Connect with us

india

സമ്പദ് രംഗം തകര്‍ച്ചയിലാണ്, യുവാക്കള്‍ക്ക് തൊഴില്‍ വേണം; പഴയ ട്വീറ്റുകള്‍ മോദിയെ തിരിഞ്ഞു കൊത്തുന്നു

രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് മോദി പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം വീണ്ടും പോസ്റ്റ് ചെയ്തു.

Published

on

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കാലത്ത് പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. സാമ്പത്തിക രംഗം തകര്‍ച്ചയിലാണ്, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കൂ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ട്വീറ്റുകളാണ് മോദിയെ തിരിഞ്ഞു കൊത്തുന്നത്.

രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് മോദി പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം വീണ്ടും പോസ്റ്റ് ചെയ്തു. നിങ്ങള്‍ നേരത്തെ പറഞ്ഞ കാര്യം മാത്രമാണ് ഇപ്പോള്‍ നിങ്ങളോട് പറയാനുള്ളത് എന്നെഴുതിയാണ് 2013 നവംബറില്‍ മോദി ട്വിറ്ററിലിട്ട കുറിപ്പ് ചിദംബരം റിട്വീറ്റ് ചെയ്തത്.

സാമ്പത്തിക മേഖല പ്രശ്‌നത്തിലാണ് യുവാക്കള്‍ക്ക് തൊഴില്‍ വേണം. സാമ്പത്തിക ശാസ്ത്രത്തില്‍ കുറച്ചു കൂടി സമയം ചെലവഴിക്കൂ. നിസ്സാരമായ രാഷ്ട്രീയത്തിലല്ല. ചിദംബരം ജി, കൈയിലുള്ള ജോലിയില്‍ ശ്രദ്ധിക്കൂ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച മൈനസ് 23.9 ശതമാനത്തിലേക്ക് വീണതോടെയാണ് മുന്‍ ധനമന്ത്രി കൂടിയായ ചിദംബരം മോദിക്കെതിരെ രംഗത്തുവന്നത്. നാലു ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയാണിത്. കോവിഡ് മഹാമാരി മൂലമുള്ള ലോക്ക്ഡൗണാണ് സമ്പദ് വ്യവസ്ഥയെ ബാധിച്ചത്. അശാസ്ത്രീയമായ ലോക്ക്ഡൗണാണ് കേന്ദ്രസര്‍ക്കാറിന്റേത് എന്ന് നേരത്തെ പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ ഒന്നും ഫലം കണ്ടില്ല എന്ന് തെൡയിക്കുന്നതാണ് പുതിയ ജിഡിപി കണക്കുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending