Video Stories
സാമൂഹ്യമാധ്യമങ്ങളും അനിവാര്യ നിയന്ത്രണങ്ങളും

റഹ്്മാന്‍ മധുരക്കുഴി
സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്ക് ജനുവരി 15നകം അന്തിമരൂപം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അപകീര്‍ത്തിപരമായ പോസ്റ്റുകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാനാണ് ചട്ടങ്ങളുണ്ടാക്കുന്നതെന്നാണ് ജസ്റ്റിസുമാരുടെ ബെഞ്ച് മുമ്പാകെ സര്‍ക്കാര്‍ ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹിതകരമല്ലാത്ത സന്ദേശങ്ങളിറക്കുന്ന വ്യക്തികളെ പിന്തുടരാന് കമ്പനികള്‍ക്കുമേല്‍ ഉത്തരവാദിത്തം കെട്ടിവെക്കുകയാണെന്ന വിമര്‍ശനം ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. ഉള്ളടക്കങ്ങളുടെ ഉറവിടം സര്‍ക്കാറിനോട് വെളിപ്പെടുത്തുന്നതിന് ഫെയ്സ്ബുക്കും വാട്ട്സ്ആപ്പും അടക്കം സമൂഹമാധ്യമങ്ങളും ബാധ്യസ്ഥമാണെന്ന് തമിഴ്നാടിന്വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ. വേണുഗോപാല്‍ വാദിക്കുന്നു. എന്നാല്‍, ഉള്ളടക്കങ്ങളുടെ ഉറവിടങ്ങള്‍ സര്‍ക്കാറിനെ അറിയിക്കേണ്ട ബാധ്യത സമൂഹമാധ്യമങ്ങള്‍ക്കുണ്ടോ എന്നതില്‍ തീര്‍പ്പ്കല്‍പിക്കേണ്ടത് സുപ്രീംകോടതിയാണ്.
തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം കര്‍ശനമായി നിയന്ത്രിക്കാനൊരുങ്ങി ആസ്ത്രേലിയന്‍ സര്‍ക്കാരും രംഗത്ത് വന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയായിരിക്കും പുതുതായി നിലവില്‍വരുന്ന നിയമം. പാര്‍ലമെന്റില്‍ പുതിയ നിയമത്തിന്റെ കരട് രൂപം ചര്‍ച്ചക്ക് വെക്കുമെന്ന് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രസ്താവിക്കുകയുണ്ടായി. ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്്ലിം പള്ളികളില്‍ വെടിവെപ്പ് നടത്തിയ ആസ്ത്രേലിയന്‍ പൗരന് ആക്രമണത്തിന്റെ ലൈവ് വീഡിയോ, സമൂഹമാധ്യമങ്ങളിലൂടെ പുറത്ത്വിട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനാണ് പുതിയ നിയമനിര്‍മാണത്തിന് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സമൂഹമാധ്യമങ്ങള്‍ക്ക് ഒട്ടേറെ ഗുണപരമായ വശങ്ങള് ഉള്ളപ്പോഴും അവയുടെ ദുരുപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയാണ്. ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന അഭിപ്രായം കേരള സര്‍ക്കാറും പരിശോധിച്ചുവരികയാണത്രെ. എതിര് ശബ്ദങ്ങളെ സംസ്കാര ശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐഡികള്‍ വഴി അപകീര്‍ത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീകളെയും കുട്ടികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും സിനിമാരംഗത്തുള്ള പ്രവര്‍ത്തകരെയും രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സൈബര്‍ കേസുകള്‍ എടുക്കുന്നതിനും തെളിയിക്കുന്നതിനും സേവനദാതാക്കളുടെ സഹകരണം കൂടിയേ തീരൂ.
സാമൂഹ്യമാധ്യമങ്ങളെ ഉത്തരവാദിത്തബോധത്തോടെ ഉപയോഗിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള ഹൈക്കോടതി ഈയിടെ നിരീക്ഷിക്കുകയുണ്ടായി. ആശയവിനിമയത്തില്‍ വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്‍, സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയ തോതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ കമന്റിട്ട മലപ്പുറം സ്വദേശി ബിജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി വ്യക്തമാക്കുകയുണ്ടായി. സമൂഹം നേരിടുന്ന പ്രധാന ഭീഷണിയായി സൈബര്‍ കുറ്റകൃത്യങ്ങള്‍ മാറിയിരിക്കുന്നു.
സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന വിചാരണകളും പരാമര്‍ശങ്ങളുംമൂലം എത്രയോ ആത്മഹത്യകളും നാട്ടില്‍ നില്ക്കാനാവാതെ ഒളിച്ചോടേണ്ട സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. ‘ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ; എനിക്കാരുടെയും സഹായം വേണ്ട. പാത്രം കഴുകിയോ, മീന്‍ വിറ്റോ ഞാന്‍ ജീവിച്ചോളാ… ആരുടെ മുന്നിലും കൈനീട്ടി വന്നിട്ടില്ല’ നിറകണ്ണുകളോടെയും കണ്ഠമിടറിയും പ്രബുദ്ധ കേരളത്തിന് മുന്നില്‍ പാവം പെണ്‍കുട്ടിക്ക് വിളിച്ചുപറയേണ്ടിവന്നത് സോഷ്യല്‍ മീഡിയയുടെ ‘മഹത്തായ സേവനം’ മൂലമായിരുന്നില്ലേ?
ഇരുതല മൂര്‍ച്ഛയുള്ള വാളാണ് സാമൂഹ്യമാധ്യങ്ങള്‍, വാട്സ്ആപ്പില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന് ജനജീവിതം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞു. സമൂഹമാധ്യമങ്ങള്‍, ജനാധിപത്യ ശാക്തീകരണത്തിന്റെ ഉപകരണം എന്ന മഹിതലക്ഷ്യത്തില്‍നിന്ന് സാമൂഹിക ഭൂഷണത്തിനുള്ള ആയുധമായി മാറിയിരിക്കയാണ്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവും, വിദ്വേഷവും പ്രകീര്‍ത്തനങ്ങളുമടക്കം പ്രചരിപ്പിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ സമൂഹ മാധ്യമങ്ങളില്‍ ചെലവഴിക്കുന്നുണ്ടത്രെ.
നിരാലംബരും നിസ്സഹായരുമായ ഒട്ടുവളരെ പേര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുന്ന സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മ അഭിനന്ദനമര്‍ഹിക്കുന്നു. ഏറെ സാധ്യതകള്‍ തുറന്നിടുന്ന സമൂഹമാധ്യമങ്ങളെ മനുഷ്യനന്മക്കും പുരോഗതിക്കും ഉയര്‍ച്ചക്കും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള സന്മനസ്സാണ് ഈ രംഗം കൈകാര്യം ചെയ്യുന്നവര്‍ക്കുണ്ടാവേണ്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയകളുടെ അപഥസഞ്ചാരവും ദുരുപയോഗവും ഇന്നൊരു സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണ്. തൊടുപുഴ അല്‍അസ്്ഹര്‍ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി, സംസ്കൃത ചിത്തരായ ആരെയും രോഷാകുലരാക്കാന്‍ പോന്നതായിരുന്നില്ലേ? പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ അധ്യാപകരും കൂട്ടുകാരികളും അവളുടെ ദയനീയാവസ്ഥ ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞുവെങ്കിലും ദുഷ്പ്രചാരണ വാഹകര്‍ ഹനാനെതിരെ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ കള്ളപ്രചാരണം അഴിച്ചുവിടുക തന്നെ ചെയ്തു.
ഗ്രൂപ്പ് വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ഉദ്ദേശത്തോടെ വ്യാജ മേല്‍വിലാസങ്ങളില്‍ നുഴഞ്ഞുകയറിയവരെ തിരിച്ചറിയാതെ, സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നതിലും വര്‍ഗീയതയെയും സാമുദായിക വിദ്വേഷവും പടര്‍ത്തുന്നതിലും സമൂഹമാധ്യമങ്ങളുടെ പങ്ക് വളരെ വലുതായി മാറിയിരിക്കുന്നു. ഗുണവശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്പകരം, അതിനെ ഞെരിച്ചുകൊല്ലാനാണ് പുതിയ മാധ്യമ സംസ്കാരം ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍, നടക്കുന്ന വ്യക്തഹത്യകളും പരസ്യ വിചാണകളും ആള്‍കൂട്ട കൊലപാതകങ്ങളേക്കാള്‍ ഭയാനകമാണെന്ന് പറയേണ്ടിയിരിക്കുന്നു. വ്യക്തി വൈരാഗ്യം തീര്‍ക്കാനും ജാതിരാഷ്ട്രീയം തുടങ്ങിയ താല്പര്യങ്ങള് സംരക്ഷിക്കാനും എതിരാളികളെ സമൂഹത്തില്‍ കൊള്ളരുതാത്തവരാക്കാനും ഒളിഞ്ഞിരുന്ന് ആക്രമിക്കാന്‍ പറ്റിയ ഇടമായി സാമൂഹ്യമാധ്യമങ്ങളെ ആസൂത്രിതമായി ഉപയോഗിക്കുന്നതും വര്‍ധിച്ചുവരികയാണെന്നതാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളി.
സാമൂഹിക മാധ്യമങ്ങള്‍ വ്യാജ-വിദ്വേഷ പ്രചാരണങ്ങളിലൂടെ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുന്നതാണ് ഏറെ അപകടകരം. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മാസങ്ങള്‍ക്ക് മുമ്പ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്നതില്‍, സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരുപറ്റം ആളുകള്‍ വിഷയം ഏറ്റെടുത്തത് പ്രകോപനത്തിന് ചൂട് പകര്‍ന്നപ്പോള്‍, പ്രതിഷേധ പ്രകടനത്തിലും കല്ലേറിലും തുടങ്ങിയ അസ്വസ്ഥകള്‍ കലാപമായി വളരുകയുണ്ടായി. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വര്‍ഗീയ വിദ്വേഷവും മുന്‍വിധികളും വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. ഈ വാട്സ്ആപ്പ് പ്രചാരണങ്ങള്‍ രാഷ്ട്രീയത്തെയും ഭരണത്തെയും പൊലീസിനെയും ജുഡീഷ്യറിയെയുംവരെ പല നിലയില്‍ സ്വാധീനിക്കുന്നു.
മറുനാടന്‍ മലയാളി എന്ന വാര്‍ത്താ വെബ് സൈറ്റിലെ ഒരു വാര്‍ത്തയില്‍ മുസ്ലിംകളെ ആക്ഷേപിക്കുന്ന കമന്റിട്ട മലപ്പുറം-മേലാറ്റൂരിലെ ബിജു മേനേനെതിരെ മേലാറ്റൂര്‍ പൊലീസ് കേസെടുക്കുകയുണ്ടായി. ആശയവിനിമയത്തില്‍ വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയ തോതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ കമന്റിട്ട ബിജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വ്യക്തമാക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങളെ ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
അടുത്ത കാലത്തായി വ്യാജ വാര്‍ത്തകളുടെ കൊടുങ്കാറ്റാണത്രെ സാമൂഹ്യമാധ്യമങ്ങളിലൂടെ കര്‍ണാടകയില്‍ വീശിയടിക്കുന്നത്. മിക്കവാറുമെല്ലാം സാമുദായിക സ്പര്‍ധ ലക്ഷ്യമിട്ടുള്ളതാണ്. ഉന്നത നേതാക്കളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും വരെ വ്യാജ വാര്‍ത്തകളെയും വിദ്വേഷ പ്രചാരണങ്ങളെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ സാമൂഹമാധ്യമങ്ങളില്‍ അരങ്ങേറുന്ന വിമര്‍ശനങ്ങള്‍ നിയമം മൂലം നിയന്ത്രിക്കുകയെന്നത് അനിവാര്യമായി മാറിയിരിക്കുന്നു. സഊദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ (ഏതാണ്ട് അഞ്ചര കോടി രൂപ) പിഴയും ലഭിക്കും. പുതിയ സാങ്കേതിക വിദ്യ മനുഷ്യമനസ്സുകളെ സങ്കുചിതമായ തുരുത്തുകളാക്കി മാറ്റിയിരിക്കുന്നുവെന്നതാണ് ഇന്നത്തെ ഗുരുതരമായ സാമൂഹിക പ്രതിസന്ധി.
മാധ്യമങ്ങള്‍ തമസ്കരിച്ച എത്രയോ വാര്‍ത്തകള്‍, സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷ്യം സ്വാധിച്ചിട്ടുണ്ട്. ഈജിപ്തിനെ പിടിച്ചുലച്ച മുല്ലപ്പൂ വിപ്ലവം, സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പിറവിടെയെടുത്തതും ശക്തിപ്രാപിച്ചതും. അറബ് ലോകത്താകെ ഇതിന്റെ അലയൊലികള്‍ വ്യാപിച്ചതും സാമൂഹ്യമാധ്യമങ്ങളുടെ കരുത്ത് വിളിച്ചോതുന്നു. കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്ക് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍വരെ ചലനങ്ങളുണ്ടാക്കുകയുണ്ടായി.
എന്നാല്‍, ദുരുപയോഗം തടയുന്നതിന് സമൂഹ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഓണ്‍ലൈനിലെ സ്വകാര്യതയുടെയും വിഷയത്തില്‍ സന്തുലനം പാലിച്ചുകൊണ്ടുവേണം മാര്‍ഗനിര്‍ദ്ദേശങ്ങളെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെയും വ്യാജ വാര്‍ത്തകളുടെയും ഉറവിടങ്ങളെ പിടികൂടാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നാണ് കോടതിയുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം അപകടാവസ്ഥയിലാണെന്നും എത്രയും നേരത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്ക്വെക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സര്‍ക്കാറിനെ അനുവദിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുമ്പ് കേന്ദ്ര ഗവണ്മെന്റ് നല്‍കിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അത് ജനാധിപത്യത്തിന്റെ ആണിക്കല്ല് ഇളക്കിമാറ്റുന്ന നടപടിയായി മാറുക തെന്ന ചെയ്യും. സ്വന്തം അഭിപ്രായം തുറന്നുപറയാനും സര്‍ക്കാറിനെ വിമര്‍ശിക്കാനും ജനം ഭയപ്പെടുന്ന സാഹചര്യം സംജാതമാവും. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറരുതെന്ന് സുപ്രീംകോടതി ശക്തമായി വ്യക്തമാക്കിയതിനെ വിലവെക്കാത്ത നടപടിയാവും സര്‍ക്കാറിന്റേത്. സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളും അപകീര്‍ത്തി പ്രചാരണങ്ങളും തടയാന്‍ മറ്റു വഴികള്‍ ആരായുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
Video Stories
പാസ്പ്പോര്‍ട്ടിലെ ഫോട്ടോയുമായി ബന്ധമില്ല; യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് എയര്‍പ്പോര്‍ട്ട് അധിക്യതര്‍

ചൈന: പാസ്പ്പോര്‍ട്ടിലെ ഫോട്ടുയുമായി ബന്ധമിലെന്ന കാരണത്താല്‍ മേക്കപ്പ് തുടപ്പിച്ച് എയര്‍പ്പോര്‍ട്ട് ജീവനക്കാരി.ചൈനയിലെ ഷാങ്ഷായ് എയര്‍പ്പോര്‍ട്ടിലാണ് സംഭവം.പാസ്പ്പോര്‍ട്ടിലെ ഫോട്ടോയുമായി സാമ്യത വരും വരെ മേക്കപ്പ് തുടച്ചുകളയാന്‍ ജീവനക്കാര്‍ ആവിശ്യപ്പെടുകയായിരുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലതരത്തിലുളള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപ്പോയിട്ടുണ്ടെന്നും,ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും റ്പ്പോര്‍ട്ടുകള്‍.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി
-
kerala3 days ago
‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി
-
kerala3 days ago
തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി
-
kerala3 days ago
വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി
-
india3 days ago
മംഗലാപുരത്ത് മുസ്ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
-
kerala2 days ago
സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കില്ല; രാഷ്ട്രപതിക്ക് അയക്കാന്‍ ആലോചന