Connect with us

Video Stories

സദ്ദാമില്ലാത്ത ഇറാഖിന് 10 വയസ്; മരിക്കാതെ ഇന്നും ജനഹൃദയങ്ങളില്‍

Published

on

ബഗ്ദാദ്: ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. 2006 ഡിസംബര്‍ മുപ്പതിന് വടക്കന്‍ ബഗ്ദാദിലെ കാദിമിയ്യയില്‍ സൈനിക ഇന്റലിജന്‍സ് ആസ്ഥാനത്താണ് സദ്ദാമിനെ തൂക്കിലേറ്റിയത്. ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശത്തെ തുടര്‍ന്ന് ഒളിവില്‍പോയ അദ്ദേഹത്തെ 2003 ഡിസംബര്‍ 13ന് തിക്രിതിലെ ഒളിത്താവളത്തില്‍നിന്ന് യു.എസ് സേന പിടികൂടുകയായിരുന്നു. കിരാതമായ ആ കൊലപാതകത്തിന് 10 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഇറാഖ് എന്ന രാഷ്ട്രം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.

വംശീയ വൈരവും ഭീകരവാദികളുടെ തേര്‍വാഴ്ചയും ഇറാഖിന്റെ അസ്ഥിത്വത്തെ തന്നെ അപകടപ്പെടുത്തിയിരിക്കുന്നു. സമാധാനം സാധ്യമാക്കിയെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ സേന പിന്‍വാങ്ങിയെങ്കിലും ലോകത്തെ ഏറ്റവും അപകടം പിടിച്ച ദുരന്തഭൂമിയായി ഇറാഖ് മാറി. സദ്ദാമിന്റെ പഴയ കാലത്തേക്ക് തിരിച്ചുപോകാനാണ് ഇറാഖികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അമേരിക്ക ഇടപെട്ട് പാവഭരണകൂടത്തെ പ്രതിഷ്ഠിച്ചെങ്കിലും രാഷ്ട്രീയമായും വംശീയമായും ഇറാഖ് ചിന്നിച്ചിതറുകയായിരുന്നു.
ശിയാക്കള്‍ക്ക് ആധിപത്യമുള്ള ഭരണകൂടം സുന്നികളോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയത്. അത് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. വംശീയ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ഇസ്്‌ലാമിക് സ്റ്റേറ്റി(ഐ.എസ്)നെപ്പോലുള്ള ഭീകരസംഘടനകള്‍ തഴച്ചുവളര്‍ന്നു. അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും അവര്‍ക്ക് ആയുധങ്ങളും പണവും ഒഴുക്കിക്കൊടുത്തു. യു.എസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇറാഖികള്‍ ചേരിതിരിഞ്ഞ് പരസ്പരം കഴുത്തറുക്കുകയാണിപ്പോള്‍. ഫലൂജയടക്കം രാജ്യത്തിന്റെ നിരവധി ഭാഗങ്ങള്‍ ഐ.എസ് പിടിച്ചെടുത്തു. ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു. ഇറാഖിനെ ആസ്ഥാനമാക്കിയായിരുന്നു ഐ.എസിന്റെ വളര്‍ച്ച. ഒടുവില്‍ ഇറാഖില്‍ അബദ്ധം സംഭവിച്ചുവെന്ന് അമേരിക്കക്ക് സമ്മതിക്കേണ്ടിവന്നു. പ്രത്യക്ഷമായും പരോക്ഷമായും പ്രസിഡന്റ് ബറാക് ഒബാമ അതു സൂചിപ്പിക്കുകയുംചെയ്തു. ഇറാഖ് ഭരിക്കാന്‍ യോഗ്യന്‍ സദ്ദാം തന്നെയാണെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ ജോണ്‍ നിക്‌സണ്‍ തന്റെ പുതിയ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടു.

തിക്രിതിലെ ഒളിത്താവളത്തില്‍നിന്ന് പിടികൂടിയ ശേഷം സദ്ദാമിനെ ചോദ്യംചെയ്ത സി.ഐ.എ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അദ്ദേഹം. അമേരിക്ക കരുതുന്നതുപോലെ എളുപ്പമായിരിക്കില്ല ഇറാഖ് ഭരണമെന്ന് സദ്ദാം തനിക്ക് മുന്നറിയിപ്പുതന്നിരുന്നതായി നിക്‌സണ്‍ വെളിപ്പെടുത്തി. സുന്നി, ഷിയാ വിഘടനവാദികളെ ഒരുപോലെ മെരുക്കാന്‍ സദ്ദാമിനെപ്പോലെ ശക്തനായ ഒരാള്‍ വേണമന്ന് ഇപ്പോള്‍ തോന്നുന്നതായും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇത്രയും കാലം സദ്ദാം ഇറാഖിനെ ഭരിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തോട് ബഹുമാനം തോന്നുന്നതായും നിക്‌സണ്‍ കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ നിക്‌സണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ജനങ്ങളെ യോജിച്ചുപോകാന്‍ പഠിപ്പിച്ചത് താനാണെന്ന് അദ്ദേഹം അവകാശപ്പെടുകയുണ്ടായി. ഇപ്പോള്‍ ഇറാഖിന് അത്തരമൊരു ആളെയാണ് ആവശ്യവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending