Culture
ക്യാമ്പില്‍ അല്ല, ഇന്നു മുതല്‍ ‘കൊട്ടാര’ത്തില്‍

ഷഹബാസ് വെള്ളില
മലപ്പുറം: പ്രളയത്തിന്റെ ഭീതിയില്‍ വീട് വിട്ടിറങ്ങേണ്ടിവന്നവരാണ്. മലപ്പുറം എം.എസ്.പി സ്‌കൂളിന്റെ പരിമിതികള്‍ക്കുള്ളില്‍ ദിവസം തള്ളിനീക്കിയവര്‍. സ്‌കൂള്‍ പ്രവര്‍ത്തിക്കണം. താമസം ഇനി കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറ്റണമെന്നായി അധികൃതര്‍. കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറാമെങ്കില്‍ ഞങ്ങള്‍ വീട്ടിലേക്ക് തന്നെ പോവാമെന്ന് വീട്ടുകാരും. വീട്ടിലേക്കുള്ള മടക്കം സുരക്ഷിതമല്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞതോടെ പ്രശ്‌നമായി. ഇതോടെയാണ് മലപ്പുറം നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പരി അബ്ദുല്‍ മജീദ് വിഷയത്തില്‍ ഇടപെടുന്നത്. ഒരുപാട് ചര്‍ച്ചകള്‍ നടന്നെങ്കിലും ക്യാമ്പിലുള്ളവരും അധികൃതരും നിലപാടുകളില്‍ ഉറച്ചുതന്നെ നിന്നു. അവസാനം പോംവഴിയായി. എല്‍.പി സ്‌കൂളിന്റെ അകത്തളത്തില്‍ കിടന്നുറങ്ങിയവര്‍ പതിനയ്യായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള കോട്ടാര സമാനമായ സൗകര്യങ്ങളുള്ള വീട്ടിലേക്ക് താമസം മാറി. ഓരോ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂമടങ്ങിയ മുറിയും സൗകര്യവുമെല്ലാമായി ഒരു ഹൈടെക് ക്യാമ്പ്. നഗരസഭയുടെ മുന്‍ ചെയര്‍മാനും വ്യവസായിയുമായ കെ.പി മുഹമ്മദ് മുസ്തഫയാണ് മലപ്പുറം മൈലപ്പുറത്തെ തന്റെ വീട് മലപ്പുറം ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്കായി തുറന്നുകൊടുത്തത്. വിഷയം സംസാരിച്ച ഉടന്‍ തന്നെ അവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ പറ്റുന്നത് വരെ എന്റെ വീട്ടില്‍ കഴിയട്ടെ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് പരി അബ്ദുല്‍ മജീദ് പറഞ്ഞു. ക്യാമ്പില്‍ കഴിഞ്ഞിരുന്ന കോട്ടക്കുന്നിന് താഴ്‌വാരത്ത് താമസിക്കുന്ന ഒമ്പതോളം കുടുംബങ്ങളാണ് രാവിലെ തന്നെ കെ.പി മുസ്തഫയുടെ വീട്ടിലേക്ക് മാറിയത്. ഒമ്പതോളം കുടുംബങ്ങളിലായി കുട്ടികളടക്കം 33 അംഗങ്ങളാണുള്ളത്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും വീട്ടിലുണ്ട്. ഓരോ കുടംബങ്ങള്‍ക്കും ഓരോ ബഡ് റൂം ഉപയോഗിക്കാം. ഒമ്പത് ബെഡ്‌റൂം ആണ് വീട്ടിലുള്ളത്. എല്ലാം ബാത്ത്‌റൂമോടുകൂടിയതാണ്. മൂന്ന് അടുക്കളയും മൂന്ന് ഹാളുകളും വലിയ ഡൈനിങ് ഹാളും വീട്ടിലുണ്ട്. പുറത്തും അടുക്കളയും ബാത്ത്‌റൂമും ഉണ്ട്. ഒമ്പത് കുടുംബങ്ങള്‍ക്ക് നല്ല രീതിയില്‍ തന്നെ താമസിക്കാനുള്ള സൗകര്യമുള്ള വീടാണ് മുസ്തഫയുടേത്.
കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരണപ്പെട്ട വെള്ളിയാഴ്ച തന്നെ പരിസരത്തെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ദുരന്തത്തില്‍ ബാക്കിയായ ശരത്തിനും കുടുംബത്തിനും താമസിക്കാന്‍ മലപ്പുറം നഗരസഭയുടെ ഫ്‌ളാറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫ്‌ളാറ്റിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ മലപ്പുറം സര്‍വീസ് സഹകരണ ബാങ്കും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala12 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്
-
News2 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം