Connect with us

Video Stories

ഡോ. കഫീല്‍ഖാന്‍ പങ്കെടുത്ത പരിപാടിക്കെതിരായ പ്രചാരണം; സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ സൃഷ്ടിയെന്ന്

Published

on

കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ഇന്ററാക്ടീവ് സെഷനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.

ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടക്കെതിരെയുള്ള നടപടിയിലൂടെ ബി.ജെ.പിയുടെ ആരോപണത്തിന് കയ്യൊപ്പ് ചാര്‍ത്തുന്നവരായി സി.പി.എമ്മുകാര്‍ മാറിയെന്ന് ഫിറോസ് കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഫിറോസിന്റെ വിമര്‍ശനം.

കഫീല്‍ ഖാനെ ഓര്‍മ്മയില്ലേ?
യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍, അദ്ധേഹത്തിന്റെ സ്വന്തം തട്ടകത്തിലെ ഹോസ്പിറ്റലില്‍, കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞപ്പോള്‍ സ്വന്തം കയ്യില്‍ നിന്നും പണമെടുത്ത് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ?
യോഗി സര്‍ക്കാറിന്റെ പിടിപ്പു കേടു മൂലം 60 കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞു പോയത്. ഈ സംഭവം പുറം ലോകമറിഞ്ഞത് കഫീല്‍ ഖാനിലൂടെയാണെന്ന് മനസ്സിലാക്കി ആ മനുഷ്യനെ ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടി. തോറ്റു കൊടുക്കാതെ അദ്ദേഹവും പോരാടി. അങ്ങിനെ സംഘ് പരിവാരങ്ങളുടെ കണ്ണിലെ കരടായി അദ്ദേഹം.

ആ കഫീല്‍ ഖാന്‍ ഒരു വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു. ഇത് രാജ്യ വിരുദ്ധമാണെന്നാണ് ഇപ്പോള്‍ ബി.ജെ.പിയുടെ കണ്ടു പിടുത്തം. ഇന്നലെ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് കമ്മിറ്റി (HDC) യോഗം ചേര്‍ന്നപ്പോള്‍ ഈ പരിപാടിയെ കുറിച്ചന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു. കേട്ടപാതി ഇതേ കുറിച്ചന്വേഷിക്കണമെന്ന് സമിതിയിലെ അംഗവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ പി. മോഹനന്‍ മാസ്റ്ററും ആവശ്യപ്പെട്ടത്രേ! കേസ് അന്വേഷിക്കാന്‍ കോഴിക്കാട് പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു! ബലേ ഭേഷ്

കഫീല്‍ ഖാനെതിരെ ബി.ജെ.പി അന്വേഷണം ആവശ്യപ്പെടുന്നു. സി.പി.എം പിന്തുണക്കുന്നു. മൈതാന പ്രസംഗങ്ങളില്‍ പിണറായി വിജയന്‍ ആര്‍.എസ്.എസ്സിനെതിരെ ആഞ്ഞടിക്കുന്നു. വാചകക്കസര്‍ത്തല്ല നിലപാടാണ് വേണ്ടത്. ബി.ജെ.പിയുടെ ആരോപണത്തിന് കയ്യൊപ്പ് ചാര്‍ത്തുന്നവരായി മാറി സി.പി.എമ്മുകാര്‍. പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും നിങ്ങള്‍ തമ്മിലുള്ള അന്തര്‍ധാര ഇപ്പോഴും എപ്പോഴും സജീവം തന്നെയാണ് സഖോ…

അതേസമയം ഡോ. കഫീല്‍ ഖാന്‍ വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് ആസ്പത്രി വികസന സമിതി അംഗം എം.എ റസാഖ് മാസ്റ്ററും പറഞ്ഞു. പത്ത് മാസം മുന്‍പ് നടന്ന സുതാര്യമായ ഒരു പൊതുപരിപാടിയില്‍ രാജ്യവിരുദ്ധ പരാമര്‍ശമുണ്ടായെന്ന് ഇപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ഇക്കാര്യം വികസന സമിതി യോഗത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ബി.ജെ.പിയുടെ ആവശ്യത്തെ പിന്താങ്ങുകയാണ് സി.പി.എം പ്രതിനിധി ചെയ്തത് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഘ്പരിവാര്‍ ചാനലായ ജനം ടി.വിയില്‍ കഫീല്‍ ഖാനൊപ്പം മെഡിക്കല്‍ കോളജിലെ ഒരു അധ്യാപകനെയും ചേര്‍ത്ത് വാര്‍ത്തയുണ്ടാക്കി പ്രചരിപ്പിക്കുകയാണുണ്ടായത്. ബി.ജെ.പിയുടെ നയങ്ങള്‍ക്ക് പിന്തുണ നല്‍കിയതോടെ സി.പി.എം തങ്ങളുടെ സംഘ്പരിവാര്‍ ബന്ധം കൂടുതല്‍ ശക്തമാക്കിയിരിക്കുയാണെന്നും റസാഖ് മാസ്റ്റര്‍ പറഞ്ഞു. പ്രചരിച്ച വ്യാജവാര്‍ത്തയെ തിരുത്തുന്ന തരത്തില്‍ കോളജ് ഭരണസമിതി കൈക്കൊള്ളാത്തതുകൊണ്ട് കോളജ് യൂണിയന്റെ നേതൃത്വത്തില്‍ പി.ജി അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, സി.പി.എം വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ, ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി തുടങ്ങിയ സംഘടനകള്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ആശുപത്രി വികസന സമിതി യോഗ മിനുട്‌സിലെ വിവാദ പരാമര്‍ശങ്ങള്‍ തിരുത്തണമെന്നും അനാവശ്യ വിവാദങ്ങളില്‍ നിന്നും പിന്‍മാറണമെന്നും എം.എ റസാഖ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending