Connect with us

kerala

ജലീലിന് ക്ലീന്‍ചിറ്റില്ല: വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

ഇതോടെ തനിക്ക് ഇഡിയുടെ ഭാഗത്ത് നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന ജലീലിന്റെ വാദം പൊളിയുകയാണ്.

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടരും. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി അറിയിച്ചു. കഴിഞ്ഞ ദിവസം ജലീല്‍ നല്‍കിയ മൊഴികള്‍ പരിശോധിച്ചു വരികയാണെന്നും ഇഡി അറിയിച്ചു. ഇതോടെ തനിക്ക് ഇഡിയുടെ ഭാഗത്ത് നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന ജലീലിന്റെ വാദം പൊളിയുകയാണ്.

ഇതോടെ തന്റെ സ്വത്തു വിവരങ്ങള്‍ മാത്രം അന്വേഷിക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന ജലീലിന്റെ വാദവും പൊളിയുന്നു. സ്വര്‍ണക്കടത്ത്, കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വന്നത്, ഇവ വിതരണം ചെയ്തത് എന്നിവയെല്ലാം ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇഡി മേധാവി വ്യക്തമാക്കുന്നു.

വീണ്ടും ചോദ്യം ചെയ്യുന്നതോടെ മൂന്നാമത്തെ തവണയാകും ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അഭിമുഖീകരിക്കേണ്ടി വരിക. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ച വരെ ഇഡി ജലീലിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വ്യാഴാഴ്ച രാത്രിയും ചോദ്യം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 7.30ന് ആദ്യം എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ മന്ത്രി 11 മണി വരെ അവിടെയുണ്ടായിരുന്നു. പിന്നീട് വെളളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരായി.

നേരത്തെ ഇഡി ചോദ്യം ചെയ്തു എന്ന വാദം തന്നെ അദ്ദേഹം നിഷേധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം കള്ളം പറഞ്ഞത്. എന്നാല്‍ ഇഡി തന്നെ ഡല്‍ഹിയില്‍ നിന്ന് ചോദ്യം ചെയ്തുവെന്ന് വ്യക്തമാക്കിയതോടെ വീട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് വിളിച്ച മാധ്യമങ്ങള്‍ക്കൊന്നും മുഖം കൊടുക്കുകയോ സംസാരിക്കാന്‍ തയ്യാറാവുകയോ ചെയ്തില്ല. എന്നാല്‍ ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ക്ക് ജലീല്‍ മുഖം കൊടുക്കുകയും ചെയ്തു. അതിലാവട്ടെ, ക്രോസ് ചെക്ക് ചെയ്യേണ്ട ചോദ്യങ്ങളൊന്നും ഉണ്ടായതുമില്ല.

സുഹൃത്തും വ്യവസായിയുമായ അരൂര്‍ സ്വദേശി കെപി അനസിന്റെ കാറിലാണ് വെള്ളിയാഴ്ച രാവിലെ ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനായെത്തിയത്. വ്യാഴാഴ്ച കൂടി ജലീലിനെ ചോദ്യം ചെയ്തുവെന്ന വിവരം പുറത്തുവരുന്നതോടെ ജലീലിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ കടുക്കുന്നു.

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending