Connect with us

Video Stories

വിമര്‍ശകര്‍ക്ക് പാക്കിസ്ഥാനിലേക്ക് വിസയടിക്കുന്നവരോട് വിനയപൂര്‍വ്വം

Published

on

കെ.എം.എ റഷീദ്

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ രാജ്യത്ത് ഒരിക്കല്‍ കൂടി യുദ്ധഭീതി ഉണര്‍ത്തിയിരിക്കുന്നു. യുദ്ധം മനുഷ്യസമൂഹത്തിന്റെ നാശത്തിന് തന്നെ ആക്കം കൂട്ടുമെന്നും അതിനിരയായവര്‍ സാധാരണ പൗരന്‍മാരാണെന്നും ആരെങ്കിലും വാദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. എന്നാല്‍ അത് പറയുന്നവര്‍ മുസ്ലിമാണെങ്കില്‍ അവരെ രാജ്യദ്രോഹിയാക്കാനുള്ള വെമ്പല്‍ ചില കപട ദേശീയവാദികളില്‍ നിന്ന് ഉയരാറുണ്ട്. രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന പ്രവാചക അധ്യാപനം മുറുകെ പിടിക്കുന്ന മുസ്ലിം സമുദായം സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഒറ്റുകാരന്റെ റോളിലായിരുന്നില്ല എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. എന്നാല്‍ വ്യാജ ചരിത്രം നിര്‍മ്മിച്ച് ഫാസിസ്റ്റ് ശക്തികള്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളുടെ ചരിത്രം മായ്ച്ചു കളയുകയും ഗോഡ്‌സെ മുതല്‍ സവര്‍ക്കര്‍ വരെയുള്ള രാജ്യദ്രോഹികളും ഭീരുക്കളുമായിരുന്നവരെ രാജ്യസ്‌നേഹികളുടെ പട്ടികയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ചരിത്രം ചര്‍ച്ചയാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ടിപ്പു സുല്‍ത്താനും, കുഞ്ഞാലി മരക്കാര്‍മാരും, മൗലാന മുഹമ്മലിയും, മാപ്പിള പോരാളികളും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ്. രാജ്യ സ്‌നേഹം രക്തത്തിലലിഞ്ഞ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന്റെയും, ബ്രിഗേഡിയര്‍ ഉസ്മാന്റെയും സമുദായം അത് പ്രകടിപ്പിക്കേണ്ട കാര്യമില്ല.

മുസ്ലിം ഭൂരിപക്ഷരാജ്യമായ പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമ്പോള്‍ പ്രധാന വിഷയം കശ്മീരാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ അധിവസിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് നിന്ന് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീര്‍ വേര്‍പെടുത്തിയാല്‍ ആ പദവി നഷ്ടമാകും. അതൊരു ഇന്ത്യന്‍ മുസ്ലിമും ആഗ്രഹിക്കുന്നില്ല എന്ന കണിശമായ നിലപാടാണ് ഭാരത മുസ്ലിംകളുടെ ആധികാരിക രാഷ്ടീയ സംഘടനയായ മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്.ഇതേ നിലപാടാണ് ഇന്ത്യന്‍ മുസ്ലിംകളുടെതെന്ന് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രിയശിഷ്യന്‍ ഇ .അഹമ്മദും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപെടുത്തിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ ചതിക്കുഴിയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ അകപ്പെടില്ല എന്ന ബോധ്യപെടുത്തലിന് അത് സഹായകമായി. രാജ്യത്ത് സമുദായം എന്തെങ്കിലും പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ ഭരണഘടനയും ജുഡീഷ്യറിയും അതിന് പരിഹാരമുണ്ടാക്കുമെന്നും ബാഹ്യശക്തികളുടെ ഇടപെടലിന്റെ ആവശ്യമില്ല എന്നും വിളിച്ചു പറഞ്ഞത് ഖാഇദെ മില്ലത്താണ്. ഇന്ത്യ ജീവിച്ചാല്‍ മാത്രമേ ഇന്ത്യയിലെ മുസല്‍മാനും ജീവിക്കുകയുള്ളൂ എന്ന് ആലങ്കാരികമായി വ്യക്തമാക്കിയത് സീതി സാഹിബുമാണ്. ‘വിശുദ്ധ കഅബയും പ്രവാചക നഗരവും സ്ഥിതി ചെയ്യുന്ന സഊദി അറേബ്യ ഭാരതത്തിനെതിരെ യുദ്ധത്തിന് വന്നാല്‍ അവര്‍ക്കെതിരെ മുന്നണിപ്പോരാളികളായി മുസ്ലിം പൗരന്മാര്‍ ഉണ്ടാകുമെന്ന സി എച്ചിന്റെ പ്രഖ്യാപനം ഇന്നും പ്രസക്തമാണ്.

1962ലെ ഇന്ത്യ ചൈന യുദ്ധവേള, രാജ്യം സാമ്പത്തികമായി ദുര്‍ബലമായ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആദ്യം തന്റെ ശമ്പളം സംഭാവന ചെയ്തത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബായിരുന്നു. അവിടെയും നിന്നില്ല ആ രാജ്യസ്‌നേഹിയും മകനും. 1962 നവംബര്‍ 13ന് മദ്രാസിലെ ക്രോംപേട്ടയിലെ വസതിയില്‍ ‘മെയില്‍ ‘ എന്ന ഇംഗ്ലീഷ് പത്രം വായിക്കുകയാണ് മിയാഖാന്‍. തലസ്ഥാന നഗരിയില്‍ യോഗം ചെയ്ത 6 എം.പിമാര്‍ തങ്ങളുടെ പുത്രന്‍മാരെ രാജ്യത്തിന് സമര്‍പ്പിക്കാന്‍ ഒരു പുത്രദാനദിനം സംഘടിപ്പിക്കുകയും അതില്‍ തന്റെ പിതാവുണ്ട് എന്ന് വായിച്ചറിഞ്ഞ ആ പുത്രന്‍ പതറാതെ ആവേശഭരിതനായി പിതാവ് തന്നിലര്‍പ്പിച്ച വിശ്വാസം, ഇബ്രാഹിമി പ്രവാചകന്‍ മകനെ ദൈവത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രവാചകന്‍ ഇസ്മാഈല്‍ സ്വീകരിച്ചതു പോലെ തീരുമാനം ശിരസാവഹിക്കുകയായിരുന്നു. പിതാവ് തന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ ആഹ്ലാദഭരിതനും അഭിമാന വിജൃീഭിതനുമായ ആ മകനും, ഇത്രയും ധീരനായ പുത്രനെ ലഭിച്ചതില്‍ അഭിമാനിതനായ പിതാവും രാജ്യസ്‌നേഹത്തിന് പകരം വെക്കാനില്ലാത്ത മാതൃകയാണ്.ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസ്തിത്വത്തെ ആദ്യ കാലങ്ങളില്‍ നിരാകരിച്ച നെഹ്‌റുവിന് തന്റെ ജീവിതത്തിലൂടെ മറുപടി നല്‍കുകയായിരുന്നു ഇസ്മാഈല്‍ സാഹിബ്.രാജ്യം മറ്റൊരു യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ മുന്‍ വിധികളില്ലാതെ രാജ്യത്തോടൊപ്പം നില്‍ക്കണമെന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ നിലപാട് തങ്കശോഭയോടെ തിളങ്ങുക തന്നെ ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending