Connect with us

News

ബാബാ രാംദേവിന്റെ ബിസിനസ് പൊളിയുന്നു, പതഞ്ജലി നഷ്ടത്തിലേക്കെന്ന് റിപ്പോർട്ട്

Published

on

ന്യൂഡൽഹി: യോഗഗുരു ബാബാ രാംദേവിന്റെ ബിസിനസ് സംരഭമായ പതഞ്ജലി സാമ്പത്തിക തകർച്ചയിലേക്കെന്ന് റിപ്പോർട്ട്. നരേന്ദ്ര മോദി സർക്കാറിന്റെ പൂർണ ഒത്താശയോടെ ആരംഭിച്ച ഉപഭോക്തൃ ഉൽപ്പന്ന സാമ്രാജ്യത്തിന്റെ ജനപ്രിയത നഷ്ടപ്പെട്ടതായും, കെടുകാര്യസ്ഥതയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും രാംദേവിന് തിരിച്ചടിയാകുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യോഗാഭ്യാസങ്ങളിലൂടെ ഉത്തരേന്ത്യയിൽ പരിചിതമുഖമായി മാറിയ രാംദേവ് തന്റെ സന്തത സഹചാരി ആചാര്യ ബാൽകൃഷ്ണക്കൊപ്പമാണ് പതഞ്ജലിക്ക് തുടക്കമിട്ടത്. സ്വദേശി ഉൽപ്പന്നങ്ങൾ, ആയുർവേദ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വഴി പതഞ്ജലി വിപണിയിലെ മുൻനിരക്കാർക്കു തന്നെ ഭീഷണിയുയർത്തി. നരേന്ദ്ര മോദി സർക്കാർ ആനുകൂല്യങ്ങളും സൗകര്യങ്ങളും വാരിക്കോരി നൽകിയതോടെ യോഗഗുരുവിന്റെ സാമ്രാജ്യം തുടക്കത്തിൽ നല്ല കുതിപ്പാണ് കൈവരിച്ചത്.

തന്റെ കമ്പനി രംഗപ്രവേശം ചെയ്തതോടെ രാജ്യത്ത് വിപണിയിലുള്ള ബഹുരാഷ്ട്ര കമ്പനികൾ പൂട്ടിപ്പോകേണ്ടി വരുമെന്ന് രാംദേവ് 2017-ൽ അവകാശവാദം ഉന്നയിച്ചിരുന്നു. 2018 മാർച്ചിൽ പതഞ്ജലിയുടെ വിറ്റുവരവ് 20,000 കോടി രൂപ പിന്നിടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2017-18 സാമ്പത്തിക വർഷത്തിൽ 8,100 കോടി രൂപയുടെ വിറ്റുവരവേ പതഞ്‌ലിക്കുണ്ടായുള്ളൂ.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ വളർച്ച വീണ്ടും കുറഞ്ഞു 4,700 കോടിയിലേക്കു വീണു. ബിസിനസ് രംഗത്തെ പരിചയക്കുറവും തെറ്റായ നീക്കങ്ങളും പതഞ്ജലി ഉൽപ്പന്നങ്ങളുടെ നിലവാരം ഇടിഞ്ഞതും ഇതിന് കാരണമായതായി റോയിട്ടേഴ്‌സ് വിലയിരുത്തുന്നു. 2016-ലെ നോട്ടുനിരോധവും പിന്നാലെ വന്ന ജി.എസ്.ടി നടപ്പാക്കലും മറ്റുപല ബിസിനസ് സംരംഭങ്ങളെയും പോലെ പതഞ്ജലിയുടെയും നടുവൊടിച്ചെന്ന് കണക്കുകളിൽ നിന്നു വ്യക്തമാവുന്നു.

രാജ്യമെങ്ങും 3,500 വിതരണക്കാരും 47,000 റീട്ടെയിൽ കൗണ്ടറുകളുമാണ് പതഞ്ജലിക്കുള്ളത്. ഇവയിൽ മിക്കതും നഷ്ടം ഒഴിവാക്കാൻ മറ്റ് ഉൽപ്പന്നങ്ങൾ കൂടി വിറ്റു തുടങ്ങിയിട്ടുണ്ട്. ടി.വി പരസ്യങ്ങളിൽ ചിരിച്ചു പ്രത്യക്ഷപ്പെടുന്ന രാംദേവിന് വിപണിയിൽ തന്റെ ഉൽപ്പന്നത്തെ താങ്ങിനിർത്താൻ കഴിയുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടി്കാട്ടുന്നു.

ഗതാഗത പങ്കാളികളുമായി ദീർഘകാല കരാർ ഉണ്ടാക്കാതിരുന്നത് ഉൽപ്പനങ്ങൾ സമയത്ത് എത്തിക്കുന്നതിൽ വീഴ്ചയുണ്ടാക്കിയതായി പതഞ്ജലിയിലെ മുൻ ജോലിക്കാർ പറയുന്നു. കച്ചവടത്തിന്റെ തൽസ്ഥിതി മനസ്സിലാക്കാൻ പറ്റിയ സോഫ്റ്റ്‌വെയർ ഇല്ലാത്തതും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതും തിരിച്ചടിയായി. 2,500-ലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് പതഞ്ജലി വിൽക്കുന്നത്. ഉൽപ്പന്നങ്ങളുടെ എണ്ണം വർധിപ്പിച്ചപ്പോൾ ഗുണമേന്മയിൽ കുറവുണ്ടായി. പതഞ്ജലി ഉൽപ്പന്നങ്ങളിൽ അനുവദനീയമല്ലാത്ത ചേരുവകൾ കണ്ടെത്തിയത് നേപ്പാളിലെ കച്ചവടത്തെ ബാധിച്ചു.

ഉൽപ്പന്നങ്ങളുടെ എണ്ണം വർധിച്ചപ്പോൾ പതഞ്ജലിയുടെ ഫാക്ടറികളിൽ അവ നിർമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതെ വന്നു. ഇതോടെ പുറത്തുനിന്നുള്ളവരെ ആശ്രയിക്കേണ്ടി വന്നു, നിലവിൽ പതഞ്ജലിയുടെ പല ഉൽപ്പന്നങ്ങളും മറ്റുള്ളവർ നിർമിച്ച് പതഞ്ജലിയുടെ പേരിൽ വിൽക്കുന്നവയാണ്. മഹാരാഷ്ട്രയിൽ 2017 ഏപ്രിലിലും ഡെൽഹിയിൽ 2016-ലും സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ച ഫാക്ടറികൾ ഇനിയും സ്ഥാപിതമായിട്ടില്ല.

പ്രതിസന്ധി രൂക്ഷമായതോടെ പരസ്യത്തിനായി ചെലവഴിക്കുന്ന തുകയിലും പതഞ്ജലി കുറുവു വരുത്തി. 2016-ൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ പരസ്യക്കാരായിരുന്ന രാംദേവിന്റെ കമ്പനിക്ക് കഴിഞ്ഞ വർഷത്തിൽ ആദ്യ പത്തിൽ പോലും വന്നില്ല.

അതിനിടെ, ബി.ജെ.പിയുമായി അകന്നതും ബാബ രാംദേവിന് തിരിച്ചടിയാകുന്നു എന്നാണ് സൂചന. നോട്ട് നിരോധനത്തിനും ജി.എസ്.ടി നടപ്പാക്കലിനുമെതിരെ രാംദേവ് സംസാരിച്ചത് ബി.ജെ.പിയിൽ വലിയൊരു വിഭാഗത്തിന്റെ അതൃപ്തിക്കു കാരണമായി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാംദേവ് ബി.ജെ.പിയെ പിന്തുണച്ചിരുന്നുവെങ്കിലും ആർ.എസ്.എസ്സിന്റെ പിന്തുണ തിരിച്ചുപിടിക്കാൻ യോഗഗുരുവിന് കഴിഞ്ഞിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending