Video Stories
ഇത്തരം നന്മമരങ്ങളാണ് ഭൂമിയെ കൂടുതൽ സുന്ദരമാക്കുന്നത്

കെ.പി പ്രസന്നൻ
ചാരിറ്റിയെ കുറിച്ച് ഒരു നൂറായിരം സംശയങ്ങൾ ആണ്. ഇല്ലെങ്കിൽ ഉണ്ടാക്കി തരാനായി ധാരാളം ആങ്ങളമാർ ഉണ്ട് താനും.
കഴിഞ്ഞ റമദാനിൽ ഫിറോസ് കുന്നുംപറമ്പിലിന്റെ രണ്ടു വീഡിയോ പലവഴിയിലൂടെ കിട്ടി. ആദ്യത്തേത് കാൽ മടങ്ങി പോയി ദുരിതത്തിലായ ഒരു പാവത്തിന്റേത്. ദയനീത തോന്നുകയും കുറച്ചു പണം അയക്കുകയും ചെയ്തു. സ്വന്തം കാശ് എന്ന അഹങ്കാരം ഉള്ളതിനാലും(കാശിന്റെ ഉടമസ്ഥൻ വേറെ ആരോ ആണെന്നു പലപ്പോഴും നാം മറന്നു പോവാറുണ്ടല്ലോ?). അത്ര സൂക്ഷ്മത മതി എന്ന് തോന്നിയത് കൊണ്ടുമാണ് കൂടുതൽ അന്വേഷണം നടത്താതെ പെട്ടെന്നു തന്നെ അയച്ചത്. ബാങ്ക് അക്കൗണ്ട് ആഡ് ചെയ്തപ്പോൾ അഡ്രസ്സിൽ പറഞ്ഞ ബ്രാഞ്ച് ബാങ്ക് അല്ല കിട്ടിയതെങ്കിലും, സ്ഥലം ഏതാണ്ട് അതാണെന്ന് ഗൂഗിൾ മാപ് നോക്കിയുള്ള ഉറപ്പ് വരുത്തൽ മാത്രം നടത്തിയശേഷം.
അയക്കുന്നവർക്കും ചിലവഴിക്കുന്നവർക്കും ശ്രദ്ധ ഏറെ വേണ്ടുന്ന ഒന്നാണല്ലോ സാമ്പത്തിക ഇടപാടുകൾ.
മ്മ്‌ടെ ഖദീജ വീഡിയോ കുടുംബ ഗ്രൂപ്പിൽ ഷെയർ ചെയ്തപ്പോൾ അവിടെ നിന്നും കിട്ടി കുറച്ചു ഓഫർ. മാസം റമദാനാണ് ആളുകൾ വീശിയടിക്കാൻ തയ്യാറായി നിൽക്കുകയാണ്. പക്ഷെ ഞാൻ വീണ്ടും പണം അയച്ചപ്പോൾ, എമൗണ്ട് എന്റെ അക്കൗണ്ടിലേക്കു തന്നെ തിരിച്ചു വന്നു.
അപ്പോൾ നേരത്തെ അയച്ച പണം എത്തുകയും ചെയ്തല്ലോ? ഈ ഒരു ആവശ്യത്തിന് പണം ഓഫർ ചെയ്ത ബന്ധുക്കളോട് എന്ത് പറയും എന്നൊക്കെ ആയി അപ്പോഴത്തെ ആശങ്ക. പരസ്യത്തിലെ നമ്പറിലേക്കു വിളിച്ചു സംശയ നിവാരണം നടത്തേണ്ടതുണ്ട് എന്ന് തോന്നി. ഫിറോസിന്റേതാവും എന്നു വിചാരിച്ചാണ് വിളിച്ചത്. ഫോൺ എടുത്തത് പരസ്യത്തിലെ രോഗി തന്നെ. എന്തൊരു സന്തോഷത്തിലാണ് അയാൾ.
“അതെ നമുക്ക് വേണ്ട പണം ഒക്കെ കിട്ടി. ഇനി ഇതിലേക്ക് പണം അയക്കരുത്. ഫിറോസ്‌ക്ക വേറെ ആളിന് വേണ്ടി വീഡിയോ ഇട്ടിട്ടുണ്ട്. അതിലേക്കു അയച്ചാൽ മതി. എന്നേക്കാൾ ആവശ്യം അവർക്കുണ്ട്”. അയാൾക്ക് പറഞ്ഞു തീരുന്നില്ല ആശ്വാസം. വേദനകളിൽ, ജീവിത പ്രാരാബ്ധങ്ങളിൽ വഴിമുട്ടി നിൽക്കുന്നവർക്ക് ദൈവത്തെപ്പോലെ ചില ഫിറോസ് കുന്നുംപറമ്പിലുമാർ മുന്നിൽ എത്താറുണ്ട്. അയാളുടെ സന്തോഷം എന്തായാലും ആയിരക്കണക്കിന് കിലോമീറ്റർ അകലെ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. അത്തരം മനുഷ്യാവസ്ഥകളിൽ കുളിർ പെയ്യിക്കുന്ന അനുഭവങ്ങളുടെ രുചി തന്നെയാവും പലർക്കും ചാരിറ്റി പ്രവർത്തങ്ങൾക്ക് പ്രേരണ ആവുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
എന്തായാലും ഒരു ടാർഗറ്റ് ഫിക്സ് ചെയ്ത് ആവശ്യമായ പണം കിട്ടിയാൽ ട്രാൻസ്ഫെറിങ് സംഭവിക്കാത്ത എന്തോ ഒരു കാര്യം ആ ബാങ്ക് അക്കൗണ്ടിന് ഉണ്ട് എന്ന് മനസ്സിലാവുകയും, നല്ലതാണെന്നു തോന്നുകയും ചെയ്തു.
തുടർന്ന് ഇപ്പോൾ വിവാദമായ ഫിറോസിന്റെ അടുത്ത വീഡിയോക്ക് വേണ്ടിയും ഞാൻ പണം അയക്കുകയുണ്ടായി. ഇതേപോലെ ആദ്യത്തെ തവണ സാധിക്കുകയും, പിന്നീട് ശ്രമിച്ചപ്പോൾ അക്കൗണ്ടിലേക്കു തന്നെ പണം മടങ്ങി വരികയും ചെയ്തു. ഒരു കോടിയിലേറെ ചുരുങ്ങിയ ദിവസം കൊണ്ട് സ്വരൂപിക്കപ്പെടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ആണ് ഉണ്ടായതെന്ന് വിവാദങ്ങളിലൂടെ മനസ്സിലാവുകയും ചെയ്തു. മേലനങ്ങാതെ കയ്യിലുള്ള നീക്കിയിരുപ്പ് ധനത്തിൽ നിന്ന് കുറച്ചു തുക അയച്ചു കൊടുത്തു ചാരിറ്റി ചെയ്യുന്നവർക്ക് ഇങ്ങിനെ സമൂഹത്തിലേക്കിറങ്ങി സൂക്ഷ്മതയോടെ പണം സ്വരൂപിച്ചു ചാരിറ്റി ചെയ്യുന്നവർ വലിയ ആശ്വാസമാണ്. അതുകൊണ്ടു തന്നെയാണ് ചുരുങ്ങിയ ദിനം കൊണ്ട് ഇത്രയേറെ പണം സ്വരൂപിക്കപ്പെടുന്നത്. ഇപ്പോൾ വിവാദമായ ആ ഫണ്ട് കളക്ഷൻ നടന്നില്ലായിരുന്നെങ്കിൽ ആ കുടുംബത്തിന്റെ അവസ്ഥ, ചികിത്സ എന്താവുമായിരുന്നു? അവർ ആരുടെ പ്രജകളോ, അയൽക്കാരോ തന്നെ ആയിരുന്നില്ലേ? എത്ര എത്ര ജീവിതങ്ങൾ ഇങ്ങിനെ ഉരുകി തീരാറുണ്ട് എന്ന് നാം ഓർക്കാറുണ്ടോ? നമ്മുടെ ചുറ്റുവട്ടത്ത് പട്ടിണി മൂലം ഭക്ഷണം മോഷ്ടിച്ചപ്പോൾ തല്ലി കൊന്ന നാടും, കാലവും തന്നെയല്ലേ?
ചാരിറ്റി ചെയ്യുന്ന ആളിന്റെ പേരും, മതവും ഒക്കെ നോക്കി സോഷ്യൽ ഓഡിറ്റിംഗ് നടത്താൻ ഒരുപാട് പേര് ഇപ്പോഴുണ്ട്. അവർ അവരവരുടെ ആവശ്യങ്ങൾക്ക് ഇതൊക്കെ നടത്താറുണ്ട് എന്നത് വേറെ കാര്യം.
വിമർശങ്ങൾ ഉണ്ടാവുമ്പോൾ കൂടുതൽ സുതാര്യത വരുത്താൻ ഫിറോസുമാരും ശ്രമിക്കേണ്ടതുണ്ട് എന്നെ പറയാനുള്ളു. പണം എന്നത് ഏറ്റവും കൂടുതൽ വഞ്ചിക്കുന്ന ചരക്കു തന്നെ. വ്യക്തികൾക്കും, സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും . അതിന്റെ സൂക്ഷ്മത ഉറപ്പു വരുത്തുന്നത് ആവശ്യം തന്നെ. എന്തൊക്കെ പാലിച്ചാലും ദോഷൈദൃക്കുകൾ വിമർശിക്കും എന്നത് വേറെ കാര്യം. അവർ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല.
പക്ഷെ സൂക്ഷ്മത പാലിക്കാനായാൽ ഇത്തരം പ്രവർത്തങ്ങൾക്ക് കൂട്ടിരിക്കാനും, കൂടെ സഞ്ചരിക്കാനും ഒരുപാട് ജനങ്ങൾ ഉണ്ട് എന്നത് തന്നെയാണ് അനാഥമാക്കപ്പെട്ടവർക്കു കൊടുക്കാവുന്ന സുവാർത്ത. ചില കണ്ണീർ ഒപ്പുമ്പോൾ, ഒപ്പുന്നവർക്കു കൂട്ടിരിക്കുമ്പോൾ മാത്രമാണ് ജീവിതം സാര്ഥകമാവുന്നുള്ളു ആ നിമിഷങ്ങൾ മാത്രമേ അന്ത്യ യാത്രയിൽ കൂട്ടുണ്ടാവുകയുള്ളു.
പഴയ തബ്ലീഗ് യാത്രയിൽ ഒരാൾ പറഞ്ഞ ഉദാഹരണമുണ്ട്.
ഇഖ്‌ലാസ് അല്ലെങ്കിൽ സൂക്ഷ്മത നേടിയെടുക്കാൻ വല്യ പാടാണ് . നിറയെ ആൾക്കാർ ഉള്ള ബസ്സിൽ തൂങ്ങി പിടിച്ചൊക്കെ ആളുകൾ യാത്ര ചെയ്യുന്നതു കണ്ടിട്ടില്ലേ. ഒരാൾ ഒടുവിലാണ് എത്തുന്നത്. ഏറെ കഷ്ടപ്പെട്ടാണ് നമ്മളോടൊപ്പം തൂങ്ങി പിടിച്ചു യാത്ര ചെയ്യുന്നത്. പക്ഷെ ആദ്യം ഇറങ്ങി പോവുന്നത് അയാളായിരിക്കും. അത് പോലെയാണ് ദീനിയായ ജീവിതത്തിലെ ഇഖ്‌ലാസ്.
അതുകൊണ്ടു സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പാലിച്ചാൽ അത് സേവനങ്ങൾ ഇഷ്ടപ്പെടുന്ന, അതിനായി കൂട്ടിരിക്കാൻ കൊതിക്കുന്ന പലർക്കും അനുഗ്രഹമായിരിക്കും എന്ന് ഉണർത്തുന്നു. ഞാനടക്കം.എല്ലാവർക്കും ബാധകമായ ഒന്ന് തന്നെയിത് .
ഇങ്ങിനെ ഒറ്റപ്പെട്ടവർക്കു വേണ്ടി ഓടാനും, പ്രവർത്തിക്കാനും തയ്യാറാവുന്ന നന്മ മരങ്ങളെ കൊണ്ടും തന്നെയാണ് ഭൂമി സുന്ദരമാകുന്നത്.
ദൈവത്തെ കാണാൻ ഓടി നടക്കുന്ന ആളുകളെ ഖുർആൻ ഇങ്ങിനെ പരിചയപ്പെടുത്തുന്നു.
സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക.ഓരോ വ്യക്തിയും താൻ നാളേക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണു ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ! നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.” (സൂറ 59:18)
കാണാനുള്ള മാർഗം ഇങ്ങിനെയും
“അബൂ ഹുറയ്‌റ (റ) നിവേദനം: ദൈവത്തിന്റെ ദൂതന്‍ പറഞ്ഞു. പുനരുത്ഥാന നാളില്‍ പ്രതാപിയും മഹാനുമായ അല്ലാഹു പറയും. മനുഷ്യപുത്രാ, ഞാന്‍ രോഗിയായി. എന്നിട്ട് നീയെന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ അവന്‍ ചോദിക്കും. എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെയെങ്ങനെ സന്ദര്‍ശിക്കാനാണ്? നീ സര്‍വ്വലോക രക്ഷിതാവല്ലയോ? അല്ലാഹു പറയും.എന്റെ ഇന്നയടിമ രോഗിയാണെന്ന് നിനക്ക് അറിയാമായിരുന്നല്ലോ. എന്നിട്ട് നീ അയാളെ സന്ദര്‍ശിച്ചില്ല. നീ അയാളെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അയാളുടെ അടുത്ത് നിനക്കെന്നെ കണ്ടെത്താമായിരുന്നില്ലേ? മനുഷ്യപുത്രാ, ഞാന്‍ നിന്നോട് ആഹാരം ചോദിച്ചു. നീ എനിക്ക് ആഹാരം തന്നില്ല. അദ്ദേഹം ചോദിക്കും. എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെ എങ്ങിനെ ആഹരിപ്പിക്കാനാണ്. നീ സര്‍വ്വലോകരക്ഷിതാവല്ലേ? അല്ലാഹു പറയും. എന്റെ ഇന്നയടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്ക് അറിയില്ലേ? എന്നിട്ട് നീ അവന് ആഹാരം കൊടുത്തിട്ടില്ല. നീ അയാള്‍ക്ക് ആഹാരം കൊടുത്തിരുന്നെങ്കില്‍ അവന്റെ അടുത്ത് നിനക്കെന്നെ കാണാമായിരുന്നു. മനുഷ്യപുത്രാ, ഞാന്‍ നിന്നോട് കുടിനീര് ചോദിച്ചു. നീ എനിക്ക് പാനീയം നല്‍കിയില്ല. അദ്ദേഹം പറയും. എന്റെ രക്ഷിതാവേ, ഞാന്‍ നിന്നെ എങ്ങിനെ കുടിപ്പിക്കാനാണ്. നീ സര്‍വ്വലോകരക്ഷിതാവല്ലയോ? അല്ലാഹു പറയും, എന്റെ ഇന്ന അടിമ നിന്നോട് വെള്ളം ആവശ്യപ്പെട്ടു. നീ അയാള്‍ക്കത് നല്‍കിയില്ല. നീ അയാളെ വെള്ളംകുടിപ്പിച്ചിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് നിനക്ക് കാണാമായിരുന്നു.” (മുസ്‌ലിം)
അതുകൊണ്ടു തന്നെ ചിലർ ഉറഞ്ഞു തുള്ളിയാൽ ഒന്നും ഈ പ്രവർത്തനം നിലച്ചു പോവില്ല. പ്രവർത്തിക്കുന്നവർ വേണ്ടത് പോലെ തന്നെ പ്രവർത്തിച്ചു ലക്‌ഷ്യം നേടട്ടെ.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മണ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
News
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.
‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.
അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india1 day ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു