Connect with us

News

അമേരിക്കയെ വിറപ്പിക്കാന്‍ വീണ്ടുമൊരു മിസൈല്‍ പരീക്ഷണനൊരുങ്ങി കിം ജോങ് ഉന്‍

ശനിയാഴ്ച രാത്രി നടന്ന സൈനിക പരേഡിലാണ് മിസൈല്‍ പ്രദര്‍ശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈല്‍ ആണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ഒന്നിലേറെ ആക്രമണങ്ങള്‍ നടത്താനുള്ള ശേഷി ഇതിനുണ്ട്.

Published

on

സിയോള്‍: ഉത്തരകൊറിയ വീണ്ടുമൊരു മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നു. കൂറ്റന്‍ മിസൈലിന്റെ മാതൃക കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡില്‍ കിം ജോങ് ഉന്നിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. യു.എസിലെ നഗരങ്ങളെ ലക്ഷ്യപരിധിക്കുള്ളില്‍ നിര്‍ത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടുത്ത വര്‍ഷം പരീക്ഷണ വിക്ഷേപണം നടത്തുമെന്നാണ് വിവരം.

ശനിയാഴ്ച രാത്രി നടന്ന സൈനിക പരേഡിലാണ് മിസൈല്‍ പ്രദര്‍ശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈല്‍ ആണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ഒന്നിലേറെ ആക്രമണങ്ങള്‍ നടത്താനുള്ള ശേഷി ഇതിനുണ്ട്.

അലാസ്‌കയില്‍ യു.എസ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുക ലക്ഷ്യമിട്ടാകാം കിം ജോങ് ഉന്‍ പുതിയ മിസൈല്‍ പരീക്ഷിക്കുന്നതെന്ന് മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ വിദഗ്ധനായ ജെഫ്രി ലൂയിസ് പറയുന്നു. പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ അമേരിക്കക്ക് ആവശ്യമാകുന്നതിനെക്കാള്‍ ഏറെ ചിലവ് കുറവിലാണ് ഉത്തരകൊറിയ പുതിയ മിസൈല്‍ ആയുധങ്ങള്‍ വികസിപ്പിക്കുന്നത്.

24 മീറ്റല്‍ നീളവും 2.4 മീറ്റര്‍ വ്യാസവുമുള്ളതാണ് ഉത്തരകൊറിയയുടെ പുതിയ മിസൈല്‍. 100 ടണ്‍ ഇന്ധനം വഹിക്കാന്‍ ശേഷിയുള്ളതാണിത്. എന്നാല്‍, ഇത് പ്രയോജനമില്ലാത്ത ഒന്നാണെന്ന അഭിപ്രായവും വിദഗ്ധര്‍ക്കുണ്ട്. ഇന്ധനം നിറച്ച ശേഷം ഇതിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാകില്ലെന്നും വിക്ഷേപണ സ്ഥലത്തുവെച്ച് ഇന്ധനം നിറക്കാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

kerala

കനത്ത മഴ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

Published

on

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

എന്നാല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

Continue Reading

kerala

പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല.

Published

on

ഇടുക്കി: പീരുമേട്ടില്‍ ആദിവാസി യുവതി സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. കൊല്ലപാതാകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.

കാടിനകത്ത് നിന്ന് സീതയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു(48) പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടര്‍ന്നുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്.

Continue Reading

News

ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ

ഇറാന്‍ രാഷ്ട്രവും ജനതയും സായുധ സേനയ്ക്ക് പിന്നില്‍ നിലകൊള്ളും. ഇസ്രാഈലിന്റെ നടപടികളെ ഇറാന്‍ നിസാരമായി കാണില്ല-ഖാംനഇ പറഞ്ഞു.

Published

on

ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അതിന്റെ അനന്തരഫലങ്ങള്‍ അവരെ നിസ്സഹായരാക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ. ഇറാനില്‍ ഇസ്രാഈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പരമോന്നത നേതാവിന്റെ പ്രതികരണം. ശക്തമായ നടപടികള്‍ ഇസ്രാഈലിനെതിരെ സ്വീകരിക്കും. ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും. ഒരു തരത്തിലുമുള്ള ദയയും ഞങ്ങള്‍ കാണിക്കില്ല. ദൈവംനിശ്ചയിച്ചാല്‍ സയണിസ്റ്റ് ഭരണകൂടത്തെ ഇറാന്‍ പരാജയപ്പെടുത്തും. ഇറാന്‍ രാഷ്ട്രവും ജനതയും സായുധ സേനയ്ക്ക് പിന്നില്‍ നിലകൊള്ളും. ഇസ്രാഈലിന്റെ നടപടികളെ ഇറാന്‍ നിസാരമായി കാണില്ല-ഖാംനഇ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്രഈല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമിക്കുന്നത് തുടരുകയാണ്. ഇറാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് മേജര്‍ ജനറല്‍ സൈന്‍ സലാമി, സായുധസേന മേധാവി ജനറല്‍ മുഹമ്മദ് ബാഖിരി, മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനും ആസാദ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പ്രസിഡന്റുമായ മുഹമ്മദ് മഹ്ദി തെഹ്‌റാന്‍ശി, ആണവ ശാസ്ത്രജ്ഞനും ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ തലവനുമായ ഫരീദൂന്‍ അബ്ബാസി, റെവലൂഷനറി ഗാര്‍ഡ് മിസൈല്‍ പദ്ധതി മേധാവി ജനറല്‍ അമീര്‍ അലി ഹാജിസാദ, ഖാതമുല്‍ അന്‍ബിയ ബ്രിഗേഡ് തലവന്‍ ഗുലാം അലി റാശിദ് എന്നീ പ്രമുഖര്‍ കൊല്ലപ്പെട്ടു. ജനവാസകേന്ദ്രത്തില്‍ നടത്തിയ ആ ക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി വെളിപ്പെടുത്തി.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്രാഈലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. തെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്രാഈല്‍ നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

Trending