Connect with us

News

സി.പി.എമ്മിന്റെ വോട്ട്, ബി.ജെ.പിയുടെ പാക്കിങ് ബംഗാളിലെ ജനവിധിയിൽ തെളിയുന്ന കാര്യങ്ങൾ

Published

on

കെ.പി മുഹമ്മദ് ഷാഫി

പശ്ചിമ ബംഗാളിൽ ബി.ജെ.പിയിലേക്കുള്ള സി.പി.എമ്മിന്റെ കൂടുമാറ്റം പൂർണമായെന്ന് തെളിയിക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടന്ന സംസ്ഥാനത്ത് സംഘ്പരിവാറിനെ സഹായിച്ചത് സി.പി.എം അണികൾ മറിച്ചുകുത്തിയ വോട്ടുകളാണ്. ഒരുകാലത്ത് തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ സി.പി.എമ്മിന്റെ വോട്ടുവിഹിതം ഇത്തവണ വെറും നാലു ശതമാനമായി കുറഞ്ഞപ്പോൾ ബി.ജെ.പി 40 ശതമാനത്തിലേക്ക് വൻ കുതിപ്പ് നടത്തി. ശക്തമായ കാവിതരംഗത്തിലും തൃണമൂൽ കോൺഗ്രസ് പിടിച്ചുനിന്നു. ബംഗാൾ ഹൃദയഭൂമിയിലെ തേരോട്ടത്തിൽ ബി.ജെ.പിക്ക് കരുത്തായത് സി.പി.എമ്മിൽ നിന്ന് കൂട്ടത്തോടെ കൂടുമാറിയ വോട്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

2011-ലെ മമതാ ബാനർജി തരംഗത്തോടെ ബംഗാളിലെ അധികാരം നഷ്ടമായ സി.പി.എമ്മിന് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 29.71 വോട്ടുവിഹിതവും രണ്ട് സീറ്റുമുണ്ടായിരുന്നു. 39.05 ശതമാനം വോട്ടും 34 സീറ്റുമായി തൃണമൂൽ ബംഗാളിൽ തരംഗമുണ്ടാക്കിയ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രണ്ടു സീറ്റും 17.02 ശതമാനം വോട്ടും ലഭിച്ചു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം വിഹിതം 19.7 ശതമാനമായി കുറഞ്ഞു. തൃണമൂലാകട്ടെ, നില മെച്ചപ്പെടുത്തി 44.9-ലേക്ക് മുന്നേറി. മൂന്ന് അസംബ്ലി സീറ്റുകൾ നേടിയ ബി.ജെ.പിക്ക് 10.2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

കിഴക്കേ ഇന്ത്യ പിടിക്കുക എന്ന ലക്ഷ്യത്തിൽ ബി.ജെ.പി ബംഗാളിൽ ശക്തമായ പ്രചരണം ആരംഭിച്ചതോടെ സി.പി.എം അണികൾ കൂട്ടത്തോടെ സംഘ്പരിവാർ സങ്കേതത്തിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കണ്ടത്. മമതാ ബാനർജിയെ പാഠം പഠിപ്പിക്കുക എന്ന ന്യായം പറഞ്ഞുകൊണ്ടുള്ള ഈ കൂടുമാറ്റത്തിന് നേതൃത്വത്തിന്റെ മൗനാനുവാദവുമുണ്ടായിരുന്നു എന്നാണ് കരുതുന്നത്. മമത ബാനർജിയോ ബി.ജെ.പിയോ പ്രധാന ശത്രുവെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ സി.പി.എം നേതൃത്വം പരാജയപ്പെട്ടതോടെ, ഇടതുപക്ഷത്തിന്റെ സംവിധാനങ്ങളുപയോഗിച്ച് ബി.ജെ.പിക്ക് ബംഗാളിൽ വേരോട്ടമുണ്ടാക്കി. പല പാർട്ടി ഓഫീസുകളും ബി.ജെ.പി ഓഫീസുകളായി മാറി. സി.പി.എം എം.എൽ.എ ഖഗൻ മുർമു ബി.ജെ.പിയുടെ ടിക്കറ്റിൽ ലോക്‌സഭയിലക്ക് മത്സരിക്കുക വരെ ചെയ്തു. 35 വർഷത്തോളം തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ കരുത്തായിരുന്ന ബൂത്ത് സംവിധാനങ്ങൾ ബി.ജെ.പി അപ്പടി ഏറ്റെടുക്കുകയാണുണ്ടായത്. അപകടകരമായ ഈ പ്രവണതക്കെതിരെ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാറും മുന്നറിയിപ്പ് നൽകിയെങ്കിലും ചുവപ്പിൽനിന്ന് കാവിയിലേക്കുള്ള കുത്തൊഴുക്ക് തടയാനായില്ല.

ബംഗാളിലെ സി.പി.എമ്മിന്റെ അപചയം ദേശീയ മാധ്യമങ്ങളിൽ വാർത്തയായപ്പോൾ അത് നിഷേധിക്കുകയാണ് പാർട്ടി നേതൃത്വം ചെയ്തത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സി.പി.എം മറച്ചുവെക്കാനാഗ്രഹിച്ച ഈ ‘പലായന’ത്തിന്റെ കണക്കുകൾ പുറത്താവുകയാണ്. ദശാബ്ദങ്ങൾക്കു ശേഷം ബംഗാളിൽ നിന്ന് ഒരു എം.പിയെ പോലും വിജയിപ്പിച്ചെടുക്കാൻ സി.പി.എമ്മിന് കഴിയാത്ത ഈ തെരഞ്ഞെടുപ്പിൽ ഉത്തമ-പശ്ചിമ മേഖലകളിൽ തരംഗമുണ്ടാക്കിയ ബി.ജെ.പി 16 സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായിരുന്ന 29.71 ശതമാനം വോട്ട് ഇത്തവണ നാലു ശതമാനമായി കുറഞ്ഞു. അഞ്ചുവർഷത്തിനിടെ സി.പി.എമ്മിന് നഷ്ടമായ ഈ 25.71 ശതമാനം വോട്ടിലെ സിംഹഭാഗവും ബി.ജെ.പി ഇത്തവണ അധികമായി നേടിയ 22.7 ശതമാനത്തിലേക്കാണ് ചെന്നു ചേർന്നത്. സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കിന്റെ അനുഗ്രഹത്തോടെയുള്ള ബി.ജെ.പിയുടെ ചരിത്രവിജയത്തിനിടയിലും മമതാ ബാനർജിയുടെ പാർട്ടിക്ക് 25 സീറ്റ് നേടാൻ കഴിഞ്ഞു. 37.5 ശതമാനം വോട്ടും അവർ നേടി.

അണികളുടെ വോട്ടുമാറ്റത്തിലൂടെ മാത്രമല്ല, സ്വന്തം സ്ഥാനാർത്ഥികളിലൂടെയും സി.പി.എം കുറഞ്ഞത് എട്ടു മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വിജയമുറപ്പാക്കി. ബൻഗാവ്, ബർധ്മൻ ദുർഗാപൂർ, ഹൂഗ്ലി, ജാർഗം, മേദിനിപൂർ, ബിഷ്ണുപൂർ, റായ്ഗഞ്ച് എന്നീ മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർത്ഥികൾ പിടിച്ച വോട്ടുകളാണ് തൃണമൂലിനെ മറികടക്കാൻ ബി.ജെ.പിയെ സഹായിച്ചത്. ഇതിൽ മിക്കയിടങ്ങളിലും ബി.ജെ.പി നേരിയ മാർജിനിൽ കടന്നുകൂടിയപ്പോൾ സി.പി.എം പിടിച്ച ആറ് മുതൽ 13 വരെ ശതമാനം വോട്ടുകൾ നിർണായകമായി.
കഴിഞ്ഞ തവണ നാല് അംഗങ്ങളെ ലോക്‌സഭയിലേക്കയച്ച കോൺഗ്രസിന് ഇത്തവണ ഒരു എം.പിയെ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും വോട്ടുവിഹിതം വർധിപ്പിക്കാൻ കഴിഞ്ഞു. ബഹാറംപൂരിൽ അധിർ രഞ്ജൻ ചൗധരി കൈപ്പത്തി ചിഹ്നത്തിൽ ജയിച്ചപ്പോൾ ബിർഭൂം, അരംബാഗ്, ബർധ്മാൻ പുർബ, ബറാക്‌പോർ, ഡും ഡും മണ്ഡലങ്ങളിൽ കോൺഗ്രസ് പിടിച്ച വോട്ട് തൃണമൂലിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

2021-ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്നതാണ് ബംഗാളിൽ ബി.ജെ.പിയുടെ അടുത്ത പദ്ധതി. അത് തടയണമെങ്കിൽ മമതാ ബാനർജിയുമായി സഖ്യത്തിലേർപ്പെടുക എന്ന വഴി മാത്രമേ സി.പി.എമ്മിനു മുന്നിലുള്ളൂ. മമതയെ തോൽപ്പിക്കാൻ ബി.ജെ.പിക്ക് പിന്തുണ നൽകുന്നത് വിഡ്ഢിത്തമാണെന്ന മണിക് സർക്കാറിന്റെ നിലപാട് പാർട്ടി അംഗീകരിക്കുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ജില്ലയില്‍ മദ്റസകള്‍ക്ക് അവധി

ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു

Published

on

പാലക്കാട്: ജില്ലയില്‍ ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ മദ്‌റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മെയ് 2 വരെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കാണ് നിയന്ത്രണം. 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നുണ്ട്.

ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു.

Continue Reading

kerala

സൂര്യാഘാത മരണവും കൂടുന്നു :സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്

Published

on

തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ സംസ്ഥാനം. പാലക്കാടും കണ്ണൂരുമാണ് സൂര്യാഘാതം മൂലം മരണമുണ്ടായത്. പാലക്കാട് എലപ്പുള്ളിയില്‍ ലക്ഷ്മിയമ്മ (90), കണ്ണൂര്‍ പന്തക്കല്‍ സ്വദേശി യുഎ വിശ്വനാഥൻ എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്. സൂര്യാഘാതത്തിനും, സൂര്യതപത്തിനും സാധ്യതയുള്ളതിനാല്‍ ഏവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുക, അധികനേരം പുറത്ത് തുടരുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വെല്ലുവിളിയാവുക.

പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഈ ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുകയാണ്. അതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം.

സൂര്യന്‍റെ ഇപ്പോഴത്തെ സ്ഥാനവും വേനല്‍ മഴയുടെ അഭാവവുമാണ് കേരളത്തില്‍ ചൂട് ഇത്ര കനക്കാൻ കാരണമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. അടുത്തയാഴ്ചയോടെ ചൂടിന് നേരിയ ശമനമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്നും കേരളത്തില്‍ മുന്നറിയിപ്പുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് ജാഗ്രത പാലിക്കേണ്ടത്.

Continue Reading

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 1.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

Trending