Connect with us

kerala

കരിപ്പൂര്‍ വിമാനാപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് കോവിഡ്

ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് മാധ്യമപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചത്

Published

on

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ പേരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടും.

ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍, മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം, പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം അടക്കമുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥലത്തെത്തിയ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.

kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം നാളെ

അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ഉഷ്ണതരംഗത്തില്‍ സംസ്ഥാനം വെന്തുരുകയാണ്. ഒപ്പം വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്നു. അപ്രതീക്ഷിത ലോഡ് ഷെഡിങ്ങില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ്, പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നത്. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുക. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പവര്‍കട്ട് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

താങ്ങാനാവാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ ആണ് കടന്നു പോവുന്നത്. ജൂണ്‍ പകുതിയാകും മുന്നേ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരും. ചരിത്രത്തിലാദ്യമായാണ് പീക്ക് ഡിമാന്‍ഡ് 5717 മെഗാ വാട്ടിലെത്തുന്നത്. സിസ്റ്റത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം ഉപഭോഗം ഉയരുന്നതാണ് അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കാനുള്ള കാരണം. ഇതിനുള്ള പ്രതിവിധിയും നാളെ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Continue Reading

kerala

‘അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്’

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മേയറുമായി റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന പൊലീസിന്റെ കണ്ടെത്തലില്‍ പ്രതികരണവുമായി ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ ഇടയുണ്ടെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വണ്ടിയോടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് മെമ്മറി കാര്‍ഡ് ഒഴിവാക്കിയതാകാം. അവര്‍ക്കല്ലേ പിടിപാടുള്ളത്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാല്ലോ?.തെളിവുകള്‍ പുറത്തുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യെദു പറഞ്ഞു

‘ഞാന്‍ വണ്ടി ഓടിക്കുമ്പോള്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നു. വീഡിയോ റെക്കോര്‍ഡ് പ്രവര്‍ത്തിച്ചിരുന്നു. മുന്‍വശത്ത് ഉണ്ടായിരുന്ന സ്‌ക്രീനില്‍ റെക്കോര്‍ഡ് ചെയ്യുന്നത് കാണാമായിരുന്നു. പോയത് ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ. പരാതി കൊടുത്ത പോലെ തന്നെ. കമ്മീഷണര്‍ ഓഫീസില്‍ പരാതി കൊടുത്തപ്പോള്‍ നിങ്ങള്‍ക്കെതിരെ പരാതികള്‍ ഇല്ലേ എന്ന് പറഞ്ഞ് എന്നെയാണ് കുറ്റപ്പെടുത്തിയത്. അല്ലാതെ മേയര്‍ക്കെതിരെ കേസ് എടുക്കാം എന്ന് എവിടെയും പറഞ്ഞില്ല. എനിക്കെതിരെ ഇന്ന ഇന്ന കേസുകള്‍ ഉണ്ടല്ലോ എന്നാണ് പരാതി നല്‍കാന്‍ പോയ എന്നോട് ചോദിച്ചത്. യാത്രക്കാര്‍ എടുത്ത ദൃശ്യങ്ങള്‍ എംഎല്‍എയാണ് ഡിലീറ്റ് ചെയ്യിപ്പിച്ചത്. എംഎല്‍എ ബസില്‍ കയറാതെ എങ്ങനെയാണ് ഡിലീറ്റ് ചെയ്യിപ്പിക്കുക. ആ വീഡിയോകളില്‍ എംഎല്‍എ ബസിനുള്ളില്‍ കയറുന്ന ദൃശ്യങ്ങളും ഉണ്ട്’- യെദു പറഞ്ഞു.

‘മെമ്മറി കാര്‍ഡ് ഒഴിവാക്കിയതാകാം. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുന്ന സമയത്തും സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി ഡിപ്പോയില്‍ പോയി ബസില്‍ നോക്കുമ്പോഴും സിസിടിവി വര്‍ക്കിങ് ആയിരുന്നു. ക്യാമറ ഓണില്‍ തന്നെയാണ് കിടന്നിരുന്നത്. അവര്‍ക്കല്ലേ പിടിപാടുള്ളത്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാല്ലോ.അവര്‍ ഇത്രയൊക്കെ ചെയ്തിട്ടും അവരെയല്ലേ എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നത്. നിയമങ്ങള്‍ എല്ലാം അവരുടെ കൂടെയല്ലേ നില്‍ക്കുന്നത്. തെളിവുകള്‍ പുറത്തുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് തെളിവില്ല. എന്നാല്‍ എനിക്ക് തെളിവ് ഉണ്ടായിട്ട് പോലും ഞാന്‍ കുറ്റക്കാരനായി നില്‍ക്കുകയാണ്.’ -യെദു പറഞ്ഞു.

Continue Reading

kerala

‘വർഗീയ ചാപ്പ എന്തായാലും തന്റെ മേൽ വീഴില്ല’: ഷാഫി പറമ്പിൽ

തന്നെ വർഗീയതവാദിയാക്കിയത് മാധ്യമപ്രവർത്തകയുടെ നേതൃത്വത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു

Published

on

ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നത് എന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അവർ തമ്മിൽ കാണേണ്ട ഒരു സാഹചര്യവും ഇല്ല. അതീവ രഹസ്യമായാണ് കൂടിക്കാഴ്ച നടന്നത്. എവിടെവെച്ചാണ് കണ്ടതെന്ന് ആർക്കെങ്കിലും അറിയാമോ എന്നും അദ്ദേഹം ചോദിച്ചു.

വർഗീയ ചാപ്പ എന്തായാലും തന്റെ മേൽ വീഴില്ല. വർഗീയ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് കുറച്ചുകൂടി നന്നായി അന്വേഷിക്കണം. വ്യക്തിഹത്യ സംബന്ധിച്ചും വർഗീയത സംബന്ധിച്ചും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളുടെ അനുകൂല്യം അവിടെയില്ല. തന്നെ വർഗീയതവാദിയാക്കിയത് മാധ്യമപ്രവർത്തകയുടെ നേതൃത്വത്തിലാണ്. പിആർ ടീമിനെ ആർക്കും നിയമിക്കാം. പക്ഷേ, മാധ്യമപ്രവർത്തകയായി അത് ചെയ്യുന്നതാണ് പ്രശ്നം എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending