Connect with us

Culture

ഇ.ടിയെ വരവേറ്റ് ജനഹൃദയങ്ങള്‍

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

ദേശീയപാതയോരത്ത് വെന്നിയൂരില്‍ അതിരാവിലെ തന്നെ തടിച്ചുകൂടിയ പുരുഷാരം. ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിനു തുടക്കമോതുന്ന വേദി. മനോഹരമായി അലങ്കരിച്ച അനൗണ്‍സ്‌മെന്റ് വാഹനങ്ങളില്‍ നിന്നും മികച്ച പാര്‍ലമെന്റേറിയന്‍ ഇ.ടി മുഹമ്മദ് ബഷീറിനു വോട്ട് അഭ്യര്‍ത്ഥിച്ച് അന്തരീക്ഷത്തില്‍ വാക്കുകള്‍ മുഴങ്ങി. അരുണോദയത്തില്‍ ആഘോഷത്തിമര്‍പ്പിലായി വെന്നിയൂര്‍. ഇതിനിടെ പുളിയംകോട് പ്രഭുവും സുരേഷ് കിഴിശേരിയു ചായമണിഞ്ഞ് ചാക്യാര്‍കുത്ത് വേഷവുമായി കലാവണ്ടിയില്‍ കാണികളുടെ മനം കവര്‍ന്ന അവതരണം. അല്‍പനൊരര്‍ത്ഥം കിട്ടിപ്പോയാല്‍ അര്‍ധരാത്രിയും കുട പിടിക്കൂലേ……., അത്‌പോല്‍ കേരള കേന്ദ്ര, ഭരണം, മോദിയും പിണറായും മറിയും …., മാറണം ഈയൊരു മാരണ ഭരണവും തീരണം കേരള കേന്ദ്ര പരാക്രമം…..എന്നിങ്ങനെ തുടങ്ങി ചാക്യാര്‍ ഇന്ത്യയുടെയും കേരളത്തിന്റെയും കഥ അവതരിപ്പിച്ചപ്പോള്‍ വോട്ടര്‍മാരില്‍ നിലക്കാത്ത കയ്യടി.
കേന്ദ്രത്തിലെ ബീഫ്, മനുഷ്യ കൊല, ദലിത് പീഡനം, മോദിയുടെ കറക്കം, നോട്ട് നിരോധനവുമെല്ലാം പന്ത്രണ്ട് മിനിറ്റില്‍ പ്രഭുവും സുരേഷും അവതരിപ്പിക്കുന്നു. അക്രമരാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ ഇന്നിന്റെ കേരള ദുരിതവും വരച്ചുകാട്ടി. ഇതിനിടെ എട്ട് മണിയോടെ തന്നെ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനിയെത്തി. തൊട്ടുപിന്നാലെ ഉദ്ഘാടകന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറും പുഞ്ചിരിതൂകിയെത്തി. യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീണ്ട നീര. ഉച്ചക്ക് മുമ്പ് 18 കേന്ദ്രങ്ങളിലെത്തണം. രാത്രി വരെ നീളുന്ന പര്യടന ഷെഡ്യൂള്‍, ആകെ 47 കേന്ദ്രങ്ങള്‍, കൃത്യസമയത്ത് ഓടിയെത്തുന്നതിനു നിശ്ചിത റൂട്ടുമായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പി.എം.എ സലാം പര്യടന വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു. ഹ്രസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ റഷീദലി ശിഹാബ് തങ്ങള്‍ കേന്ദ്രവും കേരളവും ജനങ്ങള്‍ക്ക് മീതെ പതിപ്പിച്ച ദുരിതപര്‍വങ്ങള്‍ ചൂണ്ടിക്കാട്ടി. ഇ.ടി മുഹമ്മദ് ബഷീറിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു. ഇതിനിടെ പി.കെ അബ്ദുറബ്ബ് എം.എല്‍.എയും വേദിയിലെത്തി. തുടര്‍ന്ന് എം,പി അബ്ദുസമദ് സമദാനി തെരഞെടുപ്പിന്റെ പ്രാധാന്യം വിശദമാക്കി. രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കേരളത്തില്‍ സൃഷ്ടിച്ച രാഹുല്‍ തരംഗം ഇടതിനെയും ബി.ജെ.പിയെയും കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നതെന്നും അതുകൊണ്ടാണ് ഇരുവരും ഒരേ സ്വരത്തില്‍ സംസാരിക്കുന്നതെന്നും സമദാനി പറഞ്ഞു. തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ വാക്കുകള്‍, നിങ്ങള്‍ക്ക് മുന്നില്‍ മൂന്നാമത്തെ തവണയാണ് ലോക്‌സഭയിലേക്ക് വോട്ട് ചോദിച്ചെത്തുന്നത്. എന്നാല്‍ നേരത്തെ രണ്ട് തവണമത്സരിച്ചതിനേക്കാളും ആവേശവും പ്രതീക്ഷയുമാണ് എല്ലാവരിലുമുള്ളത്. എല്ലാ പ്രവര്‍ത്തകരും നിലക്കാത്ത പ്രവര്‍ത്തനങ്ങളിലാണ്, വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന പിന്തുണ വമ്പിച്ചതാണ്.
ഇക്കുറി നല്ല ഭൂരിപക്ഷത്തോടെ നമുക്ക് ജയിക്കാനാവും. ബഷീര്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥാനാര്‍ഥിക്ക് ഹാരാര്‍പ്പണം. സമയം 8.35. ബഷീര്‍ അടുത്തകേന്ദ്രമായ കൊടിമരത്തേക്ക്. വെയിലിനു തീപിടിച്ചു തുടങ്ങി. എന്നിട്ടും സ്വീകരണ കേന്ദ്രങ്ങളില്‍ ജനാരവം, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആബാലവൃദ്ധം വഴിയോരങ്ങളില്‍ തിങ്ങിനിറഞ്ഞ് അഭിവാദ്യം ചെയ്യുന്നു. സ്ഥാനാര്‍ഥി പുഞ്ചിരിതൂകി അവര്‍ക്കിടയിലേക്ക്. ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും വോട്ടര്‍മാര്‍ സ്‌നേഹം പങ്കിടുന്നു. വോട്ടര്‍മാരോട് കുശലം പറഞും വോട്ടിന്റെ പ്രാധാന്യവുമായി ബഷീര്‍ വോട്ടര്‍മാരുമായി സംവദിച്ചു. അടുത്ത കേന്ദ്രം കാച്ചടിയില്‍, ബാന്റ് സംഘവുമായി പ്രവര്‍ത്തകര്‍, നിറഞ്ഞ മനസ്സോടെ ബഷീറിനെവരവേറ്റു. കരുമ്പിലെത്തുമ്പോള്‍ സ്വീകരണത്തിനിടെ 40 വര്‍ഷം ചന്ദ്രിക ഏജന്റ് ആയിരുന്ന മാട്ടറ സമദിനെ (65) ഇ.ടി ഹാരമണിയിച്ചു. ഇ.ടിയെ ഹാരാര്‍പ്പണം നടത്താന്‍ സദസ്സിലെത്തിയതായിരുന്നു സമദ്. കാഴ്ച്ചക്കുറവ് കാരണം ഒള്ളക്കന്‍ റാഫിയുടെ സഹായത്തോടെയാണ് ഹാരമണിയിച്ചത്. ചന്ദ്രികയുടെ ഏജന്റാണ് സമദ് എന്നറിഞ്ഞതോടെ ഇ.ടി തിരിച്ച് മാലയിട്ടപ്പോള്‍ കയ്യടികള്‍, ചന്ദ്രികയുടെ വരിക്കാരനായിരുന്ന പങ്ങിണിക്കാടന്‍ ഹൈദ്രോസ് ഹാജിയെയും ബഷീര്‍ പൊന്നാട അണിയിച്ചു.
തുടര്‍ന്ന് ചുള്ളിപ്പാറയിലേക്ക്. കത്തുന്നവെയിലിലും വന്‍ ജനക്കൂട്ടം. ബഷീറിനു ജയാരവം മുഴക്കി ആവേശ പൂര്‍വം പ്രവര്‍ത്തകര്‍, തുടര്‍ന്ന് കുനുമ്മല്‍ വഴി കക്കാട്ടേക്ക്. ഇതിനിടെ മുന്‍ ഭീമാപള്ളി ഇമാം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങളെ സന്ദര്‍ശിച്ചു.യുഡിഎഫ് ഗാനാലാപനത്തിനിടെയാണ് കക്കാട്ട് ബഷീര്‍ എത്തിയത്. ശമീമിന്റെ മുദ്രാവാക്യ വിളിയോടെ വേദിയിലേക്ക്. പച്ചബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ വികസനനേട്ടങ്ങള്‍ സ്ഥാനാര്‍ത്ഥി നിരത്തി. രാഹുലിന്റെ വയനാട് മത്സരം കേരളത്തില്‍ ഉണ്ടാക്കിയ യു.ഡി.എഫ് തരംഗവും പിണറായിയുടെയും മോദിയുടെയും ഭരണം സൃഷ്ടിച്ച ദുരിതവും ബഷീര്‍ വിശദമാക്കി. താഴെചിനയിലെത്തുമ്പോള്‍ 97-ാം വയസ്സിലും ആവേശം ചോരാതെ മലയംപള്ളി മുഹമ്മദ്കാത്തിരിക്കുന്നു. മൂത്രം ഒഴിക്കാന്‍ യൂറിന്‍ബാഗുമായി വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന മുഹമ്മദിനു മുസ്‌ലിംലീഗെന്നാല്‍ ജീവനാണ്. ഇ.ടി ആവേശമാണ്. മൂത്രത്തിന് പൈപ്പിട്ടതൊന്നും ആവേശത്തിനു മുന്നില്‍ മുഹമ്മദിനു പുറത്തിറങ്ങാന്‍ തടസ്സമായില്ല. യൂറിന്‍ ബാഗുമേന്തിയാണ് അദ്ദേഹം സ്വീകരണ കേന്ദ്രത്തിലെത്തയത്. രാവിലെ ഒന്‍പത് മണിയോടെ തന്നെ മുഹമ്മദ് എത്തിയിരുന്നു. ഇ.ടി സ്ഥലത്തെത്തിയപ്പോള്‍ എല്ലാം മറന്ന് മുഹമ്മദ് മുദ്രാവാക്യം വിളിക്കുന്നത് ചുറ്റും ആവേശത്തിരതീര്‍ത്തു. ദീര്‍ഘകാലം തമിഴ്‌നാട്ടില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് കലൈഞ്ജര്‍ കരുണാനിധിയുമായും അണ്ണാദുരൈയുമായുമെല്ലാം അടുത്തിടപഴകിയയാളാണ്. തിരൂരങ്ങാടി ഈസ്റ്റിലെത്തിയപ്പോള്‍ എണ്‍പത് കാരിയായ തേക്കില്‍ സൈനബ പാട്ട്പാടി ഇ.ടിക്ക് വിജയാശംസ നേരാന്‍ എത്തിയതും വേറിട്ട കാഴ്ച്ചയായി. സി.കെ നഗര്‍, വെഞ്ചാലി. കിസാന്‍ കേന്ദ്രം. കോട്ടുവലക്കാട്, അരീപാറ, കക്കുന്നത്ത് പാറ, വടക്കെമമ്പുറം, തുടങ്ങിയ കേന്ദ്രങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം പള്ളിപ്പടിയില്‍ 1.45ന് ഉച്ചഭക്ഷണം. പ്രവര്‍ത്തകര്‍ക്കൊപ്പം സദ്യയുണ്ടു. ഭക്ഷണ ശേഷം അല്‍പ്പം വിശ്രമം. ഉച്ചക്ക് ശേഷം പെരുമണ്ണ ക്ലാരിയില്‍ 13 കേന്ദ്രങ്ങളിലും എടരിക്കോട് പഞ്ചായത്തില്‍ 16 കേന്ദ്രങ്ങളിലും ആവേശം അലകടലായി മാറിയ രാജോചിത സ്വീകരണം. പുതുപറമ്പില്‍ രാത്രി 10 മണിക്ക് സമാപ്തി. പര്യടനത്തിന്റെ ഒരു ദിനം കൂടി പിന്നിടുമ്പോള്‍ ബഷീറിന്റെ മുഖത്ത് നിറഞ്ഞ സന്തോഷം. സൗമ്യ ദീപ്തിയോടെ ജനങ്ങളുടെ ഇഷ്ടപാത്രമായ ബഷീറിനൊപ്പമാണ് പൊന്നാനിയെന്ന് മണ്ഡലമെന്ന് ദൃശ്യം. എങ്ങും നിറഞ്ഞ ജനക്കൂട്ടം. മുമ്പെങ്ങുമില്ലാത്ത പ്രചാരണവും ആവേശച്ചൂടും. പ്രഫ കെ,കെ ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.പി മുഹമ്മദ്കുട്ടി, എം.കെ ബാവ, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ.കെ നാസര്‍, മുജീബ് കാടേരി. കെ.കെ നാസര്‍, മുഹമ്മദ് കുട്ടി വെന്നിയൂര്‍, പട്ടാളത്തില്‍ സുരേന്ദ്രന്‍, പി.എസ്എച്ച് തങ്ങള്‍, കെ.കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, വി.വി അബു, മോഹനന്‍ വെന്നിയൂര്‍, വാസു കാരയില്‍, ഹനീഫ പുതുപറമ്പ്, എം. മുഹമ്മദ് കുട്ടി മുന്‍ഷി, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, കെ.കുഞ്ഞന്‍ഹാജി, വി.എം മജീദ്, എം. അബ്ദുറഹിമാന്‍ കുട്ടി, സി.പി ഇസ്മായീല്‍, യു.കെ മുസ്തഫ മാസ്റ്റര്‍, റഫീഖ് പാറക്കല്‍, വി.ടി സുബൈര്‍ തങ്ങള്‍, ബഷീര്‍ പൂവഞ്ചേരി, സി. ചെറിയാപ്പു ഹാജി, പി,കെ ബഷീര്‍, ലിബാസ് മൊയ്തീന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending