Connect with us

india

ഹാത്രാസ് പീഡനത്തില്‍ രാഷ്ട്രീയമില്ല; ആദിത്യനാഥിനെ പരോക്ഷമായി പിന്തുണച്ച് കെജരിവാള്‍

ഹാത്രാസില്‍ നടന്നത് ജാതിക്കൊലയാണ്. ഇത് ചര്‍ച്ച ചെയ്യാന്‍ കെജരിവാളിനും മടിയുണ്ട് എന്നതാണ് അദ്ദേഹത്തെ പ്രസ്താവന തെളിയിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ഹാത്രാസില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് യുപി സര്‍ക്കാറും പൊലീസും കൊടും ക്രൂരത തുടരുന്നതിനിടെ യോഗി സര്‍ക്കാറിനെ പരോക്ഷമായി പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവള്‍. കഴിഞ്ഞ ദിവസം ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധ പരിപാടിയിലാണ് കെജരിവാള്‍ പങ്കെടുത്തത്. ഹാത്രാസ് പീഡനക്കേസില്‍ രാഷ്ട്രീയമില്ലെന്നാണ് കെജരിവാളിന്റെ നിലപാട്. സ്ത്രീകള്‍ക്കെതിരായ അതിക്രമം രാജ്യത്ത് എവിടെയാണെങ്കിലും അവസാനിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഹാത്രാസ് പീഡനത്തിന് പിന്നാലെ നടക്കുന്ന ഭരണകൂട ഭീകരതയെക്കുറിച്ച് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് ആദിത്യനാഥ് സര്‍ക്കാറിനെ പരോക്ഷമായി പിന്തുണച്ച് കെജരിവാള്‍ രംഗത്ത് വന്നിരിക്കുന്നത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് ശേഷം ആ കുടുംബത്തോട് യോഗി സര്‍ക്കാര്‍ ചെയ്യുന്ന ക്രൂരതകളാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് ഹാത്രാസ് പീഡനക്കേസില്‍ ഒരു രാഷ്ട്രീയവുമില്ലെന്ന് കെജരിവാള്‍ പറയുന്നത്.

ഹാത്രാസില്‍ നടന്നത് ജാതിക്കൊലയാണ്. ഇത് ചര്‍ച്ച ചെയ്യാന്‍ കെജരിവാളിനും മടിയുണ്ട് എന്നതാണ് അദ്ദേഹത്തെ പ്രസ്താവന തെളിയിക്കുന്നത്. അതിനിടെ ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും വീണ്ടും ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുപി അതിര്‍ത്തി അടച്ച് വന്‍ പൊലീസ് സന്നാഹത്തെ അണിനിരത്തി രാഹുലിനെ തടയാനൊരുങ്ങുകയാണ് യുപി പൊലീസ്.

india

ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി കോടതിയിൽ

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്

Published

on

തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് തൃശ്ശൂർ സ്വദേശിനി സുനിത സുപ്രീംകോടതിയിൽ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്. തന്നെ മകളാണെന്ന് ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ ജയലളിത തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങൾ ഉണ്ടായതെന്നും കത്തിൽ പറയുന്നു.
തൃശ്ശൂർ സ്വദേശിനിയായ തനിക്ക് രണ്ട് മക്കളുമുണ്ട്. താൻ ജനിച്ച സമയത്തെ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് അവരുടെ മകളാണെന്ന വസ്തുത മറച്ചു വയ്ക്കേണ്ടി വന്നുവെന്നും, തന്റെ പിതാവായ എംജിആർ അദ്ദേഹത്തിന്റെ വിശ്വസ്തനായ മാധവന്റെ പക്കലാണ് തന്നെ ഏൽപ്പിച്ചത്. അദ്ദേഹമാണ് തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുനിത എന്ന പേരുമിട്ടതെന്ന് ഇവർ അവകാശപ്പെടുന്നു. തന്റെ രണ്ടാം വയസ്സിൽ ആണ് പിതാവ് മരിച്ചത്. പതിനെട്ടു വയസ്സായപ്പോൾ ഡിഎൻഎ പരിശോധന നടത്തി അമ്മ താൻ അവരുടെ മകളാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് പോയസ് ഗാർഡനിലെ വേദനിലയത്തിൽ അവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. തന്നെ മകളാണെന്ന് വാർത്താസമ്മേളനം വിളിച്ചു ലോകത്തെ അറിയിക്കാൻ അമ്മ അറിയിച്ചതിനനുസരിച്ച് 2016 സെപ്റ്റംബർ 22ന് താൻ അവിടെ എത്തി. രാവിലെ എട്ടുമണിയോടെ അവിടെയെത്തിയ കണ്ടത് ഞെട്ടിക്കുന്നതും കടുത്ത വേദന ഉണ്ടാക്കുന്നതുമായ രംഗമായിരുന്നുവെന്നും സുനിത കത്തിൽ പറയുന്നു.
Continue Reading

india

നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്‌ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തര യോഗം യെമനില്‍.

Published

on

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തര യോഗം യെമനില്‍. യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതര്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

നോര്‍ത്ത് യെമനില്‍ നടക്കുന്ന അടിയന്തര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

അതേസമയം, യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ചെയ്തു. ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നീട്ടിവയ്ക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ യെമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വധശിക്ഷ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.

Continue Reading

india

ഇണയുടെ രഹസ്യമായി രേഖപ്പെടുത്തിയ ടെലിഫോണ്‍ സംഭാഷണം വൈവാഹിക കേസുകളില്‍ സ്വീകാര്യമായ തെളിവുകള്‍: സുപ്രീം കോടതി

ഇണയുടെ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ടെലിഫോണ്‍ സംഭാഷണം വിവാഹ നടപടികളില്‍ തെളിവായി സ്വീകാര്യമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

Published

on

ഭാര്യ അറിയാതെ ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് അവളുടെ മൗലികാവകാശമായ സ്വകാര്യതയുടെ ‘വ്യക്തമായ ലംഘനത്തിന്’ തുല്യമാണെന്നും കുടുംബ കോടതിയില്‍ തെളിവെടുപ്പ് നടത്താന്‍ കഴിയില്ലെന്നും പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടെ വിധി തിങ്കളാഴ്ച (ജൂലൈ 14) സുപ്രീം കോടതി റദ്ദാക്കി. ഇണയുടെ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ടെലിഫോണ്‍ സംഭാഷണം വിവാഹ നടപടികളില്‍ തെളിവായി സ്വീകാര്യമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 122, ഇണകള്‍ തമ്മിലുള്ള നിയമനടപടികളിലോ ഒരാള്‍ മറ്റൊരാളെ കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യുമ്പോഴോ സമ്മതമില്ലാതെ വിവാഹ ആശയവിനിമയങ്ങള്‍ വെളിപ്പെടുത്തുന്നത് തടയുന്നു. വകുപ്പിന്റെ ആദ്യ ഭാഗത്തിന് കീഴിലുള്ള സ്പൗസല്‍ പ്രത്യേകാവകാശം കേവലമായിരിക്കില്ലെന്നും അതേ വ്യവസ്ഥയില്‍ നല്‍കിയിരിക്കുന്ന ഒഴിവാക്കലിന്റെ വെളിച്ചത്തില്‍ അത് വായിക്കണമെന്നും കോടതി പ്രസ്താവിച്ചു. ‘നിയമമായ വിചാരണയ്ക്കുള്ള അവകാശത്തിന്റെ വെളിച്ചത്തില്‍ സെക്ഷന്‍ 122 പ്രകാരമുള്ള ഒഴിവാക്കല്‍ വ്യാഖ്യാനിക്കേണ്ടതാണ്, ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ഒരു വശം കൂടിയാണ്,’ കോടതി പറഞ്ഞു.

ഈ കേസില്‍ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവ് നിയമത്തിലെ 122-ാം വകുപ്പ് അത്തരത്തിലുള്ള ഒരു അവകാശവും അംഗീകരിക്കുന്നില്ലെന്ന് നിരീക്ഷിച്ചു. നേരെമറിച്ച്, ഈ വ്യവസ്ഥ ഇണകള്‍ തമ്മിലുള്ള സ്വകാര്യതയ്ക്ക് ഒരു അപവാദം നല്‍കുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നില്ലെന്നും അത്തരമൊരു അവകാശത്തെ കടന്നാക്രമിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ‘ഈ കേസില്‍ സ്വകാര്യത ലംഘിക്കുന്നതായി ഞങ്ങള്‍ കരുതുന്നില്ല. വാസ്തവത്തില്‍, തെളിവ് നിയമത്തിലെ സെക്ഷന്‍ 122 അത്തരം അവകാശങ്ങളൊന്നും അംഗീകരിക്കുന്നില്ല. മറുവശത്ത്, ഇത് ഇണകള്‍ തമ്മിലുള്ള സ്വകാര്യതയ്ക്കുള്ള ഒരു അപവാദം സൃഷ്ടിക്കുന്നു, അതിനാല്‍ ഇത് തിരശ്ചീനമായി പ്രയോഗിക്കാന്‍ കഴിയില്ല. ന്യായമായ വിചാരണ, പ്രസക്തമായ തെളിവുകള്‍ ഹാജരാക്കാനുള്ള അവകാശം, ആവശ്യപ്പെടുന്ന ആശ്വാസം ലഭിക്കുന്നതിന് ഇണയ്ക്കെതിരായ കേസ് തെളിയിക്കാനുള്ള അവകാശം’, ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

ഇത്തരം തെളിവുകള്‍ അനുവദിക്കുന്നത് ഗാര്‍ഹിക ഐക്യം അപകടത്തിലാക്കുമെന്നും ഇണകള്‍ തമ്മിലുള്ള ഒളിച്ചുകളി പ്രോത്സാഹിപ്പിക്കുമെന്നുമുള്ള വാദം കോടതി തള്ളി. ‘ഇത്തരം തെളിവുകള്‍ അനുവദിക്കുന്നത് ദാമ്പത്യ ബന്ധങ്ങളിലെ ഗാര്‍ഹിക സൗഹാര്‍ദം അപകടത്തിലാക്കും, അത് ഇണകളെ കബളിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ചില വാദങ്ങള്‍ ഉയര്‍ന്നുവരുന്നു, അതിനാല്‍, തെളിവ് നിയമത്തിലെ സെക്ഷന്‍ 122 ന്റെ ലക്ഷ്യം പരാജയപ്പെടുത്തുന്നു. അത്തരമൊരു വാദം ന്യായീകരിക്കപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ദാമ്പത്യം ഒരു ഘട്ടത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍, ഇണകള്‍ പരസ്പരം ഒളിഞ്ഞുനോട്ടത്തില്‍ സജീവമായി ബന്ധം പുലര്‍ത്തുന്നില്ല. അവര്‍ക്കിടയില്‍ വിശ്വാസമുണ്ട്,’ വിധി പ്രസ്താവിക്കുമ്പോള്‍ ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുടെ അറിവില്ലാതെ ടെലിഫോണില്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് ”ഹരജിക്കാരന്റെയും ഭാര്യയുടെയും മൗലികാവകാശമായ, അതായത് അവളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ വ്യക്തമായ ലംഘനമാണ്”, അതിനാല്‍ കുടുംബകോടതിയില്‍ തെളിവെടുപ്പ് നടത്താന്‍ കഴിയില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ (SLP) നിന്നാണ് കേസ് ഉയരുന്നത്.

Continue Reading

Trending