Connect with us

Culture

പക്വമതിയായ നേതാവ്

Published

on


കെ.പി.എ മജീദ്


ഞാന്‍ മുസ്‌ലിം യൂത്ത്‌ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തെ ഓര്‍മകളാണ് മനസിലേക്ക് ഓടിയെത്തുന്നത്. മുസ്‌ലിം യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം. ഓരോ കാര്യങ്ങളും അപ്പപ്പോള്‍ ഗ്രഹിക്കുക മാത്രമല്ല, ആശാവഹമായ നല്ല നിര്‍ദേശങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും പതിവായിരുന്നു. ഇസ്‌ലാമിക ചിട്ടയോടെയുള്ള പ്രവര്‍ത്തനമായിരിക്കണം യൂത്ത്‌ലീഗിന്റെതെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. യൂണിറ്റ്തലംതൊട്ട് സംസ്ഥാനതലം വരെ ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ മതബോധനം നിര്‍ബന്ധമാക്കണമെന്ന് ഉപദേശിച്ചിരുന്നു. മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ വിവാഹിതനാവുമ്പോള്‍ മാരേജ് സെസ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചത് അദ്ദേഹമാണ്. അതനുസരിച്ച് വിവാഹിതരാവുന്ന ഓരോ പ്രവര്‍ത്തകരും അവര്‍ക്ക് കഴിയുന്ന ഒരു സംഖ്യ ഫണ്ടിലേക്ക് നല്‍കുകയും ചെയ്തിരുന്നു.
ക്യാമ്പുകളുടെ കാര്യപരിപാടി അറിയിക്കാനായി നോട്ടീസുമായി ഞങ്ങളവിടെ ചെന്നാല്‍ അതുവാങ്ങി സസൂക്ഷ്മം വായിക്കുകയും അപാകതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഒരിക്കല്‍ ക്യാമ്പിന്റെ പരിപാടി തയാറാക്കിയ നോട്ടീസില്‍ ഭക്ഷണവും വിശ്രമവും മാത്രം മതിയോ ? നമസ്‌കാരം ഇതില്‍പെടില്ലേ ? എന്നാരായുകയുണ്ടായി. നമസ്‌കാരം, ഭക്ഷണം, വിശ്രമം എന്ന് തിരുത്തി അച്ചടിക്കാന്‍ പറയുകയുണ്ടായി. നമസ്‌കാര സമയത്ത് പ്രകടനം നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കഴിയുന്നതും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്ത് മഗ്‌രിബ് നമസ്‌കാരം നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും ഉപദേശിച്ചു. ആളുകളെ പ്രയാസപ്പെടുത്തുന്നവിധത്തിലുള്ള സമരങ്ങള്‍ ഒഴിവാക്കാന്‍ പറഞ്ഞിരുന്നു. വഴിതടയല്‍ സമരത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. വഴിയില്‍ മാര്‍ഗതടസം സൃഷ്ടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് പറയുമായിരുന്നു. റിലീഫ് പ്രവര്‍ത്തനം സജീവമാക്കണമെന്നും അത് റമസാനിലേക്ക് മാത്രമാക്കി. ചുരുക്കാതെ ഒരു സ്ഥിരസംവിധാനമുണ്ടാക്കി അര്‍ഹര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മുസ്‌ലിം യൂത്ത്‌ലീഗുകാരെ സജ്ജരാക്കണമെന്നും പറഞ്ഞു. അന്നൊക്കെ സംസ്ഥാന കമ്മിറ്റിയില്‍ ഞങ്ങള്‍ നടത്തിരുന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും മറുപടി പറയാനും താല്‍പര്യം കാണിച്ചിരുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വിമര്‍ശന വിധേയമാകുന്ന വിഷയങ്ങള്‍ക്ക് മറുപടി പറയാന്‍ സി.എച്ചിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഏത് കാര്യത്തിലും അങ്ങേയറ്റം സൂക്ഷ്മാലുവായിരുന്നു. സംഘടനയെ ബാധിക്കുന്ന പ്രശ്‌നം വന്നാല്‍ ഞങ്ങളോടുപോലും കൂടിയാലോചിച്ചു വളരെ ചിന്തിച്ചായിരുന്നു കാര്യങ്ങള്‍ നീക്കിയിരുന്നത്. തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നതും അങ്ങനെ തന്നെ. ഇതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്തിവെക്കാനുണ്ട്.

Art

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

Continue Reading

Film

‘മമ്മൂട്ടിയെ ഒളിച്ചിരുന്ന് കല്ലെറിയുകയാണ്, ഇതൊന്നും പുള്ളിയെ ബാധിക്കില്ല’; ആസിഫ് അലി

സ്വന്തം ഐഡിറ്റി റിവീല്‍ ചെയ്യാതെ കുറേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്.

Published

on

നടന്‍ മമ്മൂട്ടിയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. സ്വന്തം ഐഡന്റിറ്റി പോലും റിവീല്‍ ചെയ്യാത്തവരാണ് മമ്മൂട്ടിയ്ക്ക് എതിരെ ഒളിച്ചിരുന്ന് കല്ലെറിയുന്നതെന്ന് ആസിഫ് പറഞ്ഞു. മമ്മൂട്ടി ഒരിക്കലും ഇത്തരം പ്രചരണങ്ങളെ കാര്യമായി എടുക്കുകയോ അതേപറ്റി ആലോചിക്കുകയോ പോലും ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ആസിഫ് പറഞ്ഞു. ‘തലവന്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ സില്ലി മോങ്ക്‌സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.

‘നമ്മള്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നത്. സ്വന്തം ഐഡിറ്റി റിവീല്‍ ചെയ്യാതെ കുറേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനെക്കാള്‍ എത്രയോ മുകളിലാണ് അദ്ദേഹം. നമ്മള്‍ അതിനെ പറ്റി കേള്‍ക്കാനോ അന്വേഷിക്കാനോ ഒന്നും പോകരുത്. മമ്മൂക്കയുടെ ആറ്റിറ്റിയൂഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അതിനെ മനസിലേക്ക് എടുക്കുകയോ അതിനെ പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല’ എന്നാണ് ആസിഫ് അലി പറഞ്ഞത്.

മെയ് 24നാണ് തലവന്‍ തിയേറ്ററുകളിലെത്തുന്നത്. 2 വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. ആസിഫ് അലിയും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളില്‍ എത്തുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

Continue Reading

Culture

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.

Published

on

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading

Trending