Video Stories
ചന്ദ്രികയുടെ സ്വന്തം കെ.പി

കമാല്‍ വരദൂര്‍
അടിമുടി ചന്ദ്രികക്കാരനായിരുന്നു കെ.പി എന്ന പേരില്‍ അറിയപ്പെട്ട കെ.പി കുഞ്ഞിമുസ. എന്നും എപ്പോഴും ചന്ദ്രികയെ സ്നേഹിച്ച അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുചടങ്ങും ചന്ദ്രിക വേദിയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് തലശ്ശേരിയില്‍ നടന്ന ചന്ദ്രികയുടെ എണ്‍പത്തിയഞ്ചാം വാര്‍ഷികത്തില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ദീര്‍ഘ വര്‍ഷത്തെ സേവനത്തിന് ശേഷവും ചന്ദ്രികയുടെ താളുകളില്‍ അദ്ദേഹമായിരുന്നു. മുസ്ലിം സാംസ്കാരിക ലോകത്തെ ആരുടെ നിര്യാണത്തിലും അദ്ദേഹത്തിന്റെ അനുശോചന കുറിപ്പുകളുണ്ടാവും. മലബാറിലെ മുസ്ലിം ജീവിതത്തെ അടുത്തറിയുന്ന കെ.പി ആയിരത്തിലധികം അനുസ്മരണ ലേഖനങ്ങള്‍ എഴുതിയ അപൂര്‍വ്വ വ്യക്തിയാണ്. മലബാറിന്റെ സാമുഹ്യ സാഹചര്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിക്കാനും ചിത്രീകരിക്കാനും കഴിയുന്ന കെ.പി തലശ്ശേരി ബ്രണ്ണന്‍ കോളജിലുടെ വളര്‍ന്ന് മാധ്യമ പ്രവര്‍ത്തനത്തിലുടെ കേരളമാകെ അറിയപ്പെട്ട വ്യക്തിയാണ്. മുസ്ലീം ലീഗിനെയും മുസ്ലിം ചരിത്രത്തെയും അവഗാഹമായി പഠിച്ച കെ.പി പാര്‍ട്ടിയുടെ ചരിത്രവും മലബാറിന്റെ വിദ്യാഭ്യാസ മാധ്യമ ചരിത്രവും എളുപ്പത്തില്‍ അനാവരണം ചെയ്യുന്ന വ്യക്തിയാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ബ്രണ്ണന്‍ കോളജില്‍ പഠിച്ച കെ.പി യുടെ തട്ടകം കോഴിക്കോടായിരുന്നു. ചന്ദ്രികയില്‍ എത്തിയത്. മുതല്‍ കോഴിക്കോട് പന്നിയങ്കരയിലെ വസതിയിലായിരുന്നു അദ്ദേഹം. കോഴിക്കോട് വ്യാപാര ഭവനില്‍ മൈത്രി ബുക്ക്സ് തുടങ്ങുകയും പുസ്തക പ്രസിദ്ദീകരണ ലോകത്ത് സജീവമാവുകയും ചെയ്തിരുന്നു.
എം.എസ്.എഫിലുടെയായിരുന്നു രാഷ്ട്രീയ ജീവിതത്തില്‍ തുടക്കം. സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗിലെ ഉന്നത നേതൃത്ത്വവുമായി അടുത്ത് ഇടപഴകിയ അദ്ദേഹം സരസമായ എഴുത്തിലൂടെയും സംസാരത്തിലുടെയാണ് പാര്‍ട്ടിയിലും സാമുഹ്യ ലോകത്തും നിറഞ്ഞത്. ദീര്‍ഘകാലം ചന്ദ്രിക ആഴ്ച്ചപതിപ്പിന്റെ പത്രാധിപരായപ്പോള്‍ സാഹിത്യ-സാംസ്കാരിക ലോകത്തെ അദ്ദേഹം ചന്ദ്രികയുമായി അടുപ്പിച്ചു. എം.ടി വാസുദേവന്‍ നായര്‍, ടി.പത്മനാഭന്, എം.മുകുന്ദന് തുടങ്ങിയ സാഹിത്യ നായകരുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം ഇവരോടൊപ്പമുള്ള നിമിഷങ്ങളും അനുഭവങ്ങളും പുസ്തക രൂപത്തില്‍ പ്രസിദ്ദീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ ലോകത്ത് കെ.പിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു പിണറായി വിജയനും ഇ.അഹമ്മദുമെല്ലാം. ഉത്തര മലബാറിന്റെ ഈ ഉന്നത സൗഹൃദം ഒരു പോറലുമേല്‍ക്കാതെ അദ്ദേഹം നിലനിര്‍ത്തിയിട്ടുണ്ട്.
കാലിക്കറ്റ് പ്രസ് ക്ലബിന്റെ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ മാധ്യമ ബന്ധങ്ങള്‍ വളരെ വലുതായിരുന്നു. കേരളത്തിന്റെ മാധ്യമ ചരിത്രത്തെക്കുറിച്ച് വ്യക്തമായ ഉത്തരങ്ങള്‍ നല്കാന് കഴിയുന്ന നിഘണ്ടുവായിരുന്നു കെ.പി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയില്‍ തുടങ്ങി പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് പോലും അദ്ദേഹത്തിന് അറിയാമായിരുന്നു. സുഹൃത് വലയത്തിലെ ആരുടെ വിയോഗത്തിലും അവിടെയെത്തി അനുശോചനമറിയിക്കുന്ന കെ.പി അല്‍പ്പകാലമായി അനാരോഗ്യവാനായിരുന്നു. അപ്പോഴും തന്റെ യാത്രകളും എഴുത്തും അദ്ദേഹം തുടര്‍ന്നു. കോഴിക്കോട്ട് നിന്ന് ആഴ്ച്ചയിലൊരിക്കലെന്നോണം അദ്ദേഹം തലശ്ശേരിയിലെത്തും. യാത്രകളെ ഇഷ്ടമായിരുന്ന കെ.പി എന്നും ചന്ദ്രികയുടെ പടികള്‍ കയറാനും മടിക്കാറില്ല. ഇന്നലെ അര്‍ധരാത്രിയോടെ ആ വിയോഗ വാര്‍ത്തയറിയുമ്പോള്‍ ചന്ദ്രികയുടെ ഡസ്ക്കും നിശബ്ദമായി-കളിയും ചിരിയും സരസ സംസാരവുമായി കെ.പി ഇനി വരില്ല. അദ്ദേഹം എഴുതുന്ന അനുസ്മരണ കുറിപ്പുകള്‍ ഇനി ഞങ്ങളുടെ ഡസ്ക്കിലേക്ക് വരില്ല…
Celebrity
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
gulf3 days ago
സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്
-
kerala3 days ago
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്പെന്ഷന്
-
kerala3 days ago
കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം