Connect with us

More

‘കൊലയാളികളുടെ ക്വട്ടേഷന്‍ മാത്രമല്ല, ഇടതുപക്ഷ ക്വട്ടേഷന്‍ മൊത്തത്തില്‍ തകര്‍ക്കാനുള്ള പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ’; ബല്‍റാമിന് പിന്തുണയുമായി പി.കെ ഫിറോസ്

Published

on

പി.കെ ഫിറോസ്

സി.പി.എം തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കുന്നതിന് കൊല്ലാനുള്ള ക്വട്ടേഷന്‍ മാത്രമല്ല കൊടുക്കാറുള്ളത്. അവര്‍ക്ക് വേറെയും ക്വട്ടേഷന്‍ രീതികളുണ്ട്. സൈബര്‍ ക്വട്ടേഷന്‍, സാംസ്‌കാരിക ക്വട്ടേഷന്‍, മീഡിയ ക്വട്ടേഷന്‍, ഭരണമുള്ളപ്പോള്‍ പോലീസ് ക്വട്ടേഷന്‍…പട്ടിക അങ്ങിനെ നീളും. മൊത്തത്തില്‍ നമുക്കിതിനെ ഇടതുപക്ഷ ക്വട്ടേഷന്‍ എന്നു വിളിക്കാം.

ഇനി ഇവരുടെ പ്രവര്‍ത്തനം നോക്കൂ. നെഹ്‌റു മുതല്‍ പ്രിയങ്കാ ഗാന്ധിയെ വരെ ഇവര്‍ക്ക് വിമര്‍ശിക്കാം. പക്ഷേ എ.കെ.ജിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്. ഉമ്മന്‍ ചാണ്ടി മുതല്‍ ഡീന്‍ കുര്യാക്കോസിനെ വരെ വിമര്‍ശിക്കാം പക്ഷേ പിണറായി വിജയനെതിരെ മിണ്ടിപ്പോകരുത്. എം.എന്‍ കാരശ്ശേരിയെ വിമര്‍ശിച്ചാലും കെ.ആര്‍ മീരക്കെതിരെ ഒരു വരി പോലും ഉച്ചരിക്കരുത്. ഇതാണ് ലൈന്‍.

ഈ ലൈനിനെതിര് നിന്നാലോ? വി.ടി ബല്‍റാമിന്റെ കാര്യം തന്നെ നോക്കൂ. ‘ബല്‍റാമിനൊക്കെ വിവരമുണ്ടെന്നായിരുന്നു കരുതിയത്! ഇതിപ്പോ?’ ഇങ്ങിനെയാണ് ഇടതുപക്ഷ ക്വട്ടേഷന്‍ ആദ്യം തുടങ്ങുക. പിന്നെ ആ പാര്‍ട്ടിയിലെ ഒട്ടും വിവരമില്ലാത്തവന്‍ എന്ന മുദ്ര കുത്തും. പിന്നെ സാധ്യമായ രീതിയിലൊക്കെ അപകീര്‍ത്തിപ്പെടുത്തും. ബല്‍റാമിന് ഫെയിസ് ബുക്കില്‍ കിട്ടുന്ന സ്വീകാര്യതയെ അവര്‍ വിശേഷിപ്പിക്കുക ഫെയിസ്ബുക്കില്‍ മാത്രം ജീവിക്കുന്ന ആള്‍ എന്നാണ്. ബല്‍റാമിനേക്കാള്‍ പിണറായിക്കാണ് ലൈക്ക് കൂടുതല്‍ കിട്ടിയിരുന്നതെങ്കിലോ? പിണറായിയുടെ ജന പിന്തുണ മനസ്സിലാക്കി ബല്‍റാം എം.എല്‍. എ സ്ഥാനം രാജി വെക്കണം എന്ന് വരെ എം.ബി രാജേഷ് ആവശ്യപ്പെട്ടേനെ!!

മേല്‍ പറഞ്ഞ ക്വട്ടേഷന്‍ ടീമുകള്‍ക്ക് പാര്‍ട്ടി എല്ലാ തരത്തിലും പിന്തുണ കൊടുക്കും. കൊലയാളികള്‍ക്ക് പിന്തുണ കൊടുക്കുന്ന പാര്‍ട്ടിക്കാണോ മറ്റുള്ള ക്വട്ടേഷന്‍! 51 വെട്ട് വെട്ടി ഒരു മനുഷ്യനെ കൊന്ന മുഹമ്മദ് ഷാഫി എന്ന ക്രിമിനലിന് പാര്‍ട്ടി ഗ്രാമത്തില്‍ കിട്ടുന്ന സ്വീകാര്യത നമ്മള്‍ കണ്ടില്ലേ? വീരാരാധനയാണ് അയാളോട് പാര്‍ട്ടിക്കാര്‍ക്ക്. അയാളോട് മാത്രമല്ല പാര്‍ട്ടിക്ക് വേണ്ടി കൊല്ലുന്ന എല്ലാവരോടും.

എത്തിക്‌സിന്റെയും മൊറാലിറ്റിയുടെയുമൊക്കെ അളവു യന്ത്രം എപ്പോഴും ഇടതുപക്ഷ ക്വട്ടേഷന്‍ ടീമിന്റെ കയ്യിലായിരിക്കും. അവരാണതൊക്കെ തീരുമാനിക്കുക. ആ അളവുകോലാണ് ബല്‍റാം ഇപ്പോള്‍ വാങ്ങി രണ്ടായി ഒടിച്ചിട്ടിരിക്കുന്നത്. കൊലയാളികളുടെ ക്വട്ടേഷന്‍ മാത്രമല്ല ഇടതുപക്ഷ ക്വട്ടേഷന്‍ മൊത്തത്തില്‍ തകര്‍ക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം കൂടിയാണത്. ആ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending