Connect with us

More

ധോനി എഫക്ട്; ‘ക്രിക്കറ്റിനോട്’ വിടപറഞ്ഞ് പാക് ആരാധകന്‍ ചാച്ചാ ചിക്കാഗോ

‘ധോനി വിരമിച്ചു, ഞാനും. അദ്ദേഹമില്ലാത്ത ക്രിക്കറ്റ് കളി കാണാനായി യാത്ര ചെയ്യാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ഞാന്‍ ധോനിയെ അത്രക്ക് സ്‌നേഹിച്ചിരുന്നു. അദ്ദേഹം എന്നെയും,” ചിക്കാഗോയില്‍ റെസ്റ്റോറന്റ് ഉടമ കൂടിയായ ബാഷിര്‍ പി.ടി.ഐയോട് പ്രതികരിച്ചു.

Published

on

ന്യൂഡല്‍ഹി: എംഎസ്ഡി എന്ന ബ്രാന്റ് നെയ്മില്‍ അറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി വിരമിച്ചതൊടെ താരത്തോടുള്ള സ്‌നേഹത്തില്‍ ക്രിക്കറ്റ് ആസ്വാദനത്തോടുതന്നെ വിടപറഞ്ഞ് പാക് ആരാധകന്‍. ക്യാപ്റ്റന്‍ കൂളിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ആരാധകരില്‍ അമ്പരപ്പ് തീര്‍ത്തിരിക്കെ കൗതുകമെന്നോണം പിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് തുടര്‍ച്ചയെന്നാണമാണ് ചാച്ചാ ചിക്കാഗോ എന്ന പേരില്‍ ധോനിയുടെ കട്ട ഫാനും പാകിസ്ഥാന്‍ സ്വദേശിയുയായ മുഹമ്മദ് ബാഷിര്‍ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധോനി കളംവിട്ട സ്ഥിതിക്ക് ഇനി താനെന്തിനു നോക്കി നില്‍ക്കണമെന്നാണ് ചാച്ചാ ചോദിക്കുന്നത്.

‘ധോനി വിരമിച്ചു, ഞാനും. അദ്ദേഹമില്ലാത്ത ക്രിക്കറ്റ് കളി കാണാനായി യാത്ര ചെയ്യാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ഞാന്‍ ധോനിയെ അത്രക്ക് സ്‌നേഹിച്ചിരുന്നു. അദ്ദേഹം എന്നെയും,” ചിക്കാഗോയില്‍ റെസ്റ്റോറന്റ് ഉടമ കൂടിയായ ബാഷിര്‍ പി.ടി.ഐയോട് പ്രതികരിച്ചു.

”എല്ലാ മികച്ച കളിക്കാരേയു ഒരു ദിവസം സമയം തിരിച്ചുവിളിക്കുക തന്നെചെയ്യും. എന്നാല്‍ ധോനിയുടെ വിരമിക്കല്‍ എന്നെ വല്ലാതെ സങ്കടപ്പെടുത്തുകയും വലിയ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരികയും ചെയ്യുന്നു. ഗംഭീരമായൊരു വിടവാങ്ങള്‍ ചടങ്ങിന് അദ്ദേഹം അര്‍ഹനാണ്, അത് സംഭവിക്കേണ്ടതുമുണ്ട്” ചാച്ച കൂട്ടിച്ചേര്‍ത്തു.

ധോനി ആരാധകരിലെ ഏറ്റവും തലമൂത്തയാളാണ് ചാച്ചാ. 2011 ലോകകപ്പില്‍ മൊഹാലിയില്‍ നടന്ന ഇന്ത്യ പാക് മത്സരം കാണാന്‍ ടിക്കറ്റെടുത്തു നല്‍കിയതോടെയാണു ധോനി ചാച്ചാ ബന്ധം തുടങ്ങുന്നത്. 2018 ഏഷ്യാ കപ്പിനിടെ ധോനി ഹോട്ടല്‍ മുറിയിലേക്കു വിളിപ്പിച്ചു ജഴ്‌സി ഊരിത്തന്നത് അത്ഭുതത്തോടെയാണ് ബാഷിര്‍ ഇന്നും ഓര്‍ക്കുന്നത്്. 2015 ലോകകപ്പിനിടെ സിഡ്‌നിയില്‍ താന്‍ പൊരിവെയിലത്തിരുന്നു കളി കാണുമ്പോള്‍ സുരേഷ് റെയ്‌ന സണ്‍ ഗ്ലാസുമായി വന്നതും ഓര്‍ക്കുന്നു. ധോനി ഭായ് തന്നുവിട്ടതാണെന്ന് പറഞ്ഞായിരുന്നു റെയ്‌ന സണ്‍ ഗ്ലാസ് തന്നതെന്നും ചാച്ച വികാരഭരിതനായി ഓര്‍മിച്ചു.

ഇന്ത്യ-പാക് മത്സര വേദികളില്‍ പാകിസ്ഥാന്‍ പതാക വീശുന്ന ചൗധരി അബ്ദുല്‍ ജലീല്‍ (ചാച്ചാ ക്രിക്കറ്റ്) എന്ന പ്രശസ്ത ആരാധകനില്‍ നിന്നാണു ബാഷിറിനു ആ പേരു ലഭിച്ചത്. കറാച്ചിയില്‍ ജനിച്ച ബാഷിര്‍, യുഎസിലെ ചിക്കാഗോയില്‍ റസ്റ്റോറന്റ് നടത്തുകയാണ്. 2011നുശേഷം ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം നടന്നപ്പോഴെല്ലാം ചാച്ചാ ഷിക്കാഗോയ്ക്കു ധോനിയുടെ വക ഒരു ടിക്കറ്റ് ഉറപ്പായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ ചാച്ചായ്ക്കു ടിക്കറ്റ് കൊടുത്തതും ധോനി തന്നെ. ധോനി കളം വിട്ട സ്ഥിതിക്ക് ഇഷ്ട താരത്തെ റാഞ്ചിയില്‍പ്പോയി കാണണമെന്ന് ആഗ്രഹം മാത്രമേ ഇനി ചാച്ചായ്ക്ക് ബാക്കിയുള്ളൂ.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

india

ബലാത്സംഗക്കേസ് പ്രതിയെ സഹായിച്ച മോദി മാപ്പുപറയണം-രാഹുല്‍ ഗാന്ധി

ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Published

on

ബംഗളൂരു: ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയും ജെ.ഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടര്‍ച്ചയായി നടത്തിയത് കൂട്ടബലാത്സംഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വേദിയില്‍ ബലാത്സംഗിയായ ഒരാളെ പിന്തുണക്കാന്‍ പറയുന്ന നരേന്ദ്ര മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് തനിക്ക് സഹായകമാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ശീല വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വലിന്റെപധാനമന്ത്രി ഇരകളായ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിക്കാരനാണങ്കിലും ബലാത്സംഗ പ്രതിയാണങ്കിലും ബിജെപി അയാളെ സംരക്ഷിക്കും.എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ജര്‍മനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല.ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും വീട്ടുജോലിക്കാരി ലൈംഗികാതിക്രമ പരാതി നൽകുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഇതിനിടെ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞിരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ കത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ബി.ജെ.പി മറച്ചുവെച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ആയുധമാക്കിയ കോൺഗ്രസ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

Trending