Culture
എങ്ങുമെത്താതെ കര്‍’നാടകം’; ആറ് മണിക്കുള്ളില്‍ വിശ്വാസ വോട്ടെന്ന് സ്പീക്കര്‍

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം മുള്‍മുനയില്‍ തന്നെ. ഇരുപക്ഷവും പിടിവാശി വിടാത്തതിനാല്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാതെ അനിശ്ചിതത്വത്തിലൂടെ ഇഴഞ്ഞു നീങ്ങിയ കര്‍ണാടക നിയമസഭാ നടപടികള്‍ക്ക് അര്‍ധരാത്രിയോടെ അവസാനമായി. ചൊവ്വാഴ്ച വൈകി ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ വ്യക്തമാക്കിയതോടെയാണ് എങ്ങുമെത്താതെ
കര്‍’നാടകത്തിന് തത്കാലം വിരാമമായത്. ഇന്ന് വൈകിട്ട് നാല് മണിക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാകണം. തുടര്‍ന്നാവും വിശ്വാസവോട്ടെടുപ്പ് നടക്കുക.
രാത്രി വൈകിയും തുടര്‍ന്ന സഭയില്‍ വിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച തുടരവെ തന്നെ വോട്ടെടുപ്പ് വേഗത്തിലാക്കാന്‍ ബി.ജെ.പിയും സാവകാശം ലഭിക്കാന്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതാക്കളും ശക്തമായ ചരടുവലികളാണ് നടത്തി. ഭരണ – പ്രതിപക്ഷ വാക്‌പോരില്‍ പ്രക്ഷുബ്ധമായ സഭ പലതവണ നിര്‍ത്തിവെക്കേണ്ടിയും വന്നു. ഇതിനിടെ നിയമസഭയിലെത്താന്‍ സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണവുമായി വിമത എം.എല്‍.എമാര്‍ രംഗത്തെത്തിയതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി എം.ബി പാട്ടീല്‍ ഡി.ജി.പിയേയും സിറ്റി പൊലീസ് കമ്മീഷണറേയും വിളിച്ചുവരുത്തി വിശദീകരണം തേടി. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ട്രാഫിക് പൊലീസും തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി ഇക്കാര്യം സഭയില്‍ വിശദീകരിച്ചെങ്കിലും വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന ജെ.ഡി.എസ് എം.എല്‍.എ എ.ടി രാമസ്വാമി സഭയില്‍നിന്നിറങ്ങിപ്പോയി. ആഭ്യന്തരമന്ത്രി കള്ളം പറയുമ്പോള്‍ താനെന്തിന് സഭയില്‍ ഇരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനിടെ വിശ്വാസ വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എ.ടി രാമസ്വാമി സ്പീക്കറെയും നേരില്‍ കണ്ടു. ധൃതിയില്ലെന്നും നടപടിക്രമങ്ങള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കുമെന്നും പറഞ്ഞാണ് സ്പീക്കര്‍ അദ്ദേഹത്തെ തിരിച്ചയച്ചത്. പുലര്‍ച്ചെ വരെ സഭയിലിരിക്കാന്‍ ഒരുക്കമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതിനിടെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ഓഫീസിലെത്തി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും ഉച്ചക്കു ശേഷം ഏറെനേരം കുമാരസ്വാമി സഭയില്‍നിന്ന് വിട്ടുനിന്നത് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണെന്ന അഭ്യൂഹം ശക്തമാക്കി. കോണ്‍ഗ്രസിലേയും ജെ.ഡി.എസിലേയും മുതിര്‍ന്ന നേതാക്കളെ സ്പീക്കര്‍ അനുരഞ്ജന ചര്‍ച്ചക്കു വിളിച്ചെങ്കിലും ഫലം കണ്ടില്ല. ബി.ജെ.പി നേതാക്കളുമായും സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന നിലപാടിലായിരുന്നു അവര്‍ ഉറച്ചുനിന്നെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
-
Video Stories2 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days ago
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍