News
കറുപ്പഴകില്‍ പടര്‍ന്നു കയറി; ചുക്കാന്‍ പിടിച്ചത് സ്റ്റാസി അബ്രാംസ്- ബൈഡന് ട്രംപ് കോട്ട കീഴടക്കിയത് ഇങ്ങനെ
ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ

വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന ജോര്‍ജിയയില്‍ ജോ ബൈഡന് മേധാവിത്വം നേടിയത് കറുത്തവര്‍ഗക്കാരുടെ പിന്തുണയില്‍. ഡെമോക്രാറ്റിക്കുകളുടെ ഏറ്റവും ശക്തമായ വോട്ടുബാങ്കായി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ മാറുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ജോര്‍ജിയയില്‍ അതിന് ചുക്കാന്‍ പിടിച്ചത് ഒരു കറുത്ത വര്‍ഗക്കാരിയായിരുന്നു- സ്റ്റാസി അബ്രാംസ്.
ജോര്‍ജിയയിലെ ജനപ്രതിനിധി സഭയിലെ മുന്‍ ന്യൂനപക്ഷ നേതാവാണ് സ്റ്റാസി. ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും. 2018 മുതല്‍ കളത്തിലുള്ള സ്റ്റാസിയുടെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കറുത്ത വര്‍ഗക്കാരുടെ വോട്ടുകളെ ഒരു ബ്ലോക്കായി രൂപപ്പെടുത്തിയത്. ‘സ്റ്റാസി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു’ എന്ന് ജോര്‍ജിയ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍ നികേമ വില്യംസ് പറഞ്ഞു.
യേല്‍ സ്വദേശിയായ അഭിഭാഷകയാണ് 46കാരിയായ സ്റ്റാസി. അറ്റ്ലാന്‍ഡയിലെ ബ്ലാക് സ്പെല്മാന് കോളജില്‍ നിന്ന് ബിരുദമെടുത്ത ഇവര്‍ 2018ല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ചതോടെയാണ് ശ്രദ്ധേയയായത്. ഇതില്‍ തോറ്റെങ്കിലും ചിട്ടയായ സംഘാടനം കൊണ്ട് ഇവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പരമ്പരാഗതമായി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാത്ത കറുത്തവര്‍ഗക്കാരെ ഇത്തവണ ബൂത്തിലെത്തിച്ചു എന്നാണ് സ്റ്റാസിയുടെ വിജയം. ഇതിനായി ഫെയര്‍ ഫൈറ്റ് എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ഇവര്‍ വോട്ടില്ലാത്തവര്‍ക്ക് വോട്ടിങ് രജിസ്ട്രേഷന് ശരിയാക്കി നല്കി. 2018ന് ശേഷം മാത്രം എട്ടു ലക്ഷം പുതിയ വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്. ഇതില്‍ 45 ശമതാനവും 30 വയസ്സില്‍ താഴെയുള്ളവരായിരുന്നു. 49 ശതമാനം കറുത്ത വര്‍ഗക്കാരും.
സ്റ്റാസിയെ പോലെ ബ്ലാക് വോട്ടേഴ്സ് മാറ്റര്‍ ഫണ്ട് എന്ന സംഘടനയുടെ സഹസ്ഥാപക ലതോഷ ബ്രൗണും നിരവധി കറുത്ത വര്‍ഗക്കാരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി.
ജനങ്ങള്‍ക്കിടയില്‍ നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജോര്‍ജിയ ബൈഡന് ഒപ്പം നിന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ജോര്‍ജിയ ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുടെ കൂടെ നില്‍ക്കുന്നത്. സംസ്ഥാനത്ത് കാര്യങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങുന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ. രണ്ടെണ്ണം 1976ലും 1980ലുമാണ്, നാട്ടുകാരനായ ജിമ്മി കാര്‍ട്ടര്‍ പ്രസിഡണ്ടായി മത്സരിച്ച വേളയില്‍. (96കാരനായ ജിമ്മി കാര്‍ട്ടര്‍ ഇപ്പോഴും ജോര്‍ജിയയില്‍ ജീവിച്ചിരിക്കുന്നുണ്ട്). 2016ല്‍ ഡൊണാള്‍ഡ് ട്രംപിന് 5.1 ശതമാനം അധികവോട്ടാണ് ഇവിടെ നിന്ന് വിജയിച്ചിരുന്നത്. 2012ല്‍ മിറ്റ് റോംനി 7.82 ശതമാനം വോട്ടു കിട്ടിയാണ് ജയിച്ചത്.
അതിനിടെ, തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാനത്തിന് ഒരുങ്ങുകയാണ് ജോ ബൈഡന്. ഇന്ന് ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസും അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്. പെന്‍സില്‍വാനിയ ഉള്‍പ്പെടെ നാല് നിര്‍ണായകസംസ്ഥാനങ്ങളിലും ബൈഡന് ലീഡ് ഉയര്‍ത്തി. പെന്‍സില്‍വേനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും. 2016ല്‍ ട്രംപ് നേടിയ സംസ്ഥാനമാണ് പെനിസില്‍വേനിയ. ജോ ബൈഡന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി.
News
ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന് സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു
ജൂണ്‍ 17ന് നടന്ന ആക്രമണത്തില്‍ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.

ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന് റെവലൂഷനറി ഗാര്‍ഡ് കമാന്‍ഡ് സെന്റര്‍ തലവന്‍ അലി ശാദ്മാനി മരണപ്പെട്ടു.
ഈ കൊലയില്‍ ഇസ്രാഈലിനോട് പ്രതികാരം ചെയ്തിരിക്കുമെന്ന് കമാന്‍ഡ് സെന്റര്‍ പ്രതികരിച്ചു. ജൂണ്‍ 17ന് നടന്ന ആക്രമണത്തില്‍ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാന് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ശാദ്മാനി.
ഇസ്രാഈല്‍ ആക്രമണത്തില്‍ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ അലി റാഷിദ് കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ശാദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്.
india
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

മകന് വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.
മരുമകളുമായുള്ള പൊരുത്തക്കേട് മൂലം 2021ല്‍ മകന് ദമ്പതികളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തിരുന്നു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
kerala
കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ക്വാറികള്‍ക്കും യന്ത്രസഹായത്തോടെ മണ്ണ് നീക്കംചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു.
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ
-
kerala3 days ago
‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുത്’; എം വി ഗോവിന്ദന് താക്കീതുമായി പിണറായി വിജയന്
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍