Connect with us

india

ഡല്‍ഹിയിലെ കര്‍ഷകസമരം: സിപിഎം എട്ടുകാലി മമ്മൂഞ്ഞ് ആവുന്നത് എന്തിന്?

എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്നും അറിയാതെയോ, അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ചോ കേരളത്തിലെ സിപിഎം സൈബര്‍ പോരാളികള്‍ കര്‍ഷക സമരത്തെ സിപി എമ്മിന്റെ അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്

Published

on

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഐതിഹാസിക പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനന്ധിയിലാക്കിയ കര്‍ഷക പ്രതിഷേധങ്ങളെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള തിരക്കിട്ട പ്രചാരണമാണ് സിപിഎം നടത്തുന്നത്. സമരത്തിനിടയില്‍ ചില കര്‍ഷകര്‍ ചുവന്ന കൊടികള്‍ പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന സമരം ഞങ്ങള്‍ നടത്തുന്നതാണെന്ന് അറിയിക്കാന്‍ സിപിഎം നന്നായി വിയര്‍പ്പൊഴുക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല.

ഇരുപത്തിയാറോളം കര്‍ഷക സംഘടനകള്‍ തങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ചുകൊണ്ടാണ് കര്‍ഷക പ്രതിഷേധം നടത്തുന്നത്. ഇടതുപക്ഷവുമായും കോണ്‍ഗ്രസ്സുമായും ഇതര പ്രതിപക്ഷ കക്ഷികളുമായും ബന്ധമുള്ള സംഘടനകള്‍ ഇതില്‍ ഉണ്ട്. യോഗേന്ദ്ര യാദവും മേധാ പട്കറും നയിക്കുന്ന സംഘടനകളും ഇതിന്റെ ഭാഗമായി ഉണ്ട്. പഞ്ചാബിലെയും രാജസ്ഥാനിലേയും കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ ഉറച്ച പിന്തുണയാണ് സമരത്തിനുള്ളത്.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ സമരക്കാര്‍ക്ക് വേണ്ടി ചെയ്യാവുന്ന സഹായങ്ങള്‍ എല്ലാം ഒരുക്കിക്കൊണ്ട് ഇരിക്കുകയാണ്. സ്റ്റേഡിയങ്ങളെ ജയിലുകള്‍ ആക്കി കര്‍ഷകരെ അറസ്റ്റു ചെയ്യാന്‍ സഹകരിക്കില്ല എന്നും അവര്‍ അറിയിച്ചിരുന്നു.
ബിജെപിയും അവരെ പിന്തുണയ്ക്കുന്നവരും ഒഴികെ എല്ലാവരും കര്‍ഷകര്‍ക്ക് ഒപ്പമാണ്. പഞ്ചാബിലെ പ്രതിപക്ഷ അകാലിദള്‍ പോലും.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും കൊടിയോ നിറമോ സമരത്തിന് വേണ്ട എന്ന് അതിന്റെ നേതാക്കള്‍ നിശ്ചയിച്ചതും വിശാലമായ ഒരു പൊതുവേദി രൂപപ്പെടുന്നതിന് വേണ്ടിയാണ്.

എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്നും അറിയാതെയോ, അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ചോ കേരളത്തിലെ സിപിഎം സൈബര്‍ പോരാളികള്‍ കര്‍ഷക സമരത്തെ സിപി എമ്മിന്റെ അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്ര സര്‍്ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങളോട് രാജ്യത്തെ കര്‍ഷകരും അവരെ പിന്തുണക്കുന്നവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കുമ്പോഴാണ് സിപിഎമ്മിന്റെ ഈ വില കുറഞ്ഞ രാഷ്ട്രീയ കളി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രിയങ്കാഗാന്ധി 20ന് കേരളത്തില്‍; രാഹുല്‍ ഗാന്ധിക്കൊപ്പം 24ന് വയനാട്ടില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുക.

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുക.

20ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്കാ ഗാന്ധി 24ന് രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22ന് രാഹുല്‍ ഗാന്ധി തൃശൂര്‍, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

Continue Reading

india

ബി.ജെ.പി തരംഗമില്ല; ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍

തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

Published

on

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തൊരിടത്തും ബി.ജെ.പി തരംഗമോ മോദി തരംഗമോ നിലനില്‍ക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പിയും മോദിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവര്‍ക്ക് വലിയ രീതിയില്‍ ആശങ്കയുണ്ട്. നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുക. യു.പി.എ സഖ്യം വലിയ പ്രതിസന്ധിയില്‍ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളം 19 എം.പിമാരെ സമ്മാനിച്ചത്. അതുകൊണ്ട് തന്നെ കേരളത്തോട് കോണ്‍ഗ്രസിന് പ്രത്യേക മമതയുണ്ട്. രാജ്യത്തിന്റെ ചരിത്രം തന്നെയാണ് കോണ്‍ഗ്രസിന്റെ ചരിത്രവും.

ആ ചരിത്രവും കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ നിലപാടുകളിലും വിശ്വസിക്കുന്നവരാണ് മലയാളികളെന്നും അതുകൊണ്ടു തന്നെ ഇത്തവണയും അതിഗംഭീര വിജയം യു.ഡി.എഫിന് കേരളം നല്‍കുമെന്നും രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്തുകാര്‍ വിജയിപ്പിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനോ കര്‍ണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നല്‍കിയതെന്ന് ഡി.കെ ശിവകുമാര്‍ ചോദിച്ചു. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ താന്‍ ഒന്നും പറയുന്നില്ല. പക്ഷെ, എത്തിക്‌സും മൊറാലിറ്റിയും പലതലങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.

വലിയ ശക്തനെന്ന് അവകാശവാദം മുഴക്കി നരേന്ദ്രമോദി നൂറിലധികം സിറ്റിങ് എം.പിമാരെമാരെയാണ് മാറ്റിയത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചാണ് ബി.ജെ.പിയുടെയും മോദിയുടെയും ഇപ്പോഴത്തെ പ്രചരണം. പക്ഷെ, അത് ഫലപ്രദമാവില്ല. ദക്ഷിണേന്ത്യയില്‍ അവര്‍ യാതൊരു നേട്ടവുമുണ്ടാക്കില്ല. കേന്ദ്രമന്ത്രിമാരും സിറ്റിങ് എം.പിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോല്‍ക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഇന്ത്യ മുന്നണി വന്‍ മുന്നേറ്റമുണ്ടാക്കും. ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണ്. ഇടതുമുന്നണി കേരളത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. സംസ്ഥാന സര്‍ക്കാരാകട്ടെ, സാമ്പത്തിക രംഗം തകര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

‘പകൽകൊളളയ്ക്കാണ് മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നത്’: രാഹുൽ ഗാന്ധി

നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

Published

on

കോഴിക്കോട്: ആർഎസ്എസും ബിജെപിയും ഭരണഘടനയെ നശിപ്പിക്കുന്നുവെന്നും കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കാൻ നിലനിൽക്കുന്നുവെന്നും വ്യക്തമാക്കി രാഹുൽ ഗാന്ധി. വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ കൊടിയത്തൂരിൽ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ജനങ്ങളുടെ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുന്നു. കടലിനടിയിലും ആകാശത്തും അദ്ദേഹത്തെ കാണാം. എന്നാൽ വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി അഴിമതി മറിച്ചു വെയ്ക്കാൻ ശ്രമിച്ചു. ഇലക്ടറൽ ബോണ്ട് അഴിമതി മറയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സിബിഐയെ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ട് വഴി പണം സമാഹരിച്ചു. സർക്കാരിൻ്റെ റോഡ് നിർമാണ കരാർ നൽകിയ കരാറുകാരനിൽ നിന്നും ബോണ്ട് സ്വീകരിച്ചു. തെരുവ് ഗുണ്ടകളെ പോലെ കൊള്ളയടിക്കുകയാണ് നരേന്ദ്രമോദി. പകൽകൊളളയ്ക്കാണ് മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇലക്ടറൽ ബോണ്ടിനെ കുറിച്ച് മാധ്യമങ്ങൾ പറയുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദരിദ്ര കുടുംബങ്ങളുടെ പട്ടിക ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി ദരിദ്ര കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു സ്ത്രീയുടെ അക്കൗണ്ടിൽ കോൺഗ്രസ് ഓരോ വർഷവും ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്നും ചൂണ്ടിക്കാണിച്ചു. തൊഴിലില്ലായ്മ പരിഹരിക്കും. കർഷകർക്ക് താങ്ങുവില ഉറപ്പുനൽകും. ഒരു നികുതി, ഏറ്റവും കുറഞ്ഞ നികുതി എന്നത് നടപ്പിലാക്കും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി കോൺഗ്രസ് റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ ജോലിയിലെ കരാർ നിയമനങ്ങൾ റദ്ദാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

രാത്രിയാത്ര നിരോധനം, വന്യ ജീവി സംഘർഷം, വയനാട് മെഡിക്കൽ കോളജ് എന്നീ പ്രധാന വിഷയങ്ങൾ വയനാട്ടിലുണ്ട്. ഈ മൂന്ന് പ്രശ്നങ്ങളും പരിഹരിയ്ക്കാൻ ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുല്‍ ഗാന്ധിയുടെ ജനസമ്പർക്ക പരിപാടി രണ്ടാം ദിവസവും തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയിലാണ് കോണ്‍ഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക.

Continue Reading

Trending