Video Stories
ചന്ദ്രികയുടെ സ്വന്തം കെ.പി

കമാല്‍ വരദൂര്‍
അടിമുടി ചന്ദ്രികക്കാരനായിരുന്നു കെ.പി എന്ന പേരില്‍ അറിയപ്പെട്ട കെ.പി കുഞ്ഞിമുസ. എന്നും എപ്പോഴും ചന്ദ്രികയെ സ്‌നേഹിച്ച അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുചടങ്ങും ചന്ദ്രിക വേദിയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് തലശ്ശേരിയില്‍ നടന്ന ചന്ദ്രികയുടെ എണ്‍പത്തിയഞ്ചാം വാര്‍ഷികത്തില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ദീര്‍ഘ വര്‍ഷത്തെ സേവനത്തിന് ശേഷവും ചന്ദ്രികയുടെ താളുകളില്‍ അദ്ദേഹമായിരുന്നു. മുസ്‌ലിം സാംസ്‌കാരിക ലോകത്തെ ആരുടെ നിര്യാണത്തിലും അദ്ദേഹത്തിന്റെ അനുശോചന കുറിപ്പുകളുണ്ടാവും. മലബാറിലെ മുസ്‌ലിം ജീവിതത്തെ അടുത്തറിയുന്ന കെ.പി ആയിരത്തിലധികം അനുസ്മരണ ലേഖനങ്ങള്‍ എഴുതിയ അപൂര്‍വ്വ വ്യക്തിയാണ്. മലബാറിന്റെ സാമുഹ്യ സാഹചര്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിക്കാനും ചിത്രീകരിക്കാനും കഴിയുന്ന കെ.പി തലശ്ശേരി ബ്രണ്ണന്‍ കോളജിലുടെ വളര്‍ന്ന് മാധ്യമ പ്രവര്‍ത്തനത്തിലുടെ കേരളമാകെ അറിയപ്പെട്ട വ്യക്തിയാണ്. മുസ്‌ലീം ലീഗിനെയും മുസ്‌ലിം ചരിത്രത്തെയും അവഗാഹമായി പഠിച്ച കെ.പി പാര്‍ട്ടിയുടെ ചരിത്രവും മലബാറിന്റെ വിദ്യാഭ്യാസ മാധ്യമ ചരിത്രവും എളുപ്പത്തില്‍ അനാവരണം ചെയ്യുന്ന വ്യക്തിയാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ബ്രണ്ണന്‍ കോളജില്‍ പഠിച്ച കെ.പി യുടെ തട്ടകം കോഴിക്കോടായിരുന്നു. ചന്ദ്രികയില്‍ എത്തിയത്. മുതല്‍ കോഴിക്കോട് പന്നിയങ്കരയിലെ വസതിയിലായിരുന്നു അദ്ദേഹം. കോഴിക്കോട് വ്യാപാര ഭവനില്‍ മൈത്രി ബുക്ക്‌സ് തുടങ്ങുകയും പുസ്തക പ്രസിദ്ദീകരണ ലോകത്ത് സജീവമാവുകയും ചെയ്തിരുന്നു.
എം.എസ്.എഫിലുടെയായിരുന്നു രാഷ്ട്രീയ ജീവിതത്തില്‍ തുടക്കം. സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ള മുസ്‌ലിം ലീഗിലെ ഉന്നത നേതൃത്ത്വവുമായി അടുത്ത് ഇടപഴകിയ അദ്ദേഹം സരസമായ എഴുത്തിലൂടെയും സംസാരത്തിലുടെയാണ് പാര്‍ട്ടിയിലും സാമുഹ്യ ലോകത്തും നിറഞ്ഞത്. ദീര്‍ഘകാലം ചന്ദ്രിക ആഴ്ച്ചപതിപ്പിന്റെ പത്രാധിപരായപ്പോള്‍ സാഹിത്യ-സാംസ്‌കാരിക ലോകത്തെ അദ്ദേഹം ചന്ദ്രികയുമായി അടുപ്പിച്ചു. എം.ടി വാസുദേവന്‍ നായര്‍, ടി.പത്മനാഭന്‍, എം.മുകുന്ദന്‍ തുടങ്ങിയ സാഹിത്യ നായകരുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം ഇവരോടൊപ്പമുള്ള നിമിഷങ്ങളും അനുഭവങ്ങളും പുസ്തക രൂപത്തില്‍ പ്രസിദ്ദീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ ലോകത്ത് കെ.പിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു പിണറായി വിജയനും ഇ.അഹമ്മദുമെല്ലാം. ഉത്തര മലബാറിന്റെ ഈ ഉന്നത സൗഹൃദം ഒരു പോറലുമേല്‍ക്കാതെ അദ്ദേഹം നിലനിര്‍ത്തിയിട്ടുണ്ട്.
കാലിക്കറ്റ് പ്രസ് ക്ലബിന്റെ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ മാധ്യമ ബന്ധങ്ങള്‍ വളരെ വലുതായിരുന്നു. കേരളത്തിന്റെ മാധ്യമ ചരിത്രത്തെക്കുറിച്ച് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുന്ന നിഘണ്ടുവായിരുന്നു കെ.പി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയില്‍ തുടങ്ങി പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് പോലും അദ്ദേഹത്തിന് അറിയാമായിരുന്നു. സുഹൃത് വലയത്തിലെ ആരുടെ വിയോഗത്തിലും അവിടെയെത്തി അനുശോചനമറിയിക്കുന്ന കെ.പി അല്‍പ്പകാലമായി അനാരോഗ്യവാനായിരുന്നു. അപ്പോഴും തന്റെ യാത്രകളും എഴുത്തും അദ്ദേഹം തുടര്‍ന്നു. കോഴിക്കോട്ട് നിന്ന് ആഴ്ച്ചയിലൊരിക്കലെന്നോണം അദ്ദേഹം തലശ്ശേരിയിലെത്തും. യാത്രകളെ ഇഷ്ടമായിരുന്ന കെ.പി എന്നും ചന്ദ്രികയുടെ പടികള്‍ കയറാനും മടിക്കാറില്ല. ഇന്നലെ അര്‍ധരാത്രിയോടെ ആ വിയോഗ വാര്‍ത്തയറിയുമ്പോള്‍ ചന്ദ്രികയുടെ ഡസ്‌ക്കും നിശബ്ദമായി-കളിയും ചിരിയും സരസ സംസാരവുമായി കെ.പി ഇനി വരില്ല. അദ്ദേഹം എഴുതുന്ന അനുസ്മരണ കുറിപ്പുകള്‍ ഇനി ഞങ്ങളുടെ ഡസ്‌ക്കിലേക്ക് വരില്ല…
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala2 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
local2 days ago
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
-
News2 days ago
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
-
kerala3 days ago
മാനന്തവാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിനടിയിലേക്ക് പാഞ്ഞു കയറി; യുവാവിന് ദാരുണാന്ത്യം
-
kerala2 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
Local Sports3 days ago
കേരള ക്രിക്കറ്റ് ലീഗ്; അസ്ഹറിനെയും വിഗ്നേഷ് പുത്തൂരിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്
-
kerala3 days ago
ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് ശൃംഖല തകര്‍ത്ത് കൊച്ചി എന്‍സിബി
-
News3 days ago
ആണവ കരാര്‍ സാധ്യമാക്കും; ശ്രമം ഊര്‍ജിതമാക്കി ഖത്തര്‍