Connect with us

News

തിരിച്ചുവരവില്ലെന്ന് ഉറപ്പാവുന്നു; ‘സുവാരസിനൊപ്പം മെസിയുടെ ഫെയര്‍വല്‍’

ബാഴ്‌സയുടെ പുതിയ കോച്ച് സുവാരസിനെ വെട്ടിയതും മെസിയുടെ വിടപറയലുമാണ് ഇരുവരേയും ക്ലബ് വിടുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ബാഴ്‌സലോണയിലെ ഒരു റസ്റ്റാറന്റില്‍ ഒന്നിച്ച് അത്താഴമുണ്ട് രണ്ടു കാറുകളില്‍ മടങ്ങുന്നതിെന്റ ദൃശ്യങ്ങള്‍ സ്പാനിഷ് മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആദ്യം മെസ്സിയും പിറകെ സുവാരസും ഇറങ്ങുന്ന വിഡിയോയായാണ് പുറത്തുവന്നത്.

Published

on

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നീണ്ട 16 വര്‍ഷത്തെ ബന്ധമുള്ള സ്പാനിഷ് ക്ലബിനോടും ക്യാമ്പ് നൗ വിനോടും വിടപറയുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാവുന്നു. മെസിയുടെ ട്രാന്‍ഫര്‍ വാര്‍ത്ത കാറ്റലോണിയയില്‍ പ്രതിഷേധ കൊടുങ്കാറ്റായതും താരത്തെ തിരിച്ചുകൊണ്ടുവരാനുള്ള ബാഴ്‌സ മാനേജ്ന്റിന്റെ നീക്കങ്ങളും അസ്ഥാനത്താകുമെന്ന് ഉറപ്പാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാഴ്‌സ പ്രസിഡന്റ് ജോസഫ് ബെര്‍ത്തോമയോ കൂടികാഴ്ചക്ക് ശ്രമിച്ചിട്ടും അദ്ദേഹവുമായി സഹകരിക്കാന്‍ മെസി തയാറായില്ലെന്നാണ് റിപ്പോര്‍ട്ട്. മെസി തീരുമാനം പില്‍വലിച്ചാല്‍ രാജിവക്കാമെന്ന് ബെര്‍ത്തോമയോ വ്യക്തമാക്കിയിട്ടും ഇനി മടക്കമില്ലെന്ന തീരുമാനത്തിലാണ് ബാഴ്്‌സ നായകന്‍. എന്നാല്‍, കരാര്‍ ലംഘനം ഒഴിവാക്കാന്‍ പുതിയ കോച്ച് കോമാനുമൊത്തുള്ള പരിശീലത്തിന് മെസി ഇറങ്ങുമെന്നാണ് സൂചന.

Image

അതേസമയം, മെസിയുടെ സ്പാനിഷ് വിടവാങ്ങല്‍ വ്യക്താമാക്കുന്ന മറ്റു റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വര്‍ഷങ്ങളായി ഒപ്പം പന്തു തട്ടിയ സുവാരസിനൊപ്പം കഴിഞ്ഞ ദിവസം മെസി വിരുന്നിന് പോയതായാണ് റിപ്പോര്‍ട്ട്. ക്ലബ് വിടുമെന്ന് ഉറപ്പായതോടെ ഫെര്‍വല്‍ പാര്‍ട്ടിക്കായാണ് ഇരുവരും കൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Imageബാഴ്‌സയുടെ പുതിയ കോച്ച് സുവാരസിനെ വെട്ടിയതും മെസിയുടെ വിടപറയലുമാണ് ഇരുവരേയും ക്ലബ് വിടുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ബാഴ്‌സലോണയിലെ ഒരു റസ്റ്റാറന്റില്‍ ഒന്നിച്ച് അത്താഴമുണ്ട് രണ്ടു കാറുകളില്‍ മടങ്ങുന്നതിെന്റ ദൃശ്യങ്ങള്‍ സ്പാനിഷ് മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആദ്യം മെസ്സിയും പിറകെ സുവാരസും ഇറങ്ങുന്ന വിഡിയോയായാണ് പുറത്തുവന്നത്.

Image

 

kerala

പത്തനംത്തിട്ട പാറമടപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

പത്തനംതിട്ട കോന്നി ചെങ്കുളം പാറമടയില്‍ ഹിറ്റാച്ചിക്കു മുകളിലേക്ക് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയപ്പോഴാണ് മൃതശരീരം ലഭിച്ചത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ഹിറ്റാച്ചിയുടെ ഓപ്പറേറ്റര്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു.

പാറമടയില്‍ പാറ അടര്‍ന്ന് വീണ കല്ലുകള്‍ക്കിടയിലായിരുന്നു രണ്ട് പേര്‍ കുടുങ്ങി കിടന്നത്. അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന്‍ എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

Continue Reading

film

സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി തന്നെ അപമാനിച്ചതിനാണ് ലിസ്റ്റിന്‍ സാന്ദ്രാ തോമസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്.

Published

on

സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി തന്നെ അപമാനിച്ചതിനാണ് ലിസ്റ്റിന്‍ സാന്ദ്രാ തോമസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.

മലയാള സിനിമയെ നശിപ്പിക്കുന്നു, മലയാള സിനിമയെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ സാന്ദ്രാ തോമസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്രാ തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാരും സാന്ദ്രതോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്‍ മറ്റു പല സിനിമകള്‍ക്കും കൂടി പലിശയ്ക്കു പണം നല്‍കുന്ന ആളാണെന്നും മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്‍പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര തോമസ് സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു.

Continue Reading

kerala

പത്തനംതിട്ട പാറപകടം; രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം

ഹിറ്റാച്ചി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

Published

on

പത്തനംതിട്ട കോന്നിയില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഹിറ്റാച്ചി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. രണ്ട് തൊഴിലാളികള്‍ ഹിറ്റാച്ചിക്കകത്ത് കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തിരുവല്ലയില്‍ നിന്നുള്ള സംഘമാണ് എത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്.

അതേസമയം അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല. പാറമടയുടെ താഴ്ഭാഗത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. പ്രദേശത്ത് അപകട സാധ്യതയുണ്ടായിരുന്നതായി അധികൃതരെ അറിയിച്ചിരുന്നതായാണ് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

Trending