Connect with us

Sports

കോപ്പ അമേരിക്ക; നെയ്മറിന്റെ സ്ഥാനം ജീസസിന്

Published

on

റിയോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി കേവലം ഒരു ദിവസം മാത്രം. കാല്‍പ്പന്തിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന വലിയ രാജ്യം രണ്ടാഴ്ച്ച ദീര്‍ഘിക്കുന്ന മഹാമേളക്ക് റെഡിയാണ്. പക്ഷേ എല്ലാവരുടെയും വേദന നെയ്മര്‍ എന്ന സൂപ്പര്‍ താരം തന്നെ. ബ്രസീല്‍ ഫുട്‌ബോളിന്റെ ലോക വിലാസമായ നെയ്മര്‍ കോപ്പ മല്‍സരങ്ങള്‍ക്കില്ല. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഡാനി ആല്‍വസ് നയിക്കുന്ന സംഘത്തില്‍ ഗബ്രിയേല്‍ ജീസസ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും നെയ്മറുടെ അഭാവം ടീമിനെ ബാധിക്കുമോ എന്ന സംശയം ബ്രസീല്‍ ഫുട്‌ബോള്‍ അസോസിസേയഷനുണ്ട്.
മറുഭാഗത്ത്് അര്‍ജന്റീന വരുന്നത് ലിയോ മെസി ഉള്‍പ്പെടുന്ന സൂപ്പര്‍ സംഘവുമായാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം മാത്രമാണ് ബ്രസീലുകാര്‍ മോഹിക്കുന്നത്. ഏറ്റവും അവസാനമായി രാജ്യാന്തര തലത്തില്‍ ബ്രസീലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് 2016 ലെ ഒളിംപിക്‌സായിരുന്നു. ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം രാജ്യത്തിന് സമ്മാനിക്കുന്നതില്‍ മരക്കാന സ്‌റ്റേഡിയത്തില്‍ നെയ്മര്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അതിന് മുമ്പ് 2014 ലെ ലോകകപ്പ്. ബ്രസീലുകാര്‍ മൊത്തം കരുതിയത് നെയ്മര്‍ ലോകകപ്പ് രാജ്യത്തിന് സമ്മാനിക്കുമെന്നായിരുന്നു. പക്ഷേ ജര്‍മനിക്ക്് മുമ്പില്‍ സെമിയില്‍ ബ്രസീല്‍ തളര്‍ന്നു. അതിന് മുമ്പ് കൊളംബിയക്കെതിരായ മല്‍സരത്തില്‍ നെയ്മര്‍ക്ക് പരുക്കുമേറ്റു. ബെലോ ഹോറിസോണ്ടയിലെ ആ രാത്രി ഒരു ബ്രസീലുകാരനും മറക്കില്ല. കഴിഞ്ഞ റഷ്യന്‍ ലോകകപ്പും ബ്രസീലുകാര്‍ക്ക്് നിരാശയാണ് സമ്മാനിച്ചത്. തുടക്കത്തില്‍ നന്നായി കളിച്ച ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടു. പക്ഷേ ആ പരാജയത്തിന് ശേഷം ടിറ്റേയുടെ മഞ്ഞപ്പട ഒരു മല്‍സരത്തിലും തോറ്റിട്ടില്ല. സൗഹൃദ, സന്നാഹ മല്‍സരങ്ങളില്ലെല്ലാം തകര്‍പ്പ വിജയം നേടി. ഏറവും അവസാനം സന്നാഹ മല്‍സരത്തില്‍ ഹോണ്ടുറാസിനെ ഏഴ് ഗോളിനാണ് തരിപ്പണമാക്കിയത്.
കോച്ച്് ടീറ്റേയുടെ സംഘത്തിലുള്ള 23 പേരും ശക്തര്‍ തന്നെ. എല്ലാവരും യൂറോപ്യന്‍ ക്ലബുകള്‍ക്കും ലാറ്റിനമേരിക്കന്‍ ക്ലബുകള്‍ക്കുമെല്ലാം കളിക്കുന്നവര്‍. രാജ്യാന്തര രംഗത്ത്് അനുഭവം തെളിയിച്ചവര്‍. പക്ഷേ നെയ്മറെ പോലെ ഒരു കളിക്കാരനില്ല എന്ന സത്യം ടീമിന്റെ കുതിപ്പിനെ ബാധിക്കും. മെസിയില്ലാത്ത അര്‍ജന്റീന പോലെയാണ് നെയ്മറില്ലാത്ത ബ്രസീല്‍. റഷ്യന്‍ ലോകകപ്പ് കളിച്ച സംഘത്തിലെ 14 പേരെ മാത്രമാണ് ടിറ്റോ കോപ്പ സംഘത്തില്‍ നിലനിര്‍ത്തിയിരിക്കുന്നത്. റിച്ചാര്‍ലിസണ്‍, ഡേവിഡ് നെറസ്, ആര്‍തര്‍, ലുക്കാ പെക്കേറ്റ തുടങ്ങിയ പുതിയ യുവതാരങ്ങളെ അദ്ദേഹം ടീമില്‍ എടുത്തിട്ടുണ്ട്. ബൊളിവിയ, പെറു, വെനുസ്വേല എന്നിവരടങ്ങുന്ന ദുര്‍ബല ഗ്രൂപ്പിലാണ് ബ്രസീല്‍ കളിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നെയ്മറിന്റെ അഭാവം പ്രകടമാവില്ലെങ്കിലും നോക്കൗട്ട്് ഘട്ടത്തില്‍ അര്‍ജന്റീന ഉള്‍പ്പെടെയുളളവരാണ് മുന്നില്‍ വരുക.2007 ലാണ് അവസാനമായി ബ്രസീല്‍ കോപ്പ് കിരീടം സ്വന്തമാക്കിയത്. ലാറ്റിനമേരിക്കയിലെ അതികായര്‍ എന്ന വിശേഷണത്തിലും കിരീടമില്ലാത്ത അവസ്ഥ ടീമിനെ തന്നെ ബാധിക്കുന്നുണ്ട്. കോച്ച്് ടിറ്റേക്കും കോപ്പ അമേരിക്ക കിരീടം നിര്‍ബന്ധമാണ്. നിലവില്‍ അദ്ദേഹത്തിന്റെ കസേരക്ക്് കുഴപ്പമില്ല. റഷ്യന്‍ ലോകകപ്പ് കഴിഞ്ഞ് വന്നപ്പോള്‍ കാര്യമായ പ്രതിഷേധമുണ്ടായിരുന്നില്ല. പക്ഷേ കോപ്പ നടക്കുന്നത് ബ്രസീലിലാണ്. സ്വന്തം തട്ടകത്ത് നടക്കുന്ന മെഗാ ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കാന്‍ കഴിയാത്ത പക്ഷം വിമര്‍ശകര്‍ രംഗത്തിറങ്ങും. 2022 ലെ ഖത്തര്‍ ലോകകപ്പ്് വരെയാണ് ടിറ്റേയുടെ കരാര്‍. നെയ്മറില്ലാത്ത ബ്രസീല്‍ കിരീടം സ്വന്തമാക്കിയാല്‍ അത് ടിറ്റേയുടെ വലിയ നേട്ടമായി മാറും. നെയ്മര്‍ കളിക്കുമ്പോള്‍ ടീം അദ്ദേഹത്തിന് ചുറ്റിപ്പറ്റിയാണ് ഓടുക. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പുതിയ താരങ്ങള്‍ക്ക്്് കരുത്ത്് തെളിയിക്കാനുള്ള അവസരമാണിത്. ഹോണ്ടുറാസിനെതിരെ നേടിയ ഏഴ് ഗോളില്‍ ആറും കരസ്ഥമാക്കിയത് യുവതാരങ്ങളാണെന്ന് കോച്ച്് പറയുന്നു. പി.എസ്.ജിക്കാരനായ നെയ്മര്‍ ദീര്‍ഘകാലമായി പരുക്കുമായി മല്ലിടുകയാണ്. കഴിഞ്ഞ സീസണില്‍ തന്നെ പി.എസ്.ജിക്കായി പല പ്രധാന മല്‍സരങ്ങളും അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. നെയ്മറിന്റെ സ്ഥാനം ജീസസിനായിരിക്കും.

Sports

ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി

കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു.

Published

on

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്‍ ഓസ്‌ട്രേലിയ തലപ്പത്ത് തുടരുകയാണ്.

54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയെ കൂടാരം കയറ്റിയത്. 92 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന് മാത്രമാണ് ഈഡനിലെ പിച്ചില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

Continue Reading

kerala

ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; ദക്ഷിണാഫ്രിക്ക 153 ന് ഓള്‍ഔട്ട്

മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Published

on

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം ലഭിച്ചു. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ടെംബ ബാവുമ അര്‍ധസെഞ്ചുറിയുമായി (136 പന്തില്‍ 55 , 4 ബൗണ്ടറി) ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയില്‍ ദിനം ആരംഭിച്ച ആഫ്രിക്കക്കാര്‍ക്ക് ബാവുമയാണ് പ്രധാന പ്രതിരോധം കാഴ്ചവെച്ചത്.

ബാവുമയ്ക്കൊപ്പം എട്ടാം വിക്കറ്റില്‍ കോര്‍ബിന്‍ ബോഷ് (25) സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ജസ്പ്രീത് ബുംറ ബോഷിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് കൂട്ടുകെട്ട് തകര്‍ത്തു. തുടര്‍ന്ന് സൈമണ്‍ ഹാര്‍മര്‍ (7), കേശവ് മഹാരാജ് (0) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഇപ്പോള്‍ മത്സരം ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍; 124 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് വിജയമുറപ്പിക്കുകയാണ് ലക്ഷ്യം.

Continue Reading

News

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആശുപത്രിയില്‍; രണ്ടാം ടെസ്റ്റും അനിശ്ചിതം

കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗിലിന് ആദ്യ ടെസ്റ്റില്‍ തുടര്‍ഭാഗം കളിക്കാനാകില്ല.

Published

on

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗിലിന് ആദ്യ ടെസ്റ്റില്‍ തുടര്‍ഭാഗം കളിക്കാനാകില്ല.

ബാറ്റിങ്ങിനിടെ പിന്‍കഴുത്തില്‍ തീവ്രവേദന അനുഭവപ്പെട്ടതോടെ താരം ക്രീസ് വിട്ടിരുന്നു. സൈമണ്‍ ഹാര്‍മറിന്റെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് വേദന രൂക്ഷമായത്. മെഡിക്കല്‍ സ്റ്റാഫ് ഉടന്‍ ഗ്രൗണ്ടില്‍ എത്തിക്കുകയും താരം ആശുപത്രിയിലെത്തിക്കപ്പെടുകയും ചെയ്തു.

ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ലഭ്യത അനിശ്ചിതമാണ്. ഗില്ലിന്റെ ആരോഗ്യനില വിലയിരുത്താന്‍ ന്യൂറോ സര്‍ജന്‍, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടുന്ന വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. പരിക്ക് സുഖപ്പെടുന്ന വേഗതയെ ആശ്രയിച്ചാകും ഗുവാഹത്തി ടെസ്റ്റിനെ കുറിച്ചുള്ള അന്തിമ തീരുമാനം.

ഗില്ലിന്റെ അഭാവത്തില്‍ ഋഷഭ് പന്ത് ഇപ്പോള്‍ ടീമിനെ നയിക്കുന്നു.

Continue Reading

Trending