Connect with us

india

ഡല്‍ഹിയിലെ കര്‍ഷകസമരം: സിപിഎം എട്ടുകാലി മമ്മൂഞ്ഞ് ആവുന്നത് എന്തിന്?

എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്നും അറിയാതെയോ, അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ചോ കേരളത്തിലെ സിപിഎം സൈബര്‍ പോരാളികള്‍ കര്‍ഷക സമരത്തെ സിപി എമ്മിന്റെ അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്

Published

on

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഐതിഹാസിക പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനന്ധിയിലാക്കിയ കര്‍ഷക പ്രതിഷേധങ്ങളെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള തിരക്കിട്ട പ്രചാരണമാണ് സിപിഎം നടത്തുന്നത്. സമരത്തിനിടയില്‍ ചില കര്‍ഷകര്‍ ചുവന്ന കൊടികള്‍ പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന സമരം ഞങ്ങള്‍ നടത്തുന്നതാണെന്ന് അറിയിക്കാന്‍ സിപിഎം നന്നായി വിയര്‍പ്പൊഴുക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല.

ഇരുപത്തിയാറോളം കര്‍ഷക സംഘടനകള്‍ തങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ചുകൊണ്ടാണ് കര്‍ഷക പ്രതിഷേധം നടത്തുന്നത്. ഇടതുപക്ഷവുമായും കോണ്‍ഗ്രസ്സുമായും ഇതര പ്രതിപക്ഷ കക്ഷികളുമായും ബന്ധമുള്ള സംഘടനകള്‍ ഇതില്‍ ഉണ്ട്. യോഗേന്ദ്ര യാദവും മേധാ പട്കറും നയിക്കുന്ന സംഘടനകളും ഇതിന്റെ ഭാഗമായി ഉണ്ട്. പഞ്ചാബിലെയും രാജസ്ഥാനിലേയും കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ ഉറച്ച പിന്തുണയാണ് സമരത്തിനുള്ളത്.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ സമരക്കാര്‍ക്ക് വേണ്ടി ചെയ്യാവുന്ന സഹായങ്ങള്‍ എല്ലാം ഒരുക്കിക്കൊണ്ട് ഇരിക്കുകയാണ്. സ്റ്റേഡിയങ്ങളെ ജയിലുകള്‍ ആക്കി കര്‍ഷകരെ അറസ്റ്റു ചെയ്യാന്‍ സഹകരിക്കില്ല എന്നും അവര്‍ അറിയിച്ചിരുന്നു.
ബിജെപിയും അവരെ പിന്തുണയ്ക്കുന്നവരും ഒഴികെ എല്ലാവരും കര്‍ഷകര്‍ക്ക് ഒപ്പമാണ്. പഞ്ചാബിലെ പ്രതിപക്ഷ അകാലിദള്‍ പോലും.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും കൊടിയോ നിറമോ സമരത്തിന് വേണ്ട എന്ന് അതിന്റെ നേതാക്കള്‍ നിശ്ചയിച്ചതും വിശാലമായ ഒരു പൊതുവേദി രൂപപ്പെടുന്നതിന് വേണ്ടിയാണ്.

എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്നും അറിയാതെയോ, അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ചോ കേരളത്തിലെ സിപിഎം സൈബര്‍ പോരാളികള്‍ കര്‍ഷക സമരത്തെ സിപി എമ്മിന്റെ അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്ര സര്‍്ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങളോട് രാജ്യത്തെ കര്‍ഷകരും അവരെ പിന്തുണക്കുന്നവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കുമ്പോഴാണ് സിപിഎമ്മിന്റെ ഈ വില കുറഞ്ഞ രാഷ്ട്രീയ കളി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending