Connect with us

india

ഹിമാചലിലേക്ക് മോദി; മെനുവില്‍ കിലോയ്ക്ക് 40,000 രൂപ വിലയുള്ള കൂണും

ഹിമാചല്‍ പ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ തയാറാക്കിയ മെനുവില്‍നിന്ന് മുഖ്യമന്ത്രി ജയ്‌റാം താക്കൂറാണ് രുചികരമായ കുറച്ചു വിഭവങ്ങള്‍ തിരഞ്ഞെടുത്തത്. ഹിമാചലില്‍ എത്തുന്ന വിവിഐപികള്‍ക്കു ഭക്ഷണം തയാറാക്കാനുള്ള ചുമതല ഹിമാചല്‍ ടൂറിസം കോര്‍പറേഷന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നന്ദലാല്‍ ശര്‍മയ്ക്കാണ്.

Published

on

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാചല്‍ സന്ദര്‍ശനത്തില്‍ മെനുവിലുള്ളത് കിലോയ്ക്ക് 40,000 രൂപ വിലയുള്ള കൂണും. പതിനായിരം അടിയിലേറെ ഉയരത്തിലുള്ള, ലോകത്തെ നീളമേറിയ തുരങ്കപാതയായ അടല്‍ റോത്തങ് ഉദ്ഘാടനത്തിനായാണ് മോദി ശനിയാഴ്ച ഹിമാചലിലേക്ക് എത്തുന്നത്. ഹിമാചലിലെത്തുന്ന മോദിക്ക് അവിടത്തെ തനതുരുചികളിലുള്ള ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. സിസുവിലും സൊലാങ് നുല്ലായിലും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലി നടത്തും.

ഹിമാചല്‍ പ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ തയാറാക്കിയ മെനുവില്‍നിന്ന് മുഖ്യമന്ത്രി ജയ്‌റാം താക്കൂറാണ് രുചികരമായ കുറച്ചു വിഭവങ്ങള്‍ തിരഞ്ഞെടുത്തത്. ഹിമാചലില്‍ എത്തുന്ന വിവിഐപികള്‍ക്കു ഭക്ഷണം തയാറാക്കാനുള്ള ചുമതല ഹിമാചല്‍ ടൂറിസം കോര്‍പറേഷന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നന്ദലാല്‍ ശര്‍മയ്ക്കാണ്. പ്രധാനമന്ത്രി മോദിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു തരം കൂണ്‍ വിഭവമാണ് ഭക്ഷ്യവിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഹിമാലയന്‍ മലനിരകളില്‍ കാണപ്പെടുന്ന ഗുച്ചി എന്ന കാട്ടുകൂണ്‍ വിലയേറിയതാണ്. സമുദ്രനിരപ്പില്‍നിന്ന് 6000 അടിയിലേറെ ഉയരത്തില്‍ കാണപ്പെടുന്ന കൂണുകള്‍ ഹിമാചലിലെ മലകളിലും ജമ്മു കശ്മീരിലും മാത്രമാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. ഇരുമ്പ്, വൈറ്റമിന്‍ ഡി, ആന്റി ഓക്‌സിഡന്റ്‌സ്, ഫൈബര്‍ എന്നിവയുടെ അദ്ഭുത കലവറയാണ് ഗുച്ചി കൂണുകള്‍. ഫാറ്റിന്റെ അളവ് വളരെ കുറവ്.

വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത കൂണുകളാണ് ഇവ. കാട്ടുപ്രദേശങ്ങളില്‍ സ്വയം വളര്‍ന്നുവന്നാല്‍ ശേഖരിക്കാം. കുളു മണാലി, ചമ്പ, കാംഗ്ര, പാങ്കി താഴ്!വര എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. ഷിംലയില്‍ മഞ്ഞുപെയ്യുന്ന മേഖലകളിലും കണ്ടെത്തിയിട്ടുണ്ട്. കിലോയ്ക്ക് 40,000 രൂപ വരെയാണ് ഗുച്ചി കൂണുകളുടെ വില. കാടുകളില്‍നിന്നും താഴ്‌വരകളില്‍നിന്നും ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ് ഗ്രാമങ്ങളിലെ തൊഴിലാളികള്‍ കൂണുകള്‍ കണ്ടെത്തുന്നത്. ഇതിനായി പലപ്പോഴും കട്ടിയേറിയ മഞ്ഞുപാളികള്‍ പൊളിച്ചുനോക്കുകയും വേണം. ദ്രവിച്ച മരത്തടികളിലും വീണുകിടക്കുന്ന ഇലകളിലുമാണ് കൂണ്‍ വളരുന്നത്. ചിലപ്പോള്‍ വളക്കൂറുള്ള മണ്ണിലും കൂണുകള്‍ പൊങ്ങിവരാറുണ്ട്.

മോര്‍ച്ചെല്ല എസ്‌കുലെന്റ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കൂണുകളാണു ഗുച്ചി. പതിനായിരങ്ങള്‍ വിലയുള്ളപ്പോളും വിപണിയില്‍ ഈ കൂണുകള്‍ കിട്ടാന്‍ പ്രയാസമാണ്. ഹിമാചല്‍ പ്രദേശില്‍ കൂണുകള്‍ അറിയപ്പെടുന്നത് ‘ഗുച്ചി’ എന്നാണ്. ഹിമാചലില്‍ മഞ്ഞുകാലത്തിനു ശേഷമാണ് കൂണുകള്‍ മുളയ്ക്കുക. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് പ്രദേശവാസികള്‍ ഇതു ശേഖരിക്കുന്നത്. ഒരു ദിവസം മുഴുവന്‍ അലഞ്ഞാണു തൊഴിലാളികള്‍ കൂണുകള്‍ കണ്ടെത്തുക. ഒരു വര്‍ഷം മുളച്ച ഇടത്ത് അടുത്ത വര്‍ഷം മുളയ്ക്കാം, മുളയ്ക്കാതിരിക്കാം. അതുകൊണ്ടുതന്നെ കൂണുകള്‍ എവിടെയൊക്കെ കാണും എന്ന കാര്യം പ്രവചനാതീതമാണ്. ഒരു തവണ പോയാല്‍ കുറച്ച് ഗ്രാമുകള്‍ മാത്രം ലഭിക്കുന്ന അവസ്ഥയും പതിവാണ്. കൂണുകള്‍ ശേഖരിച്ച് ഉണക്കി വിപണിയിലെത്തിക്കുന്ന പ്രക്രിയയ്ക്കു മാസങ്ങളെടുക്കും. വന്‍വിലയുള്ളതിനാല്‍ ഗ്രാമവാസികള്‍ കൂണുകള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാറില്ല. പകരം ശേഖരിച്ചു വില്‍പന നടത്തി ജീവിക്കാനുള്ള പണമുണ്ടാക്കുന്നതാണ് പതിവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending