Connect with us

Video Stories

ആശങ്കപ്പെടുത്തുന്ന പ്രവാസികളുടെ മടക്കം

Published

on

കെ.കുട്ടി അഹമദ്കുട്ടി

കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലവും പകരം വെക്കാനാകാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളം ഇന്ന് കാണുന്ന സാമൂഹിക സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം പ്രവാസി സമൂഹം നാട്ടിലേക്ക് അയക്കുന്ന Remittences ആണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്ന് ഇന്ത്യയില്‍ ഒന്നാമതാണെങ്കില്‍ അതിനുള്ള ഒരു പ്രധാന കാരണം പ്രവാസി നിക്ഷേപം തന്നെയാണ്. ഭാരതത്തിന്റെ കാര്യത്തില്‍ പൊതുവെയുള്ള സവിശേഷതയാണ് നാം വിദേശ രാജ്യങ്ങളുമായി പുരാതനകാലം മുതല്‍തന്നെ പുലര്‍ത്തുന്ന ബന്ധം. കേരള സമ്പദ് വ്യവസ്ഥക്ക് അനുകൂലമാകുന്നവിധം പ്രവാസി മാറിയത് 1973 മുതലാണ്. ഈ കാലയളവിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവുമധികം കുടിയേറ്റം കേരളത്തില്‍നിന്നുമുണ്ടായിട്ടുള്ളത്.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ എണ്ണ ഖനനവും അനുബന്ധ അടിസ്ഥാന സൗകര്യ വികസനവും നിരവധി തൊഴിലവസരം ഈ രാജ്യങ്ങളില്‍ സൃഷ്ടിച്ചു. ഈ അവസരം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് മലയാളികളാണെന്ന് പറയാം. അന്ന് തുടക്കംകുറിച്ച മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും വലിയ സവിശേഷത, കുടിയേറിയ മലയാളികള്‍ ഏറെയും വിദ്യാഭ്യാസ നൈപുണ്യ രഹിതരായിരുന്നുവെന്നതാണ്. വിദ്യാഭ്യാസത്തിലും തൊഴില്‍ വൈദഗ്ധ്യത്തിലും പിന്നിലായതിനാല്‍ തന്നെ കേരളത്തില്‍ ജോലി ലഭിക്കാതെ പട്ടിണിയിലായിരുന്ന വലിയ ജനസമൂഹത്തിന് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ അത്താണിയായി മാറി. അവിടെ ഇവര്‍ക്ക് ലഭിച്ച മാന്യമായ വരുമാനംകൊണ്ട് അവരുടെ ജനിച്ച നാട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ പട്ടിണിയില്ലാതാക്കാന്‍ കഴിഞ്ഞു.

അവര്‍ക്ക് കിടപ്പാടവും മാന്യമായ ഭവനങ്ങളും കുട്ടികളുടെ വിദ്യഭ്യാസത്തിനും വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കള്‍ക്ക് ചികിത്സ ലഭ്യമാക്കാനും ഈ വരുമാനം മതിയാകുമെന്ന അവസ്ഥ സംജാതമായി. ഒരു പ്രവാസിയുടെ കുടുംബം കേരളത്തില്‍ കടമായി പൈസ ആവശ്യപ്പെട്ടാല്‍ ഉയര്‍ന്ന വിശ്വാസത്തില്‍ പണം കടം ലഭ്യമാകുന്ന അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു. പ്രവാസം പട്ടിണിപ്പാവങ്ങളായ ലക്ഷക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് മാന്യമായ ജീവിതം ഉറപ്പ് നല്‍കി. കേരളത്തിലെ ബഹുഭൂരിപക്ഷംവരുന്ന ആദ്യകാല പ്രവാസികള്‍ കുടിയേറിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം താല്‍ക്കാലിക കുടിയേറ്റമായതിനാല്‍ തന്നെ തൊഴില്‍ അനുമതി അവസാനിക്കുന്ന മുറക്ക് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും കുടിയേറാനുള്ള അവസരങ്ങള്‍ നിഷേധിച്ചിട്ടില്ലായിരുന്നു. ആയതിനാല്‍തന്നെ കുടിയേറ്റം ഇന്നും കേരളത്തില്‍നിന്നും നിര്‍ലോഭം തുടര്‍ന്ന്‌കൊണ്ടിരിക്കുന്നു.

എന്നാല്‍ ഈ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നുവെന്നത് നമുക്കറിയാം. ഈ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണല്ലോ 1994 ല്‍ സഊദി അറേബ്യ നടപ്പിലാക്കിയ സഊദിവത്കരണം. സഊദി പൗരന്‍മാര്‍ക്ക് തൊഴില്‍ ഉറപ്പ്‌വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പില്‍വരുത്തിയ സഊദിവത്കരണ നിയമം എന്നാല്‍ അത്ര വലിയ പ്രകമ്പനം സഊദിയിലേക്കുള്ള കേരളത്തില്‍നിന്നുള്ള കുടിയേറ്റത്തില്‍ വരുത്തിയില്ലായിരുന്നുവെന്നതാണ് വസ്തുത.

എന്നാല്‍ 2005 ന് ശേഷം സ്ഥിതി പൂര്‍ണ്ണമായി മാറി. 2005 മുതല്‍ സഊദിവത്കരണത്തിന്റെ പുതിയ കര്‍ശന നയമായി നിതാഖത്ത് നിയമം സഊദി നടപ്പിലാക്കി. ഈ നിയമത്തിന്റെ സവിശേഷത സഊദിയിലെ എല്ലാ വ്യവസായ സേവന മേഖലയില്‍ ഉറപ്പായും നിയമിച്ചിരിക്കേണ്ട സഊദി പൗരന്മാരുടെ എണ്ണം ആസ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചയിക്കപ്പെട്ടു. പലപ്പോഴും ഈ അനുപാതം കുറഞ്ഞത് 10 ശതമാനം മുതല്‍ കൂടിയത് 75 ശതമാനം വരെയും ചിലതില്‍ 99 ശതമാനം വരെയും നിശ്ചയിക്കപ്പെട്ടു. വ്യവസായികളെ ഇതിന്റെ അനുപാതത്തില്‍ പല വര്‍ണ്ണങ്ങളുമായി തരംതിരിക്കപ്പെട്ടു.

എല്ലാ സ്ഥാപനങ്ങളും നേടിയെടുക്കാന്‍ ആത്യന്തികമായി നിയമപരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വദേശി വിദേശി തൊഴില്‍ അനുപാതം പരിപാലിക്കേണ്ടത് കര്‍ശനമായതോടെ ഒരു കാലത്തെ മലയാളികളുടെ സ്വര്‍ഗമായിരുന്ന പ്രവാസ കുടിയേറ്റ രാജ്യങ്ങള്‍ ഇന്ന് വിലക്കപ്പെട്ട ഖനിയായി മാറുന്ന ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകേണ്ടിവരുന്നു. മാത്രമല്ല പല ഗള്‍ഫ് രാഷ്ട്രങ്ങളും കുടുംബ നികുതികള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ന് വിദേശ രാജ്യങ്ങളിലെ ജീവിതം ചിലവേറിയതായി മാറിക്കൊണ്ടരിക്കുന്നുവെന്നതും തിരിച്ചുവരവിന്റെ വേഗത വര്‍ധിപ്പിക്കുന്നു.
1998 മുതല്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന കുടിയേറ്റ പഠനങ്ങളാണ് കേരള കുടിയേറ്റത്തിന്റെ ആധികാരിക പഠന രേഖയെന്ന് കണക്കാക്കിവരുന്നത്. ഇത് പ്രകാരം 1998 തിരികെയെത്തിയ മലയാളി കുടിയേറ്റക്കാരുടെ എണ്ണം 7.4 ലക്ഷം ആയിരുന്നുവെങ്കില്‍ 2018 ല്‍ ഇത് 28.6 ലക്ഷമായി ഉയര്‍ന്നുവെന്ന് കാണാം. ഇത് വീണ്ടും ഉയര്‍ന്നുവെന്നത് വസ്തുതയാണ്.

2018 ല്‍ സി.ഡി.എസ് തിരുവനന്തപുരം 2160 മടങ്ങിയെത്തിയ കുടിയേറ്റക്കാരെ തെരഞ്ഞെടുത്ത് നടത്തിയ പഠനം വെളിവാകുന്നത് മടങ്ങിയെത്തിയവരില്‍ 21.3 ശതമാനം ആളുകളും 30 നും 39 നും ഇടയില്‍ പ്രായമുള്ളവരാണ്. 45.9 ശതമാനം ആളുകളുടെ പ്രായം 50 വയസ്സിന് മൂകളിലാണെന്നും കാണാം. മടങ്ങിയെത്തിയവരില്‍ 45.1 ശതമാനം ആളുകളുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസോ അതിന് മുകളിലോ ആണ്. ഏറ്റവും ആശങ്കാ ജനകമായ വസ്തുത മടങ്ങിയെത്തിയവരുടെ കുടുംബാംഗങ്ങളായ ആശ്രിതരുടെ എണ്ണമാണ്. ഏഴംഗങ്ങള്‍ക്ക് മുകളില്‍ ആശ്രിതരായവരുടെ കുടുംബങ്ങളുള്ള മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം 17 ശതമാനം ആണെന്നും കാണാം. 23 ശതമാനം മടങ്ങിയെത്തിയ പ്രവാസികളുടെ കുടുംബ ആശ്രതരുടെ എണ്ണം 5 ആണെന്നും വെളിവാക്കുന്നു.

ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി തീര്‍ച്ചയായും തൊഴില്‍ രഹിതരുടെ എണ്ണത്തിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുന്നതില്‍ നല്ല പങ്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ തന്നെയാണെന്നതില്‍ സംശയമില്ല. പ്രവാസികള്‍ നേരിട്ടോ പരോക്ഷമായോ കേരളത്തിന്റെ, ഭാരതത്തിന്റെ വളര്‍ച്ചയുടെ തോതില്‍ ഭാഗധേയം നിര്‍ണ്ണയിച്ചവരാണ് എന്ന് ആരും നിസംശയം അംഗീകരിക്കും. അവരുടെ ചോര നീരാക്കിയ പണം നേരിട്ട് നിരവധിയായ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ നിര്‍മ്മാണ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടായി എങ്കില്‍ അവര്‍ അയച്ച ആ പണം രാജ്യത്തിന്റെ വിദേശ കറന്‍സി ശേഖരത്തിന്റെ അളവിനെ വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍തന്നെ ഈയൊരു വലിയ ജന സമൂഹത്തിന്റെ പുനരധിവാസം ഓരോ മലയാളിയുടെയും ധാര്‍മിക ബാധ്യതയാണെന്നതിനാല്‍തന്നെ ശാസ്ത്രീയമായ ഒരു പഠനം ഈ സങ്കീര്‍ണമായ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇവരുടെ ശാസ്ത്രീയ പുനരധിവാസം സാധ്യമാകുകയുള്ളൂ. കുടിയേറ്റ പ്രവാസികളുടെ മടക്കം കേരളമാകെ അലയൊലികള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള വിഷയമാണെങ്കിലും ഇത്് ഏറ്റവും കൂടുതല്‍ പ്രകമ്പനം സൃഷ്ടിക്കുക മൊത്തം പ്രവാസികളുടെ 20 ശതമാനത്തിലേറെ സംഭാവന ചെയ്തത് ഒന്നാം സ്ഥാനമലങ്കരിക്കുന്ന മലപ്പുറമാണ് എന്നത് വസ്തുതയാണ്.

നോര്‍ക്ക റൂട്ട്‌സിനാണ് പ്രവാസികള്‍ക്ക് വേണ്ടി പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള ചുമതല. പ്രൊജക്ട് സമര്‍പ്പിച്ചവരുടെ അപേക്ഷ ബാങ്കിലേക്ക് അയക്കും. ബാങ്കിന് പ്രൊജക്ട്് തൃപ്തികരവും അപേക്ഷകന്‍ ലോണ്‍ തിരിച്ചടക്കാന്‍ ശേഷിയുള്ളവനാണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ബാങ്ക് ലോണ്‍ നല്‍കുകയുള്ളൂ. ലോണിന് 15 ശതമാനം സബ്‌സിഡിയുണ്ട്്. പ്രവാസി ക്ഷേമ ബോര്‍ഡ് അംഗങ്ങളില്‍ 60 വയസ്സ് തികയുന്നവര്‍ക്ക് 2000 രൂപ പ്രതിമാസം പെന്‍ഷന്‍കിട്ടും. ഇത്് മാത്രമാണ് പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍. ലോണ്‍ ലഭിക്കാന്‍ തന്നെ ഒരുപാട് പ്രയാസങ്ങളുണ്ട്്. തിരിച്ചടക്കാന്‍ കഴിയുമെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ മാത്രമേ ലോണ്‍ ലഭിക്കുകയുള്ളൂ. നമ്മുടെ നാട്ടില്‍ ലോണ്‍ എടുത്ത് സംരംഭങ്ങള്‍ തുടങ്ങിയാല്‍ എന്ത്മാത്രം വിജയ സാധ്യതയുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

പൂര്‍ണ്ണമായ പുനരധിവാസമാണ് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആവശ്യം. തങ്ങളുടെ നല്ലകാലത്ത് സര്‍ക്കാറിന്റെ വിദേശ നാണ്യം വര്‍ധിപ്പിക്കുന്നതിന് കാരണമായിതീരുകയും നാട്ടിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായ സഹകരങ്ങള്‍ ചെയ്യുകയും ചെയ്ത പ്രവസികള്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ട് ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോള്‍ അവരോട്് നന്ദികേടു കാണിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. അവര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകള്‍ തയ്യാറാകണം. അവ വിജയകരമാവുന്നത് ആവുകയുംവേണം.

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending