Connect with us

kerala

ഒരു മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും ഉപദേഷ്ടാക്കള്‍? അവര്‍ എന്തു ചെയ്യുകയാണ്?

സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപദേഷ്ടാക്കളുള്ള ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി പിണറായി വിജയന്റെ ഉപദേഷ്ടാക്കള്‍ വഴി സംസ്ഥാന ഖജനാവിന് പ്രതിമാസ നഷ്ടം ലക്ഷങ്ങള്‍. ശമ്പളം, യാത്രാബത്ത, ദിനബത്ത, സര്‍ക്കാര്‍ വാഹനങ്ങള്‍ തുടങ്ങിയവ വഴി വന്‍ അധിക ബാദ്ധ്യതയാണ് സര്‍ക്കാറിനുള്ളത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപദേഷ്ടാക്കളുള്ള ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. നിലവില്‍ ഏഴ് ഉപദേഷ്ടാക്കളാണ് പിണറായിക്കുള്ളത്. ഉപദേഷ്ടാക്കളും അവര്‍ക്കുള്ള ആനുകൂല്യവും ഇങ്ങനെ;
  1. രമണ്‍ ശ്രീവാസ്തവ (പൊലീസ് ഉപദേഷ്ടാവ്) ചീഫ് സെക്രട്ടറി റാങ്കിലുള്ള ഇദ്ദേഹത്തിന് ശമ്പളമില്ല. ഓഫീസുണ്ട്. യാത്രബത്തയും ദിനബത്തയുമുണ്ട്. കാറും രണ്ടു ഡ്രൈവര്‍മാരും. കേരളത്തെ പിടിച്ചു കുലുക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്ന് ഐജിയായിരുന്ന ശ്രീവാസ്തവയ്‌ക്കെതിരെ നിയമസഭയില്‍ പ്രസംഗിച്ചിട്ടുണ്ട് പിണറായി വിജയന്‍.
  2. ജോണ്‍ ബ്രിട്ടാസ് (മാധ്യമ ഉപദേഷ്ടാവ്) ചീഫ് സെക്രട്ടറി റാങ്ക്. ശമ്പളമില്ല. ഓഫിസ്, ബത്തകള്‍, കാര്‍. നിലവില്‍ പാര്‍ട്ടി ചാനലായ കൈരളിയുടെ ഓപറേറ്റിങ് മേധാവി കൂടിയാണ് ജോണ്‍ ബ്രിട്ടാസ്.
  3. പ്രഭാവര്‍മ (പ്രസ് അഡൈ്വസര്‍) ഒരു ലക്ഷത്തോളം ശമ്പളം. ഓഫിസ്, ബത്തകളും കാറും. ദേശാഭിമാനി എഡിറ്ററായിരുന്നു കവി കൂടിയായ പ്രഭാവര്‍മ.
  4. വി.എസ്.സെന്തില്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി- ഏകോപനം) അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം വീണ്ടും നിയമനം. വകുപ്പു സെക്രട്ടറിക്കു സമാനമായ ശമ്പളവും ഓഫീസും കാറുമുണ്ട്. നേരത്തെ ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു സെന്തില്‍.
  5. എം.സി.ദത്തന്‍ (ശാസ്ത്ര ഉപദേഷ്ടാവ്) ചീഫ് സെക്രട്ടറി റാങ്ക്, ശമ്പളമില്ല. ഓഫിസ്, കാര്‍, ബത്തകള്‍. പ്രമുഖ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനാണ് ദത്തന്‍. വി.എസ്.എസ്.സിയുടെ മുന്‍ ഡയറക്ടറാണ്.
  6. എ.സമ്പത്ത് (ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി) കാബിനറ്റ് റാങ്ക്, മന്ത്രിമാര്‍ക്കു സമാനമായ ശമ്പളം, പഴ്‌സനല്‍ സ്റ്റാഫ്, കാര്‍, വീട്. ഏറെ വിവാദമായ നിയമനമായിരുന്നു ആറ്റിങ്ങല്‍ മുന്‍ എം.പിയായിരുന്ന സമ്പത്തിന്റേത്. പ്രളയ പുനരധിവാസത്തിന് പൊതുജനങ്ങളില്‍ നിന്ന് സെസ് പിരിക്കുന്നത് പ്രാബല്യത്തില്‍ വന്ന വേളയിലായിരുന്നു സമ്പത്തിന്റെ നിയമനം.
  7. എന്‍.കെ.ജയകുമാര്‍ (നിയമ ഉപദേഷ്ടാവ്) ഒരു ലക്ഷത്തോളം ശമ്പളം. ഓഫിസ്, ബത്തകള്‍, കാര്‍. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സലറാണ് ജയകുമാര്‍.
ഉപദേഷ്ടാക്കളെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ശമ്പളം വാങ്ങുന്ന 25 പേരുണ്ട്. സമൂഹമാധ്യമങ്ങളും വെബ്‌സൈറ്റും കൈകാര്യം ചെയ്യാന്‍ കരാറടിസ്ഥാനത്തില്‍ 27 പേരും. ഇവരെ സ്ഥിരപ്പെടുത്താനായി ചട്ട ഭേദഗതിക്കു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്രയും ഉപദേഷ്ടാക്കളുണ്ട് എങ്കിലും ഇവര്‍ നല്‍കിയ ഉപദേശങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല. വിവരാവകാശ പ്രവര്‍ത്തകന്‍ എസ് ധരരാജ് ഇതുസംബന്ധിച്ച് ആര്‍.ടി.ഐ അപേക്ഷ നല്‍കിയിരുന്നു എങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

kerala

രാഹുല്‍ ഗാന്ധിക്ക് എതിരായ പരാമര്‍ശം: പി.വി.അന്‍വറിന് എതിരെ കേസെടുത്തു

മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്

Published

on

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെതിരെ കേസ്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്.

ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുല്‍ നടത്തിയ പ്രസംഗത്തിന് മറുപടിയായാണു അന്‍വര്‍ രാഹുലിനെതിരെ പ്രസംഗം നടത്തിയത്.

Continue Reading

Trending