തിയ ആതിഥേയരായ മലപ്പുറം 59 പോയിന്റുകള്‍ അക്കൗണ്ടിലാക്കി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 28 സ്വര്‍ണവും 25 വെള്ളിയും 21 വെങ്കലവുമാണ് പാലക്കാടിന്റെ താരങ്ങള്‍ നേടിയത്. എറണാകുളം 24 സ്വര്‍ണവും 31 വെള്ളിയും 20 വെങ്കലവും നേടി. കോഴിക്കോട് 12 പൊന്നണിഞ്ഞപ്പോള്‍ തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ജില്ല ടീമുകള്‍ ഏഴു വീതം സ്വര്‍ണം അക്കൗണ്ടിലാക്കി. ഇതാദ്യമായി എല്ലാ ജില്ലകളും മെഡല്‍ പട്ടികയില്‍ ഇടം നേടിയെങ്കിലും കണ്ണൂര്‍, കാസര്‍ക്കോട്, ആലപ്പുഴ ടീമുകള്‍ക്ക് സ്വര്‍ണ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
ആദ്യ രണ്ടു സ്ഥാനക്കാര്‍ സെഞ്ചുറി കടന്ന സ്‌കൂള്‍ വിഭാഗം പോരില്‍ പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസിന്റെ ശക്തമായ വെല്ലുവിളികള്‍ അതിജീവിച്ച്് 117 പോയിന്റുകളോടെയാണ് കോതമംഗലം മാര്‍ബേസില്‍ കിരീടം നിലനിര്‍ത്തിയത്. മാര്‍ബേസിലിന്റെ നാലാം കിരീടമാണിത്. 2009, 2011, 2015 വര്‍ഷങ്ങളിലെ കിരീടവും മാര്‍ബേസിലിനായിരുന്നു. രണ്ടാം സ്ഥാനക്കാരായ കല്ലടി 102 പോയിന്റുകള്‍ നേടി. കഴിഞ്ഞ മീറ്റിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയ മുന്‍ ചാമ്പ്യന്‍മാരായ കോതമംഗലം സെന്റ്‌ജോര്‍ജ്ജ് ഇത്തവണ 50 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനക്കാരായി മാനം കാത്തു.
പോയ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ പാലക്കാട് പറളി സ്‌കൂള്‍ 45 പോയിന്റില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാലക്കാടില്‍ നിന്ന് തന്നെയുള്ള മുണ്ടൂര്‍ എച്ച്.എസിനാണ് അഞ്ചാം സ്ഥാനം (40). അവസാന ദിനം നാലു റെക്കോഡുകള്‍ കൂടി തിരുത്തപ്പെട്ടു. ജൂനിയര്‍ ഹാമര്‍ത്രോയില്‍ പറളി സ്‌കൂളിന്റെ ശ്രീവിശ്വ.എം, ജൂനിയര്‍ ഹൈജമ്പില്‍ കല്ലടി സ്‌കൂളിലെ ജിഷ്ണ.എം, സീനിയര്‍ ഹാമര്‍ത്രോയില്‍ പറളിയുടെ തന്നെ സുധീഷ്.വി.എസ്, 800 മീറ്ററില്‍ എ.എം.എച്ച്.എസ് പൂവമ്പായിയുടെ അബിത മേരി മാനുവല്‍ എന്നിവരാണ് അവസാന ദിനത്തിലെ റെക്കോര്‍ഡ് നേട്ടക്കാര്‍.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
-
kerala3 days ago
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
-
india3 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
-
Film3 days ago
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍