Connect with us

Culture

വയസു പതിനാറില്‍ വിമാനം പറത്തി മലയാളി മിടുക്കി

Published

on

കൊച്ചി: ആകാശത്തിന്റെ മുറ്റത്തൂടെ വിമാനം പറത്തണമെന്നത് കുഞ്ഞായിരിക്കെ തന്നെ നിലോഫറിനെ മദിച്ച മോഹമായിരുന്നു. ഒപ്പം പഠിച്ചവരെല്ലാം പത്തു കഴിഞ്ഞു പ്ലസ്ടുവിനു ചേര്‍ന്നപ്പോഴും നിലോഫര്‍ ആ മോഹത്തെ പടിക്കു പുറത്തുനിര്‍ത്തിയില്ല. പൈലറ്റ് എന്ന ഒറ്റ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു പിന്നീട് അവളുടെ നീക്കങ്ങളെല്ലാം. മകളു കണ്ട സ്വപ്‌നത്തില്‍ ആവേശിച്ച് മാതാപിതാക്കളും കൂടെ നിന്നതോടെ കണ്ട കിനാവ് ജീവിതാനുഭവത്തില്‍ കൈവരികയായിരുന്നു നിലോഫറിന്. ഒടുക്കം,വിമാനം പറത്തുന്നതിനുള്ള പ്രാഥമിക കടമ്പയായ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് (എസ്പിഎല്‍) നിലോഫര്‍ സ്വന്തമാക്കി. പതിനാറാം വയസ്സില്‍!

ഓണക്കാലത്ത് ഒരു പച്ചക്കറി വിപ്ലവം
മകളുടെ ആഗ്രഹത്തിനു മുന്നില്‍ ആദ്യം ഒന്നു പകച്ചെങ്കിലും അതിന്റെ തീക്ഷ്ണത തിരിച്ചറിഞ്ഞതോടെ, ദുബായില്‍ ബിസിനസുകാരനായ കാക്കനാട് സ്വദേശി മുനീര്‍ അബ്ദുല്‍ മജീദ് ഒപ്പം നിന്നു. പിന്നെ, അച്ഛനും മകള്‍ക്കും അന്വേഷണത്തിന്റെ ദിനങ്ങളായിരുന്നു. മൈസുരുവിലെ ഓറിയന്റ് ഫ്‌ലൈറ്റ് ഏവിയേഷന്‍ അക്കാദമിയിലാണ് ആ അന്വേഷണങ്ങള്‍ എത്തി നിന്നത്. സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടിയാല്‍ പൈലറ്റ് പഠനം ആരംഭിക്കാമെന്നും കുറഞ്ഞതു 40 മണിക്കൂര്‍ വിമാനം പറത്തുന്നവര്‍ക്കു െ്രെപവറ്റ് പൈലറ്റ് ലൈസന്‍സ് (പിപിഎല്‍) നേടാമെന്നും മനസ്സിലായി. ഇതോടെ അക്കാദമിയില്‍ ചേര്‍ന്നു കഠിന ശ്രമങ്ങള്‍ക്കു തുടക്കമിട്ടു. മൈസുരുവില്‍ത്തന്നെ താമസിച്ചു പഠിക്കേണ്ടി വന്നു.

വൈദ്യപരിശോധനയ്ക്കും രണ്ടര മാസത്തെ പഠനത്തിനും പരീക്ഷയ്ക്കുമൊടുവില്‍ എസ്പിഎല്‍ സ്വന്തം. അക്കാദമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയും സംസ്ഥാനത്തു സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയുമാണു നിലോഫറെന്നു മുനീര്‍ പറയുന്നു.

ഇനിയുള്ള കടമ്പ കോക്പിറ്റ് സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്ന സിമുലേഷന്‍ പരിശീലനമാണ്. 5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരിശീലനം കൂടി വിജയിച്ചാല്‍ നിലോഫറിന്റെ സ്വപ്നങ്ങള്‍ക്കു ചിറകുവിരിച്ചു പറക്കാം. രണ്ടര വര്‍ഷത്തെ പഠനവും പരിശീലനവുമാണു പിപിഎല്ലിനു വേണ്ടത്. ഈ ലൈസന്‍സ് ഉള്ളവര്‍ക്കു വിനോദ ആവശ്യങ്ങള്‍ക്കായുള്ള സ്വകാര്യ വിമാനങ്ങള്‍ പറത്താനുള്ള അനുമതി ലഭിക്കും. പരിശീലനത്തോടൊപ്പം ഓപ്പണ്‍ സ്‌കൂളില്‍ പ്ലസ്ടുവിനും ചേര്‍ന്നിട്ടുണ്ടു നിലോഫര്‍. കാരണം, പൂര്‍ണസമയ പൈലറ്റാകാനുള്ള ആഗ്രഹം പൂര്‍ണമാകണമെങ്കില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (സിപിഎല്‍) കൂടി വേണം. പിപിഎല്ലും പ്ലസ്ടുവും ഉള്ളവര്‍ക്കു കേവലം 6 മാസത്തെ പഠനം മാത്രം മതി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാന്‍. സിപിഎല്‍ കൂടി നേടാനായാല്‍ ഉയരെ പറക്കുന്ന കൊമേഴ്‌സ്യല്‍ വിമാനങ്ങളുടെ കോക്പിറ്റില്‍നിന്നു നിലോഫറിന്റെ ശബ്ദവും മുഴങ്ങും. നാടിന് അഭിമാനമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending