Culture
കലാശപോരാട്ടത്തിനൊരുങ്ങി ലോഡ്‌സ്

കമാല്‍ വരദൂര്‍
ലണ്ടന്‍ എന്ന മഹാനഗരം ആ നഗരത്തിന്റെ സവിശേഷതകള്‍ എത്രയോ തവണ പറഞ്ഞതാണ് എത്രയോ തവണ എഴുതിയതാണ്. അതിവിശാലമായി കിടക്കുന്ന സാമ്രാജ്യത്തിന്റെ ഒരു ആസ്ഥാനമാണ് ലണ്ടന്‍ നഗരം. എവിടെ നോക്കിയാലും നമ്മള്‍ കാണുന്നത്. ചരിത്രമാണ് ചിത്രങ്ങളാണ്. ഈ നഗരത്തില്‍ എവിടെ പോയാലും ഒരേ അച്ചില്‍ വാര്‍ത്ത കെട്ടിടങ്ങള്‍ ഒരേ രീതിയില്‍ സംസാരിച്ച് പോകുന്ന നല്ല നാട്ടുകാര്‍ വളരെ വൃത്തിയുള്ള പാതകള്‍ എന്നിവയെല്ലാം കാണാം. ഇതൊക്കെയാണ് ഈ നഗരത്തിന്റെ സവിശേഷതകള്‍. പക്ഷെ ലോഡ്‌സ് നഗരമധ്യത്തിലാണ് . സെന്റ് ജോണ്‍സ് മെട്രോയില്‍ കയറി സെന്റ് ജോണ്‍സ് സ്‌റ്റേഷനിലിറങ്ങി അഞ്ച് മിനുട്ട് നടന്നാല്‍ ലോര്‍ഡ്‌സിലെത്താം.
പുറത്തുനിന്ന് കാണുമ്പോള്‍ അമ്പരചുംബികളായ കെട്ടിടങ്ങളിെല്ലങ്കിലും പഴയ ഓര്‍മകളെ കാണിക്കുന്ന കെട്ടിടങ്ങള്‍ ഇവിടുണ്ട്. അതിന് നടുവിലാണ് ലോഡ്‌സ് മൈതാനം. ഇന്നലെ അതുവഴി പോയപ്പോള്‍ ആ കവാടത്തില്‍ പഴയകാല ക്രിക്കറ്റ് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ മനോഹരമായി കൊത്തിവെച്ചതായി കാണുകയുണ്ടായി. ക്രിക്കറ്റിനെ അറിയുന്നവര്‍ക്ക് അറിയാം എങ്ങിനെയാണ് ആ കായിക വിനോദം വരുന്നതെന്ന്. പണ്ട് ആട്ടിടയന്‍മാര്‍ കളിച്ചിരുന്ന വിനോദം പിന്നീട് കാലാന്തരങ്ങളിലൂടെ എവിടെയെല്ലാം ബ്രിട്ടീഷ് സാമ്രാജ്യമുണ്ടോ അവിടെയെല്ലാം ക്രിക്കറ്റെന്ന കായികം വ്യാപിച്ച കഥകള്‍ നാം പലതവണ വായിച്ചിട്ടുണ്ട്. ലോഡ്‌സിലേക്ക് വരുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ നില്‍ക്കുന്ന ഈ ചിത്രങ്ങളില്‍ ഉള്ളത് ആരൊക്കൊയണെന്ന് മുഖം നോക്കി പറയാന്‍ സാധിക്കില്ലെങ്കിലും. ഇംഗ്ലണ്ടിന് ആദ്യകാലം മുതല്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ വിളിച്ച് ഓതുന്നതാണ് ഈ ചിത്രങ്ങള്‍.
ഇന്നലെ ഇവിടെ നിന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പുമായി സംസാരിക്കുമ്പോള്‍ ഈ ചിത്രങ്ങളുടെ ചരിത്രവും മനോഹാരിതയും അദ്ദേഹം പോലും പറയുന്നുണ്ട്. ക്രിക്കറ്റിന്റെ മക്കയില്‍ ഒരു സെഞ്ച്വറി സ്വന്തമാക്കുക എന്നത് ഓരോ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. അതുകൊണ്ടാണ് പാകിസ്താന്റെ ഇമാമുള്‍ ഹഖ് ലോഡ്‌സില്‍ സെഞ്ച്വറി നേടിയപ്പോള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ചെറിയ ക്രിക്കറ്റ് കരിയറിലെ ഏറ്റവും നല്ല ദിവസമായിരുന്നു ഇന്ന് എന്നാണ്.
സെക്യൂരിറ്റി ചെക്കിങ്ങ് കഴിഞ്ഞ് ഗ്രൗണ്ടിന് അകത്തേക്ക് കടക്കുമ്പോള്‍ ഇരിപ്പിടം മുതല്‍ മീഡിയ ബോക്‌സിന് വരെ എല്ലാത്തിനും വ്യത്യസ്ഥമായ സൗന്ദര്യമുണ്ട്. ക്രിക്കറ്റ് അത്ര പ്രചാരമുള്ള മത്സരമെന്നുമല്ല ഫുട്‌ബോളുമായി താരതമ്യം ചെയ്യുമ്പോള്‍ കളിക്കുന്നവരുടെ എണ്ണം പോലും കുറവാണ്. പക്ഷെ ഈ ലോഡ്‌സിലേക്ക് വരുമ്പോള്‍ ഈ മനോഹാരിതയില്‍ ക്രിക്കറ്റിനോട് അടങ്ങാത്ത പ്രണയം നമുക്കെല്ലാം തോന്നും. ചില പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് മാത്രമാണ് ഈ ലോകകപ്പില്‍ ലോഡ്‌സ് വേദിയായത്. ലോഡ്‌സിനെ ഇംഗ്ലീഷ് ക്രിക്കറ്റ് അസോസിയേഷന്‍ ഫൈനലിന് വേണ്ടി ഒരുക്കിവെക്കുകയായിരുന്നെന്ന് പറയാം. നമ്മള്‍ ഈ സ്റ്റേഡിയത്തിലേക്ക് വരുമ്പോള്‍ നമ്മളെ സ്വീകരിക്കുന്ന ഈ ചിത്രങ്ങളാണ് ക്രിക്കറ്റ് എന്ന മത്സരത്തെ നമ്മളിലേക്ക് ഏറെ അടുപ്പിക്കുന്നത്. ഫൈനല്‍ കാണാന്‍ എത്തുന്നവര്‍ ഈ ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കാതെ പോകാറില്ല. ഈ ലോകകപ്പില്‍ ആര് കിരീടം നേടിയാലും അവര്‍ അഭിമാനത്തേടെ പറയുക ഈ മൈതാനത്തുനിന്ന് കിരീടം നേടാനായി എന്നായിരിക്കും. അത്രമാത്രം ഫീലിങ്ങാണ് ഈ ലോഡ്‌സ് നല്‍കുന്നത്.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്പെന്ഷന്
-
News3 days ago
ശക്തമായ മഴ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ നാളെ അവധി