local
കൊണ്ടോട്ടി ബുഖാരി നോളജ് ഫെസ്റ്റിന് നാളെ തുടക്കം
കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടിയില്‍ നടന്ന, പ്രഥമ ബികെഎഫ് മൂന്ന് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി 36 സെഷനുകളായാണ് നടന്നത്.

കൊണ്ടോട്ടി: കൊണ്ടോട്ടി ബുഖാരി നോളജ് ഫെസ്റ്റിന് നാളെ തുടക്കമാകും. വിവിധ വൈജ്ഞാനിക മേഖലകളെ ഉള്‍കൊള്ളിച്ചുള്ള അറിവുത്സത്തിന്റെ രണ്ടാം എഡിഷനാണ് നാളെ വൈകുന്നേരം നടക്കുന്ന ഓപ്പണിംഗ് സെഷനോടെ തുടക്കമാകുക. നവംബര്‍ 28 വരെ ഓണ്‍ലൈന്‍ വഴിയാണ് പ്രോഗ്രാം നടക്കുന്നത്. ബുഖാരി നോളജ് ഫെസ്റ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും ബുഖാരി മീഡിയ യൂടൂബ് ചാനലിലൂടെയും പ്രോഗ്രാം കാണാനാവും.
വിദ്യാഭ്യാസം, വിശ്വാസം, ശാസ്ത്രം, ഫിലോസഫി, സംസ്‌കാരം, ചരിത്രം, സാഹിത്യം, സമൂഹം, രാഷ്ട്രീയം തുടങ്ങി വിവിധ വിജ്ഞാനമേഖലകളില്‍ നിന്നുള്ള 60 വിഷയങ്ങളാണ് പരിപാടിയില്‍ ചര്‍ച്ചയ്ക്ക് വരുന്നത്. പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഭാഷണങ്ങള്‍, അക്കാഡമിക് ടോക്കുകള്‍ തുടങ്ങി വിവിധ സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.
വൈജ്ഞാനിക സംവാദങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുക, സമൂഹത്തിന് അനുഗുണമാകുന്ന വലിയ മാറ്റങ്ങള്‍ക്കുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും കൈമാറുക, ആധികാരികമായ ഒരു സമഗ്ര വിഷ്വല്‍ ലൈബ്രറി സാധ്യമാക്കുക തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളുമായാണ് ബികെഎഫ് സംഘടിപ്പിക്കപ്പെടുന്നത്. മുഖ്യധാരാ സമൂഹം ശ്രദ്ധിക്കാതെ പോയ ഇസ്ലാമിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സംഭാവനകളെ പരിചയപ്പെടുത്തുകയെന്നതും ബികെഎഫിന്റെ ലക്ഷ്യമാണ്.
മതപണ്ഡിതരും മാധ്യമപ്രവര്‍ത്തകരും അക്കാഡമീഷ്യന്‍സും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും യുവഗവേഷകരും ബികെഎഫ് വേദികളില്‍ അതിഥികളായെത്തുന്നുണ്ട്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. കെടി ജലീല്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, മുസഫര്‍ അഹ്മദ്, സന്തോഷ് ജോര്‍ജ് കുളങ്ങര, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഇവി അബ്ദുറഹ്മാന്‍, അബ്ദുദുന്നാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍, ടിപി അശ്‌റഫലി, എംബി ഫൈസല്‍, ഡോ. ഹകീം അസ്ഹരി, ഡോ: ഹുസൈന്‍ രണ്ടത്താണി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മജീദ് അരിയല്ലൂര്‍, ജലീല്‍ സഖാഫി ചെറുശ്ശോല, ഹംസ അഞ്ചുമുക്കില്‍, അലി അക്ബര്‍ തുടങ്ങി വിദേശത്തും സ്വദേശത്തുമുള്ള 100 ലേറെ ഫാക്കല്‍റ്റികള്‍ ബികെഎഫിന്റെ ഭാഗമാകും.
കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടിയില്‍ നടന്ന, പ്രഥമ ബികെഎഫ് മൂന്ന് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി 36 സെഷനുകളായാണ് നടന്നത്. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍, സിപി ശഫീഖ് ബുഖാരി, ജാബിര്‍ ബുഖാരി കാരേപറമ്പ്, സ്വാദിഖ് അരീക്കോട് പങ്കെടുത്തു.
local
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്‌കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
വിവിധ ഫാഷൻ അവാർഡുകളും വിതരണം ചെയ്തു

കോഴിക്കോട്: ലുലു ഫാഷൻ വീക്കിന്റെ കേരള പ്രൈഡ് പുരസ്‌കാരം തരുൺ മൂർത്തിക്ക്. മന്ത്രി മുഹമ്മദ് റിയാസും, ലുലു ഗ്രൂപ്പ് ഇന്ത്യ സി. ഒ. ഒ രജിത്ത് രാധാകൃഷ്ണനും, കോഴിക്കോട് മാൾ റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിലും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങി റാമ്പിൽ സംവിധായകൻ തരുൺ മൂർത്തി നടന്നതോടുകൂടിയാണ് ഈ വർഷത്തെ ലുലു ഫാഷൻ വീക്കിന് സമാപനമായത്. ചടങ്ങിൽ ഫാഷൻ രംഗത്തെ വിവിധ ബ്രാന്റുകൾക്കുള്ള അവാർഡുകളും സമ്മാനിച്ചു.
സ്റ്റൈൽ എക്സലൻസ് അവാർഡ് ബോളിവുഡ് നടൻ അബ്രാർ സഹൂർ ന് ലുലു ഗ്രൂപ്പ് ഇന്ത്യ സി. ഒ. ഒ രജിത്ത് രാധാകൃഷ്ണൻ സമ്മാനിച്ചു. ഇന്ത്യൻ മോഡൽ അർഷിന സാമ്പുളിന് ലുലു മാൾ റീജിയണൽ ഡയറക്ടർ ഷരീഫ് മാട്ടിലും പുരസ്‌കാരം സമ്മാനിച്ചു.
രണ്ട് ദിവസമായി നടന്ന ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങിയത് മലയാളത്തിന്റെ പ്രിയ താരഞങ്ങളാണ്. നടി രമ്യാ പണിക്കര്‍, അഭിഷേക് ജയദീപ്, മിസ് യൂണിവേഴ്‌സ് കേരള ഐശ്വര്യ ശ്രീനിവാസന്‍, നയനാ എല്‍സ, ധ്രുവന്‍ , ദീപാ തോമസ്, മുന്‍സില, അശ്വിൻ കുമാർ, രാഹുൽ രാജശേഖരൻ, ദിലീന, ഋതു മന്ത്ര, റോൺസൺ വിൻസെന്റ്, അബ്രാർ സഹൂർ തുടങ്ങി പ്രമുഖരാണ് റാംപിലെത്തിയത്. വിവിധ ബ്രാന്‍ഡുകളുടെ വസ്ത്ര, ആഭരണ ട്രെന്‍ഡുമായി തിളങ്ങിയ ഫാഷന്‍ വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഓരോ ബ്രാന്‍ഡിന് വേണ്ടിയും ഷോ സ്റ്റോപ്പേഴ്‌സായി നിരവധി സെലിബ്രിറ്റി താരങ്ങള്‍ റാംപില്‍ ചുവടുവച്ചു.
ഇന്ത്യയിലെ പ്രശസ്തരായ മോഡലുകളാണ് ഫാഷന്‍ വീക്കില്‍ അണിനിരന്നത്. ലുലു ഫാഷന്‍ വീക്കിന്റെ ആദ്യ എഡിഷന്‍ കോഴിക്കോട് തുടക്കമിട്ടപ്പോള്‍ മലബാറിന് പുതിയ ഒരു കാഴ്ചാനുഭവമായി മാറി. സമ്മര്‍, മന്‍സൂണ്‍ സീസണുകളുടെ വസ്ത്ര ട്രെന്‍ഡുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഫാഷന്‍ വീക്ക് അരങ്ങേറിയത്. എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമായി. യു.എസ് പോളോ അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിന്റെ പവേഡ് ബൈ പാര്‍ട്ടണര്‍ അമുക്തിയാണ്. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിച്ച ഫാഷൻ റാമ്പിൽ പ്രശസ്ത സ്‌റ്റൈലിസ്റ്റും ഷോ ഡയറക്ടറുമായ ശ്യാം ഖാന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവെച്ചത്. കോഴിക്കോട് ലുലു മാൾ ജനറൽ മാനേജർ ഷെരീഫ് സൈദുവും, ബയിങ് മാനേജർ പ്രദീപും ചടങ്ങിൽ സന്നിഹിതരായി.
local
എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി

കോയമ്പത്തൂർ: എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്‌റോസ്‌പേസ് ടെക്നോളജീസ് ആന്റ് ഇൻഡസ്ട്രീസ് (എസ് ഐ എ ടി ഐ) ഏർപ്പെടുത്തിയ ഗവേഷണ പുരസ്കാരം സ്വന്തമാക്കി അമൃതയിലെ ഗവേഷക വിദ്യാർത്ഥി. അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള വിശ്വജിത്ത് എസ് നായരാണ് അഭിമാന നേട്ടത്തിന് അർഹനായത്. ബെംഗളൂരുവിലെ ഡോ. വി എം ഘാടേജ് കൺവെൻഷൻ സെന്ററിൽ നടന്ന 2025 ലെ എസ് ഐ എ ടി ഐയുടെ വാർഷിക പരിപാടിയിലാണ് വിശ്വജിത്ത് എസ് നായർ അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറും ചെയർപേഴ്‌സണുമായ ഡോ. കെ രമേഷ്കുമാർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എസ് ശരവണ മുരുകൻ എന്നിവരുമായി ചേർന്ന് തയ്യാറാക്കിയ പ്രബന്ധത്തിന് അംഗീകാരം ലഭിച്ചത്. ടൈറ്റാനിയം അലോയ്കളുടെയും മറ്റ് എയ്‌റോസ്‌പേസ്-ഗ്രേഡ് വസ്തുക്കളുടെയും അതിവേഗ നേർത്ത-ഭിത്തി യന്ത്രവൽക്കരണത്തിനായി മെഷീൻ-ലേണിംഗ് അധിഷ്ഠിത ഡിജിറ്റൽ ട്വിൻസിന്റെ നിർമാണത്തെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് പുരസ്‌കാരം.
എസ് ഐ എ ടി ഐ പ്രസിഡന്റ് ഡോ. സി ജി കൃഷ്ണദാസ് നായരുടെ സാന്നിധ്യത്തിൽ കേന്ദ്ര എം എസ് എം ഇ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പുരസ്കാരം സമ്മാനിച്ചു. എൻഎഎൽ ഡയറക്ടർ ഡോ. അഭയ് പാഷിൽക്കർ, എച്ച്എഎൽ സിഇഒ ജയകൃഷ്ണൻ, ഇന്ത്യയിലെ പ്രമുഖ എയ്‌റോസ്‌പേസ് ഓർഗനൈസേഷനുകളിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ അവാർഡ് ലഭിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും തന്നെപ്പോലുള്ള യുവഗവേഷകർക്ക് ഇത്തരത്തിലുള്ള അംഗീകാരം നൽകാൻ തയ്യാറാക്കുന്നതിന് എസ് ഐ എ ടി ഐയോട് നന്ദിയുണ്ടെന്നും വിശ്വജിത്ത് എസ് നായർ പറഞ്ഞു. ഈയൊരു പുരസ്കാരം തീർച്ചയായും ബഹിരാകാശ ഗവേഷണത്തിൽ താൽപര്യമുള്ള മറ്റു വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്തുത ഗവേഷണവുമായി ബന്ധപ്പെട്ട വിശ്വജിത്തിന്റെ പ്രബന്ധങ്ങൾ പ്രോസീഡിയ കമ്പ്യൂട്ടർ സയൻസ്, ഇന്റർനാഷണൽ ജേണൽ ഓഫ് പ്രോഗ്നോസ്റ്റിക്സ് ആൻഡ് ഹെൽത്ത് മാനേജ്മെന്റ്, അറേബ്യൻ ജേണൽ ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹകരണവകുപ്പിൽ നിന്നും ജോയിന്റ് രജിസ്ട്രാറായി വിരമിച്ച വി സുരേന്ദ്രമോഹന്റെയും പാതിരിപ്പാല ഗവൺമെന്റ് ആർട്സ് ആന്റ് സയൻസസ് കോളേജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച ഡോ. വി പി വിമലയുടെയും മകനായ വിശ്വജിത്ത് എസ് നായർ മലമ്പുഴ കടുക്കാംകുന്നം സ്വദേശിയാണ്.
local
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി

ജുബൈൽ:സഊദി കെഎംസിസി ജുബൈൽ കേന്ദ്ര കമ്മിറ്റി റമദാൻ 2025 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക- അർബുദ രോഗ നിർണ്ണയം തുടങ്ങിയ ചികിൽസാ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധന സഹായം നൽകി.
കെഎംസിസിയുടെ ധന സഹായം ട്രസ്റ്റ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ ജനറൽ സെക്രട്ടറി സിറാജ് ആലുവയിൽ നിന്നും ഏറ്റുവാങ്ങി.
കളമശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറിയും അൽകോബാർ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറിയുമായ
അഷറഫ് പാനായിക്കുളം,ആലങ്ങാട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അമീറലി ചിറയം എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള സി എച്ച് സെൻ്ററുകളും ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററുകൾ അടക്കം ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി 24 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി ജൂബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ ആർ സലാം ആലപ്പുഴ,ബഷീർ വെട്ടുപാറ, അസീസ് ഉണ്ണിയാൽ, ഷിബു കവലയിൽ പല്ലാരിമംഗലം എന്നിവർ അറിയിച്ചു.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു