Connect with us

Culture

മോദി പറഞ്ഞതും ജനത്തിന് കിട്ടിയതും; 10 കോടി തൊഴില്‍ എവിടെ ?

Published

on

എ.പി ഇസ്മായില്‍
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്നത്. പ്രതിവര്‍ഷം 20 മില്യണ്‍ (രണ്ടു കോടി) തൊഴില്‍ അവസരങ്ങള്‍ എന്നായിരുന്നു ആ വാഗ്ദാനം. എന്നാല്‍ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന് കൊടിയിറങ്ങുമ്പോള്‍ ഒരു വര്‍ഷം രണ്ടു ലക്ഷംപേര്‍ക്കു പോലും തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യമാണ് പുറത്തു വരുന്നത്. വെറുമൊരു ഊഹക്കണക്കല്ല ഇത്, കേന്ദ്ര സര്‍ക്കാറിനു കീഴില്‍ തന്നെയുള്ള ഏജന്‍സിയായ ലേബര്‍ ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടാണ്.

ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം മോദി ഭരണത്തിലെ തൊഴില്‍ അവസരങ്ങളുടെ കണക്ക് ഇങ്ങനെയാണ്. 2014-15ല്‍ 1.55 ലക്ഷം. 2015-16ല്‍ 2.31 ലക്ഷം. 2016-17 വര്‍ഷത്തിലോ അതിനു ശേഷമോ സൃഷ്ടിക്കപ്പെട്ട തൊഴില്‍ അവസരങ്ങളുടെ കണക്ക് പുറത്തുവിടാനുള്ള ധൈര്യം പോലും മോദി സര്‍ക്കാറിനുണ്ടായില്ല, ഇന്നു വരെയും. നെഗറ്റീവ് വളര്‍ച്ചയായിരുന്നു തൊഴില്‍ മേഖലയില്‍ എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഇതുസംബന്ധിച്ച രേഖകള്‍ മോദി സര്‍ക്കാര്‍ പൂഴ്ത്തിയതും.
സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല. നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞപ്പോള്‍ സ്വകാര്യ മേഖലയിലും ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിലും പതിനായിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. രണ്ടു പതിറ്റാണ്ടായി ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ തുറന്നിട്ടുകൊണ്ടിരുന്ന ഐ.ടി മേഖലയില്‍ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തില്‍ നഷ്ടമായത് മൂന്നു മൂന്നു ലക്ഷം മുതല്‍ ആറു ലക്ഷം വരെ തൊഴില്‍ അവസരങ്ങളാണെന്നാണ് കണക്ക്. ഐ.ടി മേഖലയിലെ തളര്‍ച്ച ടെലികോം രംഗത്തും പ്രകടമായി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ടെലികോം മേഖലയില്‍ 40,000 തൊഴില്‍ അവസരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ്.

ബീഫിന്റെ പേരിലുള്ള ആള്‍കൂട്ട കൊലകള്‍ വൈകാരിക വിഷയമായി മാത്രമാണ് ചര്‍ച്ചയില്‍ നിറഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഇത് എങ്ങനെ ബാധിച്ചുവെന്ന് ചര്‍ച്ചചെയ്യപ്പെട്ടില്ല. ബീഫ് കയറ്റുമതിയെ ആശ്രയിക്കുന്ന പ്രോസസ്ഡ് ഫുഡ് ഇന്‍ഡസ്ട്രി മേഖലയില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഷുഗര്‍ മില്ലുകള്‍ ഉള്‍പ്പെടെ അനുബന്ധ വ്യവസായങ്ങള്‍ ചിത്രങ്ങളില്‍ തെളിഞ്ഞില്ല. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഈ മേഖലയിലും നഷ്ടമായി. ആരോഗ്യ മേഖലയിലും തിരിച്ചടിയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 8000 പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനികള്‍ രാജ്യത്ത് പൂട്ടിപ്പോയി. ഈ മേഖലയിലുണ്ടായ തൊഴില്‍ നഷ്ടത്തിന്റെ കണക്ക് ഇതില്‍നിന്ന് ഊഹിക്കാം.

ഖനി മേഖലയില്‍ 30 ശതമാനം തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ തളര്‍ച്ച പ്രത്യക്ഷമായും പരോക്ഷമായും ദശലക്ഷം തൊഴില്‍ അവസരങ്ങളാണ് ഇല്ലാതാക്കിയത്. ആഭരണ നിര്‍മാണം (35 ലക്ഷം), ടെക്‌സ്റ്റയില്‍സ്(18 ശതമാനം), സിമന്റ് (എല്‍ആന്റ്ടിയില്‍ 14,000, ടര്‍ബോയില്‍ 14,000), ഇരുമ്പയിര്‍ ഖനനം (10 ലക്ഷം), ചെമ്പ് അയിര്‍ (15000), പ്ലാസ്റ്റിക് (25000ത്തിലധികം) ഇങ്ങനെ പോകുന്നു വിവിധ മേഖലകളിലെ തൊഴില്‍ നഷ്ടങ്ങളുടെ കണക്ക്. രാജ്യത്തൊട്ടാകെ 600 എഞ്ചിനീയറിങ് കോളജുകളാണ് മോദി ഭരണത്തിലെ ആദ്യ മൂന്നു വര്‍ഷം അടച്ചുപൂട്ടിയത്. 20000 തൊഴില്‍ അവസരങ്ങള്‍ നേരിട്ട് നഷ്ടമായി.

വാഗ്ദാനങ്ങള്‍ ചെയ്ത തൊഴില്‍ എവിടെയന്ന് ചോദ്യമുയര്‍ന്നപ്പോഴൊക്കെ രാജ്യത്തെ തൊഴിലന്വേഷകരായ യുവാക്കളെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായും ചെയ്തത്. രാജ്യത്തെ 125 കോടി പേര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending