Video Stories
ജര്‍മനിയില്‍ ബയേണ്‍ തന്നെ റിയല്‍ കൊമ്പന്മാര്

മ്യൂണിച്ച്: ജര്‍മന്‍ ഫുട്ബോളില്‍ തല്ക്കാലം ലൈപ്സിഗ് വിപ്ലവമില്ല. ബുണ്ടേല്‍സ് ലീഗില്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച് തന്നെ ഒന്നാം സ്ഥാനത്ത് തുടരും. അട്ടിമറി വീരന്മാരായ ലൈപ്സിഗിനെ സ്വന്തം മൈതാനമായ അലിയന്‍സ് അറീനയില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണ്‍ തകര്‍ത്തു. ഇതോടെ ടേബിളില്‍ വ്യക്തമായ മൂന്ന് പോയന്റിന്റെ ലീഡുമായാണ് ബയേണ്‍ ക്രിസ്തുമസ് അവധിയില്‍ പ്രവേശിക്കുന്നത്. പതിനേഴാം മിനുട്ടില്‍ തിയാഗോയിലൂടെയാണ് ബയേണ്‍ സ്ക്കോറിംഗ് തുടങ്ങിയത്. ഇരുപത്തിയഞ്ചാം മിനുട്ടില്‍ സാബി അലോണ്‍സോ ലീഡ് ഉയര്‍ത്തി. ബയേണിന്റെ ജര്‍മന്‍ നായകന് ഫിലിപ്പ് ലാമിനെ ഫൗള്‍ ചെയ്തതിന് ലൈപ് സിഗിന്റെ എമില്‍ ഫോസര്ബര്ഗ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായോടെ പത്ത് പേരുമായി കളിച്ച കന്നിക്കാരുടെ വലയില്‍ നാല്‍പ്പത്തിനാലാം മിനുട്ടിലെ പെനാല്‍ട്ടി ഗോളില്‍ റോബര്‍ട്ട് ലെവന്‍ഡോവിസ്ക്കി ഗോളടിച്ചതോടെ ചിത്രം പൂര്‍ത്തിയായി.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ലെസസ്റ്റര്‍ സിറ്റി കയറി വന്നത് പോലെ അട്ടിമറികളിലൂടെ മുന്നേറിയവരാണ് ലൈപ്സിഗ്. എല്ലാവരെയും തോല്‍പ്പിച്ച് പോയന്റ് പട്ടികയില്‍ ശക്തരായ ബയേണിനൊപ്പമെത്തിയ അവര്‍ അലിയന്‍സ് അറീനയില്‍ വിറപ്പിക്കുന്ന പ്രകടനം നടത്തുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ചാമ്പ്യന്മാരുടെ കരുത്തില്‍ കളിച്ച ബയേണ്‍ അതിന് അവസലരം നല്‍കിയില്ല. കാര്‍ലോസ് അന്‍സലോട്ടി പരിശീലിപ്പിക്കുന്ന ബയേണ്‍ മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും പതര്‍ച്ച പ്രകടിപ്പിച്ചില്ല. മറുഭാഗത്ത് കളിക്കുന്നവര്‍ അട്ടിമറീ വീരന്മാരായിട്ടും പതിവ് തന്ത്രങ്ങളില്‍ തന്നെയാണ് അന്‍സലോട്ടി ടീമിനെ ഇറക്കിയത്. ക്യാപ്റ്റന്‍ ലാമാണ് ആദ്യ ഗോളിന് തുടക്കമിട്ടത്. ലിവന്ഡോവിസ്ക്കിക്ക് നല്കിയ ക്രോസ് പെനാല്‍ട്ടി ബോക്സില്‍ പോളിഷ് താരം തിയാഗോക്ക് നല്കി. സുന്ദരമായ ഷോട്ടില്‍ ആദ്യ ഗോള്‍. പിറകെ തിയാഗോ തുടക്കമിട്ട നീക്കത്തില്‍ പന്ത് മുന്‍ ലിവര്‍പൂള്‍ താരം അലോണ്‍സോക്ക്. അതും എളുപ്പമുളള ഗോള്‍. ഈ ഘട്ടത്തിലൊന്നും ലൈപ്സിഗ് ചിത്രത്തിലുണ്ടായിരുന്നില്ല. ചുവപ്പില്‍ ഒരു താരത്തെ നഷ്ടമായതോടെ അവര്‍ വീണ്ടും പിറകോട്ട് പോയി.
പതിനാറ് മല്‍സരങ്ങളാണ് എല്ലാ ടീമുകളും ലീഗില്‍ പൂര്‍ത്തിയാക്കിയത്. 39 പോയന്റാണ് ബയേണിന്. 36 ല്‍ ലൈപ് സിഗ് രണ്ടാമത് നില്ക്കുന്നു. ഹെര്‍ത്താ ബെര്‍ലിന്‍ 30 ല്‍ മൂന്നാമതും എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് 29ല്‍ നാലാമതുമാണ്. ഇനി ക്രിസ്തുമസിന് ശേഷമാണ് ബുണ്ടേല്്സ് ലീഗില്‍ മല്‍സരങ്ങള്‍.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍