Connect with us

Video Stories

ഗാലറി നിറച്ച് മഞ്ഞക്കടല്‍; ഫൈനല്‍ പന്തുരുളാന്‍ ഇനി മിനിറ്റുകള്‍ മാത്രം

Published

on

രണ്ടരമാസക്കാലം നീണ്ട രാജ്യത്തെ ഏറ്റവും വലിയ കാല്‍പന്ത് പൂരത്തിന് അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. വൈകിട്ട് ഏഴിനാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കിക്കോഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാന്‍സെന്ന് വിശേഷണം നേടിയ കേരളത്തിന്റെ ആരാധകര്‍ക്ക് കന്നി ഐ.എസ്.എല്‍ കിരീടം സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇതിലും വലിയ സുവര്‍ണാവസരം ഇനി ലഭിച്ചെന്ന് വരില്ല.

രാവിലെ മുതല്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് അണമുറിയാതെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വൈകീട്ട് ആറിന് മുമ്പായി ആരാധകര്‍ ഗാലറിയിലെത്തണമെന്നാണ് നിര്‍ദേശം. ഇരുടീമുകളും ഗ്രൗണ്ടിലെത്തി പരിശീലനം തുടങ്ങി. ടീം ബസുകളില്‍ നിന്നിറങ്ങിയ ഓരോ താരത്തിനും വമ്പന്‍ സ്വീകരണങ്ങളാണ് ആരാധകരൊരുക്കിയത്. കേരളാ താരങ്ങള്‍ക്ക് ലഭിച്ച അതേസ്വീകരണം കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിനും ആരാധകര്‍ നല്‍കി.

എട്ടു ടീമുകള്‍ അണിനിരന്ന കിരീട പോരാട്ടത്തില്‍ അവശേഷിക്കുന്നത് രാജ്യത്തിന്റെ ഫുട്‌ബോള്‍ ഫാക്ടറികളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു ദേശങ്ങളിലെ ടീമുകള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദ എന്ന് വിളിപ്പേരുള്ള സൗരവ് ഗാംഗുലിയുടെ അത്‌ലറ്റികൊ ഡി കൊല്‍ക്കത്തയും. കഴിഞ്ഞ സീസണില്‍ കൈവിട്ടു പോയ കിരീടം തിരികെ പിടിക്കാമെന്ന കിനാക്കളുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.

സീസണില്‍ രണ്ടു വട്ടം മാത്രം തോല്‍വിയറിഞ്ഞ ദാദയുടെ സംഘത്തിന് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയുടെ മണ്ണില്‍ തോല്‍പിക്കാന്‍ കഴിഞ്ഞത്. പക്ഷേ ചരിത്രത്തില്‍ കാര്യമില്ലെന്ന് ഇരു പരിശീലകരും സമ്മതിക്കുന്നു. ഇന്നത്തെ ഉത്സവ രാത്രിയില്‍ താരങ്ങള്‍ കളത്തിലിറങ്ങുമ്പോള്‍ കിരീടം മാത്രമാണ് ലക്ഷ്യം.

ജൈത്രയാത്ര തുടരാന്‍
മോശമായിരുന്നു സീസണില്‍ കേരളത്തിന്റെ തുടക്കം, ആദ്യ ജയത്തിനും ഗോളിനും ഏറെ കാത്തിരിക്കേണ്ടി വന്നു, തുടര്‍ച്ചയായി ടീം ലൈനപ്പില്‍ മാറ്റം വരുത്തിയ കോച്ച് കോപ്പല്‍ ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങി, പക്ഷേ ചാരത്തില്‍ നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുകയായിരുന്നു ടീം. അതിന് ഊര്‍ജ്ജമായത് കോപ്പലെന്ന ഇംഗ്ലീഷ് ചാണക്യന്റെ തന്ത്രങ്ങളും. കിരീടത്തിനൊപ്പം കൊച്ചിയില്‍ തുടര്‍ച്ചയായ ഏഴാം ജയം കൂടിയാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്ക് മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പെരുങ്കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനായത്. അതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ തോറ്റിട്ടില്ല. ഇതുവരെ ആകെ നാല് ഗോള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ വഴങ്ങിയത്. അടിക്കാനും തടുക്കാനും അറിയുന്ന ഒന്നാന്തരം കളിക്കാരാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഹൊസെ മൊളീനയെന്ന സ്പാനിഷുകാരന്‍ കോച്ചിന്റെ മൂര്‍ച്ചയേറിയ തന്ത്രങ്ങളും കൂട്ടിനുണ്ട്. അതിനാല്‍ കൊച്ചിയില്‍ നിറഞ്ഞുകവിയുന്ന കാണികളുടെ ആര്‍പ്പുവിളികളെ കൊല്‍ക്കത്ത ഭയക്കുന്നില്ല.

തീരുമോ ആ കടം

കഴിഞ്ഞതിലൊന്നും കാര്യമില്ലെന്ന് പറയുമ്പോഴും ഉള്ളില്‍ പ്രതികാരത്തിന്റെ തീക്കനല്‍ അവശേഷിക്കുന്നുണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്‍. 2014ലെ ആദ്യപതിപ്പില്‍ മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ണീര്‍ വീഴ്ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ പട്ടാഭിഷേകം. ഫൈനലില്‍ കൊല്‍ക്കത്തക്കായി വിജയ ഗോള്‍ നേടിയ മുഹമ്മദ് റഫീഖാണ് ബുധനാഴ്ച്ച ഡല്‍ഹിക്കെതിരായ രണ്ടാം സെമിയില്‍ കേരളത്തിനായി വിജയ ഗോള്‍ (പെനാല്‍റ്റി) നേടിയത്. കൊല്‍ക്കത്ത നിരയിലുണ്ടായിരുന്ന മലയാളി താരം മുഹമ്മദ് റാഫിയും ഇന്ന് ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനാല്‍ ഫൈനലില്‍ റാഫിക്ക് പകരം റഫീഖിന് അവസരം ലഭിക്കാനാണ് സാധ്യത. അന്ന് കേരളത്തിനായി കളിച്ച ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്, 2014ല്‍ ചെന്നൈയിനെതിരായ രണ്ടാം സെമിയുടെ എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയ പ്രതിരോധ താരം പിയേഴ്‌സണ്‍ കൊല്‍ക്കത്തയുടെ ജഴ്‌സിയിലാണ് ഇന്ന് ഇറങ്ങുക. 2014ല്‍ കേരളത്തിനായി ഫൈനല്‍ കളിച്ച ഏഴു താരങ്ങള്‍ ഇന്നും ടീമിനൊപ്പമുണ്ട്. മെഹ്താബ് ഹുസൈന്‍, സന്ദേശ് ജിങ്കന്‍, ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വിന്ദര്‍ സിങ്, സന്ദീപ് നന്ദി, മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബാര്‍ത്ത് എന്നീ താരങ്ങള്‍ ആദ്യ സീസണിലും കേരളത്തിനൊപ്പമുണ്ടായിരുന്നു. ചോപ്രയും ഹെങ്ബാര്‍ത്തും ആദ്യ സീസണിന് ശേഷം മൂന്നാം സീസണിലാണ് വീണ്ടും കേരളത്തിനൊപ്പം ചേര്‍ന്നത്.

ഹോസു, തീരാനഷ്ടം

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ആര്‍ക്കും പരിക്കില്ലെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ വ്യക്തമാക്കുന്നു. സെമിയുടെ രണ്ട് പാദത്തിലും മഞ്ഞക്കാര്‍ഡ് വാങ്ങിയ ഹോസുവിന് സസ്‌പെന്‍ഷനുള്ളതിനാല്‍ ഇന്ന് കളിക്കാനാകില്ല. പകരം റിനോ ആന്റോയോ ദിദിയര്‍ കാദിയോയോ ഇറങ്ങിയേക്കും. മുന്നേറ്റത്തില്‍ കൊപ്പല്‍ വലിയ അഴിച്ചുപണിക്ക് മുതിരില്ല. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നാസണ്‍ എന്നിവര്‍ അണിനിരക്കും. ഒപ്പം സി കെ വിനീതും. മുഹമ്മദ് റാഫി ഇന്ന് ഇറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മധ്യനിരയില്‍ മെഹ്താബ് ഹുസൈന്‍-അസ്‌റാക്ക് മഹ്മത് സഖ്യം തന്നെയായിരിക്കും. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും നാലാമനായി റിനോ, കാദിയോ എന്നിവരില്‍ ഒരാളെത്തും. ഡല്‍ഹിക്കെതിരെ ഷൂട്ടൗട്ടില്‍ തിളങ്ങിയെങ്കിലും കളിയുടെ നിശ്ചിത സമയത്ത് തികഞ്ഞ പരാജയമായിരുന്ന സന്ദീപ് നന്ദിക്ക് പകരം ഗ്രഹാം സ്റ്റാക്കിനാണ് ബാറിന് കീഴില്‍ കൂടുതല്‍ സാധ്യത. കൊല്‍ക്കത്ത നിരയില്‍ പരിക്കേറ്റ പ്രതിരോധ താരം അര്‍ണബ് മൊണ്ടല്‍ കളിക്കില്ല. മുംബൈ സിറ്റിക്കെതിരായ രണ്ടാംപാദ സെമിയില്‍ വിശ്രമിച്ച മുന്‍നിര താരങ്ങളെല്ലാം ഇന്ന് തിരിച്ചെത്തും.

വിജയികള്‍ക്ക് എട്ടു കോടി

കൊച്ചി: ട്രോഫിക്ക് പുറമേ ഐ.എസ്.എല്‍ വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്നത് എട്ടു കോടി രൂപ. റണ്ണേഴ്‌സ് അപിന് നാലു കോടി രൂപയും സെമി ഫൈനലിസ്റ്റിന് ഒന്നരക്കോടിയും സമ്മാനമായി ലഭിക്കും. ആകെ 15 കോടി രൂപയാണ് വിജയികള്‍ക്ക് നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അക്രമകാരികളായ മൃഗങ്ങളെ വെടിവെക്കാന്‍ അനുമതി; വന്യജീവി ഭേദഗതി ബില്‍ സഭയില്‍

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

Published

on

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന അക്രമകാരികളായ മൃഗങ്ങളെ നേരിട്ട് വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് അധികാരം നല്‍കുന്ന വന്യജീവി ഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാന്‍ അനുമതി നല്‍കുന്ന വനം നിയമ ഭേദഗതി ബില്ലും സഭയില്‍ കൊണ്ടുവന്നു. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാമെന്നതാണ് വ്യവസ്ഥ.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന് വേണ്ടിയാണ് ഭേദഗതി. നിലവിലെ നിയമപ്രകാരം ക്യാമറ നിരീക്ഷണം, കെണിവെക്കല്‍ എന്നിവക്ക് ശേഷമേ വെടിവെക്കാന്‍ കഴിയൂ. പുതിയ ഭേദഗതിയോടെ ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ വിവരം നല്‍കിയാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നേരിട്ട് ഉത്തരവ് നല്‍കാനാകും.

നിയമസഭ ബില്ലിന് അംഗീകാരം നല്‍കിയാലും കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാല്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ എത്തിയത്.

അതേസമയം, മലപ്പുറം മണ്ണാര്‍മലയിലിറങ്ങിയ പുലിയെ പിടികൂടാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷനായി ഉയര്‍ന്നപ്പോള്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉണ്ടായി. പുലിയെ മയക്കുവെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കി.

Continue Reading

Auto

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്

Published

on

പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്‌സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.

ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.

ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്‌സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.

Continue Reading

News

‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു

ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

Published

on

ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.

വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.

‘ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.

”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”

ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.

കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു.

1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,

കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.

അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.

ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending