Connect with us

Video Stories

വഴി വാണിഭക്കാര്‍ക്ക് കൂച്ചു വിലങ്ങ്: വലയിലായത് ആയിരത്തിലധികം അനധികൃത കച്ചവടക്കാര്‍

Published

on

അബുദാബി: വഴി വാണിഭക്കാര്‍ക്ക് കൂച്ചു വിലങ്ങിട്ട് അബുദാബി നഗരസഭ. വ്യാപക പരിശോധനയില്‍ അധികൃതരുടെ വലയിലായത് ആയിരത്തിലധികം അനധികൃത കച്ചവടക്കാര്‍. ആറ് മാസം കൊണ്ടാണ് ഇത്രയും അധികം നിയമ വിരുദ്ധ വ്യാപാരികള്‍ കുടുങ്ങിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് അബുദാബി നഗരസഭ വഴി വാണിഭക്കാര്‍ക്കായി വല വിരിച്ചത്. പലയിടങ്ങളിലും നിരന്തര പരിശോധന നടത്തി. വ്യവസായ മേഖലകളാണ് നിയമ വിരുദ്ധ കച്ചവടക്കാരുടെ പ്രധാന കേന്ദ്രം. മുസഫയില്‍ മാത്രം ഏതാണ്ട് 887 പേര്‍ നഗരസഭ പരിശോധക സംഘത്തിന്റെ വലയിലായി.

അബുദാബി നഗരസഭ, മുസഫ പോലീസ്, സാമ്പത്തിക വികസന വകുപ്പ്, വേസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍, ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.അല്‍ വത്ബ മേഖലയില്‍ 61 പേരും, ഷഹാമ ഏരിയയില്‍ 161 അനധികൃത കച്ചവടക്കാരും പിടിയിലായി. ഇതില്‍ ഡ്രൈവര്‍മാരും പെടുന്നു. യാതൊരു വിധ അനുമതി പത്രവുമില്ലാതെ വഴി വാണിഭക്കാര്‍ക്ക് വില്‍പന സാധനങ്ങള്‍ വാഹനങ്ങളില്‍ എത്തിച്ചു നല്‍കുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്. അനധികൃത വ്യാപാരികളില്‍ ബഹു ഭൂരി ഭാഗവും വിപണനത്തിന് തിരഞ്ഞെടുക്കുന്നത് ഭക്ഷ്യ ഉല്‍പന്നങ്ങളാണ്.

 
റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും വഴി വാണിഭക്കാരുടെ കൈകളിലൂടെ വില്‍പ്പനക്കെത്തുന്ന മറ്റു ഇനങ്ങളാണ്. വൈകുന്നേരങ്ങളിലാണ് വഴി വാണിഭ കേന്ദ്രങ്ങള്‍ സജീവമാകുന്നത്. താമസയിടങ്ങളിലും മറ്റും സൂക്ഷിച്ചു വെക്കുന്ന വില്‍പന സാധനങ്ങളില്‍ ആവശ്യമായവ മാത്രം കൊണ്ട് വന്നു വില്‍പ്പനക്ക് നിരത്തുന്നു. കൂടുതല്‍ സാധനങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് ആദ്യം തന്നെ മാറ്റി വെക്കുന്നു.

കച്ചവടത്തിന്റെ നിലവാരം നോക്കി ആവശ്യാനുസരണം വില്‍പ്പന സ്ഥലത്തേക്ക് എത്തിക്കും. ഓരോരുത്തര്‍ക്കും മുന്‍കൂട്ടി അനുവദിച്ച കച്ചവട ഇടമുണ്ട്. അതിര്‍ത്തി ഭേദിച്ചാല്‍ തര്‍ക്കമാവും. ഇത് ചിലപ്പോള്‍ കയ്യാങ്കളിയില്‍ വരെ എത്തും.മതിയായ ഗുണ നിലവാരം ഇല്ലാത്തതാണ് ഇങ്ങിനെ വില്‍പ്പനക്ക് എത്തുന്ന സാധനങ്ങള്‍. തൊഴിലാളി താമസയിടങ്ങളില്‍ കഴിയുന്നവര്‍ നഗരത്തിലേക്ക് എത്താനുള്ള സമയ, പണ നഷ്ടം ഒഴിവാക്കാന്‍ സമീപങ്ങളിലെ അനധികൃത വ്യാപാര കേന്ദ്രങ്ങളിലെ സ്ഥിരം ഉപയോക്താക്കളാകുന്നു. ഏഷ്യന്‍ വംശജരാണ് ഇത്തരം അനധികൃത വ്യാപാരങ്ങള്‍ക്ക് പിന്നില്‍. ഏറെയും ബംഗഌദേശ് പൗരന്മാര്‍. ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ഇവിടങ്ങളിലെ ഇടപാടുകാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending