Connect with us

Video Stories

മ്യാന്‍മറിലേക്ക് എന്ത്‌കൊണ്ട് നിരീക്ഷകരെ അനുവദിക്കുന്നില്ലെന്ന് യുഎന്‍

Published

on

യാങ്കൂണ്‍: കൂട്ടക്കുരുതികളുടെയും ബലാത്സംഗങ്ങളുടെയും വാര്‍ത്തകളാണ് ഓരോ ദിവസവും മ്യാന്മറില്‍നിന്ന് കേട്ടുകൊണ്ടിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ. റോഹിന്‍ഗ്യാ മുസ്്‌ലിംകള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ സൈന്യം നടത്തുന്ന നരനായാട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടം സ്വതന്ത്ര നിരീക്ഷകരെ അനുവദിക്കുന്നില്ലെന്നും യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു.

സമാധാന നൊബേല്‍ പുരസ്‌കാരം നേടിയ ആങ് സാങ് സൂകി നയിക്കുന്ന ഭരണകൂടം റോഹിന്‍ഗ്യാ വിഷയത്തില്‍ ഹൃദയശൂന്യവും പ്രതിലോമകരവുമായ നിലപാടാണ് സ്വീകരിച്ചരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം കെട്ടിച്ചമച്ചതാണന്ന് ആരോപിച്ച് മ്യാന്മര്‍ ഭരണകൂടം തള്ളിക്കളയുകയാണ്. വടക്കന്‍ റാഖിനിലെ ദുരിത ഭൂമിയിലേക്ക് സ്വതന്ത്ര നിരീക്ഷകര്‍ക്ക് പ്രവേശനം പോലും അനുവദിക്കുന്നില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുസരിച്ച് ബാധ്യതകള്‍ നിറവേറ്റാന്‍ മ്യാന്മര്‍ ഭരണകൂടം തയാറാകുന്നില്ലെന്ന് ഹുസൈന്‍ പറഞ്ഞു. റാഖിനിലെ റോഹിന്‍ഗ്യാ ഗ്രാമങ്ങളില്‍ അധികാരികള്‍ക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ യു.എന്‍ പ്രതിനിധികള്‍ക്ക് എന്തുകൊണ്ടാണ് പ്രവേശനം നല്‍കാന്‍ മടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അത്തരമൊരു സാഹചര്യത്തില്‍ ഏറ്റവും മോശമായത് സംഭവിച്ചുവെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് ഹുസൈന്‍ പറഞ്ഞു. റാഖിനിലേക്ക് പ്രവേശനം ചോദിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ അപേക്ഷ മ്യാന്മര്‍ തള്ളിയിരിക്കുകയാണ്. ഒരു മാസമായി തുടരുന്ന സൈനിക നടപടിയില്‍ 87 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മ്യാന്മര്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം ഇതിനെക്കാള്‍ എത്രയോ ഇരട്ടിയാണെന്ന് അനൗദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. 27,000ത്തിലേറെ പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.

കഴിഞ്ഞയാഴ്ച മാത്രം ആയിരത്തിലേറെ പേര്‍ ബംഗ്ലാദേശില്‍ എത്തിയതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി വക്താവ് അഡ്രിയാന്‍ എഡ്വേര്‍ഡ്‌സ് അറിയിച്ചു. റോഹിന്‍ഗ്യകളുടെ വീടുകള്‍ സൈന്യം ചുട്ടെരിക്കുകയാണ്. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയാകുന്നു. കുട്ടികള്‍ പോലും നിഷ്ഠൂരമായി കൊല്ലപ്പെടുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കണ്‍മുന്നില്‍ വെച്ചാണ് സൈന്യം ആളുകളെ കൊല്ലുന്നത്. അഭയം തേടിയെത്തുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി ബംഗ്ലാദേശ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കാന്‍ മ്യാന്മര്‍ തയാറല്ല. പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന അവര്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണെന്ന് മ്യാന്മര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending