Connect with us

Video Stories

വിമര്‍ശകര്‍ക്ക് പാക്കിസ്ഥാനിലേക്ക് വിസയടിക്കുന്നവരോട് വിനയപൂര്‍വ്വം

Published

on

കെ.എം.എ റഷീദ്

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ രാജ്യത്ത് ഒരിക്കല്‍ കൂടി യുദ്ധഭീതി ഉണര്‍ത്തിയിരിക്കുന്നു. യുദ്ധം മനുഷ്യസമൂഹത്തിന്റെ നാശത്തിന് തന്നെ ആക്കം കൂട്ടുമെന്നും അതിനിരയായവര്‍ സാധാരണ പൗരന്‍മാരാണെന്നും ആരെങ്കിലും വാദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. എന്നാല്‍ അത് പറയുന്നവര്‍ മുസ്ലിമാണെങ്കില്‍ അവരെ രാജ്യദ്രോഹിയാക്കാനുള്ള വെമ്പല്‍ ചില കപട ദേശീയവാദികളില്‍ നിന്ന് ഉയരാറുണ്ട്. രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന പ്രവാചക അധ്യാപനം മുറുകെ പിടിക്കുന്ന മുസ്ലിം സമുദായം സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഒറ്റുകാരന്റെ റോളിലായിരുന്നില്ല എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. എന്നാല്‍ വ്യാജ ചരിത്രം നിര്‍മ്മിച്ച് ഫാസിസ്റ്റ് ശക്തികള്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളുടെ ചരിത്രം മായ്ച്ചു കളയുകയും ഗോഡ്‌സെ മുതല്‍ സവര്‍ക്കര്‍ വരെയുള്ള രാജ്യദ്രോഹികളും ഭീരുക്കളുമായിരുന്നവരെ രാജ്യസ്‌നേഹികളുടെ പട്ടികയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ചരിത്രം ചര്‍ച്ചയാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ടിപ്പു സുല്‍ത്താനും, കുഞ്ഞാലി മരക്കാര്‍മാരും, മൗലാന മുഹമ്മലിയും, മാപ്പിള പോരാളികളും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ്. രാജ്യ സ്‌നേഹം രക്തത്തിലലിഞ്ഞ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന്റെയും, ബ്രിഗേഡിയര്‍ ഉസ്മാന്റെയും സമുദായം അത് പ്രകടിപ്പിക്കേണ്ട കാര്യമില്ല.

മുസ്ലിം ഭൂരിപക്ഷരാജ്യമായ പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമ്പോള്‍ പ്രധാന വിഷയം കശ്മീരാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ അധിവസിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് നിന്ന് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീര്‍ വേര്‍പെടുത്തിയാല്‍ ആ പദവി നഷ്ടമാകും. അതൊരു ഇന്ത്യന്‍ മുസ്ലിമും ആഗ്രഹിക്കുന്നില്ല എന്ന കണിശമായ നിലപാടാണ് ഭാരത മുസ്ലിംകളുടെ ആധികാരിക രാഷ്ടീയ സംഘടനയായ മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്.ഇതേ നിലപാടാണ് ഇന്ത്യന്‍ മുസ്ലിംകളുടെതെന്ന് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രിയശിഷ്യന്‍ ഇ .അഹമ്മദും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപെടുത്തിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ ചതിക്കുഴിയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ അകപ്പെടില്ല എന്ന ബോധ്യപെടുത്തലിന് അത് സഹായകമായി. രാജ്യത്ത് സമുദായം എന്തെങ്കിലും പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ ഭരണഘടനയും ജുഡീഷ്യറിയും അതിന് പരിഹാരമുണ്ടാക്കുമെന്നും ബാഹ്യശക്തികളുടെ ഇടപെടലിന്റെ ആവശ്യമില്ല എന്നും വിളിച്ചു പറഞ്ഞത് ഖാഇദെ മില്ലത്താണ്. ഇന്ത്യ ജീവിച്ചാല്‍ മാത്രമേ ഇന്ത്യയിലെ മുസല്‍മാനും ജീവിക്കുകയുള്ളൂ എന്ന് ആലങ്കാരികമായി വ്യക്തമാക്കിയത് സീതി സാഹിബുമാണ്. ‘വിശുദ്ധ കഅബയും പ്രവാചക നഗരവും സ്ഥിതി ചെയ്യുന്ന സഊദി അറേബ്യ ഭാരതത്തിനെതിരെ യുദ്ധത്തിന് വന്നാല്‍ അവര്‍ക്കെതിരെ മുന്നണിപ്പോരാളികളായി മുസ്ലിം പൗരന്മാര്‍ ഉണ്ടാകുമെന്ന സി എച്ചിന്റെ പ്രഖ്യാപനം ഇന്നും പ്രസക്തമാണ്.

1962ലെ ഇന്ത്യ ചൈന യുദ്ധവേള, രാജ്യം സാമ്പത്തികമായി ദുര്‍ബലമായ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആദ്യം തന്റെ ശമ്പളം സംഭാവന ചെയ്തത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബായിരുന്നു. അവിടെയും നിന്നില്ല ആ രാജ്യസ്‌നേഹിയും മകനും. 1962 നവംബര്‍ 13ന് മദ്രാസിലെ ക്രോംപേട്ടയിലെ വസതിയില്‍ ‘മെയില്‍ ‘ എന്ന ഇംഗ്ലീഷ് പത്രം വായിക്കുകയാണ് മിയാഖാന്‍. തലസ്ഥാന നഗരിയില്‍ യോഗം ചെയ്ത 6 എം.പിമാര്‍ തങ്ങളുടെ പുത്രന്‍മാരെ രാജ്യത്തിന് സമര്‍പ്പിക്കാന്‍ ഒരു പുത്രദാനദിനം സംഘടിപ്പിക്കുകയും അതില്‍ തന്റെ പിതാവുണ്ട് എന്ന് വായിച്ചറിഞ്ഞ ആ പുത്രന്‍ പതറാതെ ആവേശഭരിതനായി പിതാവ് തന്നിലര്‍പ്പിച്ച വിശ്വാസം, ഇബ്രാഹിമി പ്രവാചകന്‍ മകനെ ദൈവത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രവാചകന്‍ ഇസ്മാഈല്‍ സ്വീകരിച്ചതു പോലെ തീരുമാനം ശിരസാവഹിക്കുകയായിരുന്നു. പിതാവ് തന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ ആഹ്ലാദഭരിതനും അഭിമാന വിജൃീഭിതനുമായ ആ മകനും, ഇത്രയും ധീരനായ പുത്രനെ ലഭിച്ചതില്‍ അഭിമാനിതനായ പിതാവും രാജ്യസ്‌നേഹത്തിന് പകരം വെക്കാനില്ലാത്ത മാതൃകയാണ്.ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസ്തിത്വത്തെ ആദ്യ കാലങ്ങളില്‍ നിരാകരിച്ച നെഹ്‌റുവിന് തന്റെ ജീവിതത്തിലൂടെ മറുപടി നല്‍കുകയായിരുന്നു ഇസ്മാഈല്‍ സാഹിബ്.രാജ്യം മറ്റൊരു യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ മുന്‍ വിധികളില്ലാതെ രാജ്യത്തോടൊപ്പം നില്‍ക്കണമെന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ നിലപാട് തങ്കശോഭയോടെ തിളങ്ങുക തന്നെ ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending