Connect with us

Video Stories

ഫലസ്തീനികളുടെ പോരാട്ടത്തെ പിന്തുണക്കുന്ന ജൂതസംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി

Published

on

കൊളോണ്‍: ഫലസ്തീനികളുടെ അതിജീവന പോരാട്ടത്തെ പിന്തുണച്ച ജൂത സംഘടനയുടെ അക്കൗണ്ട് ജര്‍മനിയിലെ ബാങ്ക് റദ്ദാക്കി. ‘ജൂയിഷ് വോയിസ് ഫോര്‍ ജസ്റ്റ് പീസ്’ (ജെ.വി.ജെ.പി) സംഘടനയുടെ അക്കൗണ്ടാണ് കൊളോണിലെ ബാങ്ക് ഫോര്‍ സോഷ്യല്‍ എക്കണോമി പൂട്ടിയത്.

ഫലസ്തീനികള്‍ക്കു നേരെ അക്രമം നടത്തുന്ന ഇസ്രാഈലിനെ ബഹിഷ്‌കരിക്കാനും തുറന്നുകാട്ടാനും ഉപരോധിക്കാനും ആവശ്യപ്പെടുന്ന ‘ബി.ഡി.എസ്’ പ്രസ്ഥാനത്തെ പിന്തുണച്ചതാണ് ഈ നീക്കത്തിനു കാരണമെന്ന് ബാങ്ക് വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ജര്‍മനിയില്‍ ഒരു ജൂത സംഘടനയുടെ അക്കൗണ്ട് പൂട്ടുന്നത്.

jewish-logo

ഫലസ്തീനികള്‍ക്കു നേരെ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രാഈലിനെതിരെ ആഗോള തലത്തില്‍ പ്രതികരിക്കുന്ന പ്രസ്ഥാനമാണ് ബി.ഡി.എസ്. മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമീഷ്യന്മാരുമടക്കം നിരവധി പേര്‍ ഇതില്‍ സജീവ പങ്കാളികളാണ്. സമാധാനപരമായ പ്രതിഷേധങ്ങളും പ്രചരണങ്ങളുമാണ് ബി.ഡി.എസ് നടത്താറുള്ളത്.

സമാധാന പ്രിയരായ ജൂതമത വിശ്വാസികളുടെ സംഘടനയായ ജെ.വി.ജെ.പിക്ക് അമേരിക്കയടക്കം നിരവധി രാജ്യങ്ങളില്‍ ശാഖകളുണ്ട്. ജൂതമതത്തിന്റെ പേരിലുള്ള ഇസ്രാഈല്‍ അതിക്രമങ്ങളെ ഇവര്‍ തുറന്നെതിര്‍ക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിലധികമായി ജര്‍മനിയില്‍ ജെ.വി.ജെ.പി നടത്തിവരുന്ന സമാധാനപരമായ പ്രതികരണങ്ങള്‍ക്കെതിരെ ജറൂസലം പോസ്റ്റ് പത്രം വ്യാപക പ്രചരണമാണ് അഴിച്ചുവിട്ടിരുന്നത്. ജെ.വി.ജെ.പി ഹമാസ് അനുകൂല സംഘടനയാണെന്നും ജൂതവിരോധികളാണെന്നും ജറൂസലം പോസ്റ്റ് ലേഖകന്‍ ബെന്‍യാമിന്‍ വീന്‍താല്‍ തുടര്‍ച്ചയായി ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണത്തിന് തക്ക തെളിവുകള്‍ നിരത്താന്‍ വീന്‍താലിന് കഴിഞ്ഞിരുന്നില്ല. ബി.ഡി.എസ് പ്രസ്ഥാനത്തിന് യൂറോപ്യന്‍ യൂണിയനില്‍ വിലക്കില്ലെന്ന് ഇ.യു വിദേശകാര്യ വക്താവ് ഫെഡറിക്ക മോഗറിനി വ്യക്തമാക്കിയിരുന്നു.

ബഹിഷ്‌കരണ പ്രസ്ഥാനം ഇസ്രാഈല്‍ രാജ്യത്തെ തകര്‍ക്കാന്‍ ഉതകുന്നതാണെന്നും അതില്‍ പങ്കാളികളായതു കൊണ്ടാണ് അക്കൗണ്ട് പൂട്ടുന്നതും ജെ.വി.ജെ.പിക്ക് നല്‍കിയ വിശദീകരണത്തില്‍ ബാങ്ക് വ്യക്തമാക്കുന്നു. സംഘടനക്ക് തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കാതെയായിരുന്നു അക്കൗണ്ട് പൂട്ടല്‍ നടപടി.

പാക്‌സ് ക്രിസ്തി, ആണവ യുദ്ധത്തിനെതിരായ അന്താരാഷ്ട്ര ഫിസിഷ്യന്മാരുടെ സംഘടന, അന്താരാഷ്ട്ര മനുഷ്യാവകാശ ലീഗ് തുടങ്ങിയ സംഘടനകള്‍ ബാങ്കിന്റെ നടപടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending