Connect with us

Video Stories

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പറയുന്ന കണ്ണീര്‍ക്കഥ

Published

on

പട്ടാള അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് രക്ഷപ്പെട്ടോടി വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. അവരുടെ ദുരിത കഥ കേട്ടറിയുകയായിരുന്നു ലക്ഷ്യം. മ്യാന്‍മറിലെ കിയേരിപാര ഗ്രാമത്തില്‍ നിന്നും വരുന്നവരാണ് തങ്ങളെന്നാണ് അവരില്‍ പലരും തങ്ങളോട് പറഞ്ഞത്. ആ ഗ്രാമം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതായി അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു.

എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ കഥകള്‍ തന്നെ; സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നത് കണ്‍ മുന്നില്‍ കാണേണ്ടി വന്നവരായിരുന്നു അവരിലധികവും. അന്നപാനീയങ്ങള്‍ കഴിക്കാതെ ദിവസങ്ങളോളം ഒളിവില്‍ കഴിച്ചുകൂട്ടിയവര്‍, വീടുകള്‍ കത്തിച്ചാമ്പലാക്കപ്പെട്ടവര്‍. ബംഗ്ലാദേശിലേക്ക് സുരക്ഷിതമായി കടക്കുന്നതിന് വേണ്ടി കൈയ്യിലുള്ളതെല്ലാം വില്‍ക്കേണ്ടി വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വരുക്കൂട്ടിവെച്ച ആഭരണങ്ങള്‍ മുതല്‍ തുച്ഛമായ അവരുടെ സമ്പാദ്യങ്ങള്‍ വരെ അവര്‍ യാത്രക്കായി ചെലവഴിച്ചു. ബംഗ്ലാദേശിലേക്കു രക്ഷപ്പെടാനുള്ള മാര്‍ഗം പലപ്പോഴും ബുദ്ധിമുട്ടേറിയതും ഏറെ അപകടം പിടിച്ചതുമാണ്. മരണം വരെ സംഭവിക്കാവുന്നതാണ് ഈ യാത്ര. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ വഴി വളരെ ഭയാനകമായി തീര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പകുതിയോടെ തെക്കന്‍ തായ്‌ലാന്റിന്റെ തീരത്തോട് ചേര്‍ന്ന് കടലില്‍ ആയിരക്കണക്കിന് റോഹിങ്ക്യകളെ പട്ടിണി കിടന്ന് അവശരായി ബോട്ടില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയതിന് ശേഷമാണ് റോഹിങ്ക്യന്‍ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധയിലെത്തുന്നതും എല്ലാം നഷ്ടപ്പെട്ട ആശയറ്റ ആ അഭയാര്‍ത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന മനുഷ്യകടത്ത് ശൃംഖലക്കെതിരെ നടപടിയെടുക്കാന്‍ മേഖലയിലെ ഭരണകൂടങ്ങള്‍ തയ്യാറാവുന്നതും.

പക്ഷെ പ്രസ്തുത മനുഷ്യകടത്തുകാര്‍ മാത്രമാണ് ബുദ്ധമത ഭൂരിപക്ഷ മ്യാന്‍മറില്‍ നിന്നും പുറത്ത് കടക്കാന്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കുള്ള ഏക ആശ്രയം എന്നത് വിരോധാഭാസമായി അവശേഷിക്കുന്നു. ഈ മനുഷ്യകടത്തുകാരാണ് ബംഗ്ലാദേശും തായ്‌ലാന്റും താണ്ടി മലേഷ്യയിലെ താരതമ്യേന സുരക്ഷിതമായ ഒരിടത്ത് റോഹിങ്ക്യകളെ എത്തിക്കുന്നത്. ഇപ്പോള്‍, ബംഗ്ലാദേശ് അതിര്‍ത്തി കടന്നു കിട്ടുക എന്നത് റോഹിങ്ക്യകളെ സംബന്ധിച്ചിടത്തോളം കഠിനപ്രയത്‌നം തന്നെയാണ്.

നെല്‍പ്പാടങ്ങളില്‍ ദിവസങ്ങളോളം ഒളിച്ച് കഴിഞ്ഞ അനുഭവങ്ങള്‍ അഭയാര്‍ത്ഥികള്‍ ഞങ്ങളുമായി പങ്കുവെച്ചു. ചിലര്‍ ഒന്നും കഴിച്ചിരുന്നില്ല. മറ്റു ചിലരാകട്ടെ അതിര്‍ത്തിയെ വലംവെച്ച് നില്‍ക്കുന്ന കാടുകളിലെ മരങ്ങളില്‍ നിന്നും ഇലകള്‍ പറിച്ചു തിന്ന് ജീവന്‍ നിലനിര്‍ത്തി. ഒരു തവണ കുറച്ച് ദൂരം മാത്രമേ അവര്‍ മുന്നോട്ട് പോകുമായിരുന്നുള്ളു. ഓരോ നൂറ് മീറ്റര്‍ പിന്നിടുമ്പോഴും നടത്തം നിര്‍ത്തി മ്യാന്‍മര്‍ സൈന്യമോ, അതിര്‍ത്തി രക്ഷാസേനയോ തങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. ദീര്‍ഘ ദൂര യാത്ര കാല്‍നടയായി പോകുന്നതും ക്ഷീണവും വിശപ്പുമെല്ലാം അവരുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം പിന്നെയും കൂട്ടി.

ബംഗ്ലാദേശില്‍ എത്തി എന്നതിനര്‍ത്ഥം ഈ ദുരിതങ്ങള്‍ അവസാനിച്ചു എന്നല്ല. ബംഗ്ലാദേശ് അധികൃതരുടെ കൈകളിലകപ്പെട്ടാലും രക്ഷപ്പെടണമെന്നില്ല. ചിലരെ അതിര്‍ത്തി രക്ഷാ സൈനികര്‍ ബംഗ്ലാദേശില്‍ പ്രവേശിക്കാന്‍ അനുവദിക്കും, ബാക്കിയുള്ളവരെ മ്യാന്‍മറിലേക്ക് തന്നെ മടക്കി അയക്കും.

സായുധ സൈനികര്‍ പട്രോള്‍ നടത്തുന്ന ചെക്‌പോസ്റ്റുകള്‍ ഓരോ നൂറ് മീറ്ററിലും ഉണ്ടാകും. അതിനിടക്കെല്ലാം ബംഗ്ലാദേശ് അധികൃതരാല്‍ പിടിക്കപ്പെട്ട ഒന്നോ രണ്ടോ റോഹിങ്ക്യന്‍ കുടുംബങ്ങളുമുണ്ടാകും. പട്ടാളക്കാര്‍ അവരോട് ദയാവായ്പും കാരുണയും കാണിക്കുമോ? അതോ അവര്‍ രക്ഷപ്പെട്ടോടി വരുന്ന ദുരിതങ്ങളിലേക്ക് തന്നെ അവരെ മടക്കി അയക്കുമോ? തങ്ങളുടെ വിധിയെന്താകുമെന്ന് അറിയാതെ ആ പാതയോരത്ത് അവരങ്ങിനെ ഇരിക്കും.

പതിനായിരക്കണക്കിന് ആളുകള്‍ക്ക് ബംഗ്ലാദേശിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും വിനോദ സഞ്ചാര പട്ടണമായ കോക്‌സ് ബസാറിനടുത്തുള്ള അനൗദ്യോഗിക റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിയുന്നത്. എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍ മാത്രമാണ് പുതുതായി വന്ന് ചേരുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാനായി ആ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉള്ളത്. പക്ഷെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി അവര്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്.

തങ്ങള്‍ക്ക് ലഭിക്കുന്നത് എന്തുതരം സഹായത്തിലും പുതുതായി വന്ന് ചേരുന്ന അഭയാര്‍ത്ഥികള്‍ കൃതജ്ഞരാണെങ്കിലും അന്താരാഷ്ട്ര സമൂഹം തങ്ങളോട് കാണിക്കുന്ന അവഗണനയില്‍ അവരുടെ ഉള്ളം നീറി പുകയുന്നുണ്ട്. റോഹിങ്ക്യകളെ അവഗണിച്ച് പുറംകടലില്‍ തള്ളാന്‍ തന്നെയാണ് ലോകം തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഓരോ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയും ഇപ്പോള്‍ കരുതുന്നത്. മ്യാന്‍മറില്‍ വംശഹത്യാ കാമ്പയിന്‍ നടക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര രാഷ്ട്രസഭയുടെ വെളിപ്പെടുത്തലിനെ ശക്തിപ്പെടുത്തുന്ന തെളിവുകള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ഒരുപാട് ലഭിക്കും. എല്ലാ വസ്തുതകളും പുറത്ത് വരുന്നതു വരെ ആരുടെ മേലും പഴിചാരാന്‍ കഴിയില്ലെന്നായിരുന്നു ഓങ് സാങ് സൂകിയുടെ പ്രതികരണം.

പക്ഷെ, വന്‍ തോതില്‍ അക്രമ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു എന്ന് കരുതപ്പെടുന്ന പ്രദേശങ്ങളിലേക്ക് മാധ്യമ പ്രവര്‍ത്തരെയും സ്വതന്ത്രാന്വേഷകരെയും മ്യാന്‍മര്‍ സര്‍ക്കാര്‍ കടത്തി വിടുന്നില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. മ്യാന്‍മര്‍ സര്‍ക്കാറിന് ഒന്നും ഒളിച്ച് വെക്കാനില്ലെങ്കില്‍ പിന്നെന്തിനാണ് മാധ്യമപ്രവര്‍ത്തകരെ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഓങ് സാങ് സൂകിയും കൂട്ടരും തടയുന്നത്?
(കടപ്പാട്: അല്‍ജസീറ)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending