Connect with us

Culture

‘ബി.ജെ.പി പ്രകടന പത്രിക; രാജ്യമൊട്ടാകെ പൗരത്വബില്‍ നടപ്പാക്കുമെന്നത് രാജ്യത്തിന് ഭീഷണി; പി.എം സാദിഖലി

Published

on


പി.എം.സാദിഖലി

രാമക്ഷേത്രം, ഏകസിവില്‍കോഡ്, വകുപ്പ് 370 റദ്ദാക്കല്‍ തുടങ്ങിയ വിവാദ അജണ്ടകള്‍ക്ക് പുറമേ ആപത്കരമായ ചില പുതിയ കാര്യങ്ങള്‍ കൂടി ബിജെപി അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിജയിച്ചു വന്നാല്‍ ഇവ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ മാന്‍ഡേറ്റുണ്ടെന്ന് വരുത്തി തീര്‍ക്കാനും എതിര്‍ക്കുന്നവരുടെ വായടപ്പിക്കാനും നടത്തുന്ന മുന്‍കൂട്ടിയുള്ള ശ്രമമാണിത്.
അത് കൊണ്ട് തന്നെ ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജനസമക്ഷം സജീവ ചര്‍ച്ചക്ക് വിധേയമാകേണ്ടിയിരിക്കുന്നു.

രാജ്യമാകെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നതാണ് ഒന്നാമത്തെ ഭീഷണി.
ലോക്‌സഭയില്‍ പാസ്സാക്കുകയും രാജ്യസഭയില്‍ പരാജയപ്പെടുകയും ചെയ്ത പൗരത്വ ഭേദഗതി ബില്‍ പ്രകാരം 2014 നു മുമ്പ് അയല്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ കുടിയേറിയ മുസ്ലിംകളല്ലാത്തവര്‍ക്ക് രാജ്യത്ത് പൗരത്വം ലഭിക്കും. ആസാമിലെ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത 40 ലക്ഷം പേരില്‍ 10 ലക്ഷം വരുന്ന മുസ്ലിംകള്‍ മാത്രം പൗരത്വ ഭേദഗതി ബില്‍ നിയമമാകുന്ന പക്ഷം രാജ്യത്ത് നിന്നും പുറത്താക്കപ്പെടും.

ഇതേ പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ നടപ്പിലാക്കുമെന്നാണ് ബി ജെ പി പ്രകടനപത്രികയില്‍ പറയുന്നത്. ഇത് ആരെ ലക്ഷ്യമാക്കിയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ മുസ് ലിംകളോടൊപ്പം ക്രിസ്ത്യാനികളേയും പാഴ്‌സികളയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ സാംസ്‌കാരിക ദേശീയതയുമായി ഈ മതങ്ങള്‍ക്കൊന്നും ബന്ധമില്ലെന്നാണ് ആരോപണം. സംഭവം വിവാദമായപ്പോള്‍ ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ പതിപ്പില്‍ തിരുത്ത് വരുത്തി.
പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പൗരന്മാരുടെ ജന്മാവകാശത്തെ നിഷേധിക്കുന്ന ഇത്തരം ആസൂത്രിത നീക്കങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കേണ്ടതുണ്ട്.

ലോകസഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നതാണ് മറ്റൊരു വാഗ്ദാനം. കേള്‍ക്കാന്‍ സുഖമുള്ള ഈ ആര്‍ എസ് എസ് അജണ്ടയില്‍ പല മതേതര കക്ഷികളും സ്ഥാപിത താല്‍പ്പര്യക്കാരും ഇതിനകം തന്നെ കുടുങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ ചുരുക്കാനും വിവിധ തലങ്ങളിലെ ഭരണ നടപടികളില്‍ കാലതാമസം ഒഴിവാക്കുന്നതിനുമാണ് ഇതെന്നാണ് പുറം ഭാഷ്യം.

ലോകസഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് ആര്‍ എസ് എസ് ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ഒരു കക്ഷിക്കും അതിവേഗം ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്നതാണ് നമ്മുടെ പാര്‍ലിമെന്ററി വ്യവസ്ഥിതിയെ സുശക്തവും സമ്പുഷ്ടവുമാക്കുന്നത്. നമ്മുടെ ഭരണഘടനയും വ്യവസ്ഥിതിയും അട്ടിമറിക്കപ്പെടാതിരിക്കാനും അവയ്ക്ക് സുരക്ഷയൊരുക്കുന്നതിനുമുള്ള രാഷ്ട്രശില്പികളുടെ ക്രാന്തദര്‍ശിത്വവും ബുദ്ധികൂര്‍മ്മതയും ദേശീയ ബോധവുമാണ് അതിനു പിന്നിലുണ്ടായിരുന്നത്.

രാജ്യം റിപ്പബഌക്കായതു മുതല്‍ ദീര്‍ഘകാലം ഏകകക്ഷി ഭരണമായിരുന്നുവെങ്കിലും ഫെഡറല്‍ സംവിധാനത്തില്‍ സാവകാശം പാര്‍ലിമെന്ററി ജനാധിപത്യം അതിന്റെ സൗന്ദര്യം കൈവരിക്കുന്നതും ഇന്ത്യയുടെ വൈവിധ്യത്തിന്റെ പരിഛേദം പിന്നീട് പുലരുന്നതുമാണ് കണ്ടത്.
ലോകസഭയിലും നിയമസഭകളിലും ജനങ്ങള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട കക്ഷികളേയും നേതൃത്വത്തേയും മാറി മാറി അധികാരത്തിലെത്തിച്ചു.
ആദ്യ ഇരുപത് വര്‍ഷം പാര്‍ലമെന്റും നിയമസഭകളും കോണ്‍ഗ്രസ് അടിക്കിവാണെങ്കിലും കോണ്‍ഗ്രസ് തന്നെ നേതൃത്വം കൊടുത്ത ഭരണഘടനാ വ്യവസ്ഥിതിയിലൂടെ രാജ്യം സാവധാനം ബഹുകക്ഷി സംവിധാനത്തിലേക്ക് വഴിമാറി.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഏതെങ്കിലും കക്ഷിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷമെന്നത് അപൂര്‍വ്വമായി മാത്രം സംഭവിച്ചു. രാജ്യം തന്നെ നിര്‍മ്മിച്ച കോണ്‍ഗ്രസ്സായിരുന്നു അപ്പോള്‍ അധികാരത്തിലെന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ മാറ്റ് കൂട്ടാന്‍ മാത്രമേ വഴിവെച്ചുള്ളൂ.

എന്നാല്‍ വലതുപക്ഷ ശക്തിയായി വളര്‍ന്നു വന്ന ബി ജെ പി ക്കു കീഴില്‍ സ്ഥിതിഗതികള്‍ ഒട്ടും ആശാസ്യമല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോകസഭയില്‍ കേവല ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത് കൊണ്ട് പല വിവാദ ബില്ലുകളും പാസാക്കിയെടുക്കാനായില്ല.
തെരഞ്ഞടുപ്പുകള്‍ ഒരുമിച്ച് നടത്തുക വഴി ഈ തടസ്സം നീക്കുക മാത്രമല്ല, തങ്ങളുടെ ആത്യന്തിക ലക്ഷ്യം നേടിയെടുക്കാനും കഴിയുമെന്ന് സംഘ് പരിവാരം കരുതുന്നു. ജനാധിപത്യത്തിലെ ഭരണപ്രതിപക്ഷ പോര്‍വിളികള്‍ക്കിടയില്‍ തങ്ങള്‍ക്ക് അനുകൂലമായ ഒരു തരംഗത്തില്‍ ഒരുമിച്ചു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭൂരിപക്ഷം നിയമസഭകളിലും മേല്‍ക്കോയ്മ നേടാനാകുമെന്നാണ് ആര്‍ എസ് എസ് കണക്കുകൂട്ടുന്നത്. അത് വഴി നിയമസഭാ പ്രതിനിധികള്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രാജ്യസഭയിലെ ഭൂരിപക്ഷം സൗജന്യ സമ്മാനമായി ലഭിക്കുമെന്ന് മറ്റാരേക്കാളും നന്നായി അവര്‍ക്കറിയാം. അത് പാര്‍ലമെന്റിലെ ഇരുസഭകളിലേയും മുന്നില്‍ രണ്ട് ഭൂരിപക്ഷമായാല്‍ പിന്നെ പണിയെളുപ്പം.
ഒരു നൂറ്റാണ്ടടുക്കുന്ന മതരാഷ്ട്രമെന്ന സ്വപ്‌നം പിന്നെ കൈവെള്ളയിലാക്കാം.

സുപ്രീം കോടതി നിരോധിച്ച മുത്തലാഖിന്റെ പേരില്‍ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടക്കാനുള്ള കരിനിയമവും പ്രകടനപത്രിക മുന്നോട്ട് വെക്കുന്നുണ്ട്.
എല്ലാം രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഫാസിസ്റ്റ് കുതന്ത്രങ്ങളുടെ നേര്‍ പതിപ്പുകള്‍ തന്നെ.

ഇത് വിധി നിര്‍ണ്ണായക ഘട്ടമാണ്.
സ്വര വര്‍ണ്ണങ്ങള്‍ മധുരതരമാക്കുന്ന ഇന്ത്യയെന്ന ഈ മനോഹരമായ ഉദ്യാന ഭൂവില്‍ വിഷം വിതക്കുന്ന ദുഃശക്തികളെ തറപറ്റിക്കാനുള്ള ഉള്‍ക്കരുത്താണ് ഈ തെരഞ്ഞെടുപ്പില്‍ നിശ്ചയമായും രാജ്യം ആര്‍ജ്ജിക്കേണ്ടത്.
ആ പ്രഖ്യാപനത്തിനായാണ് ജനാധിപത്യ ഭാരതം കാതോര്‍ക്കുന്നത്.
അതിനായാണ് നാം യത്‌നിക്കേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending