Connect with us

Video Stories

പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ

Published

on

പൂനെ: 76 പന്തില്‍ 120 റണ്‍സ്…. ശരവേഗതയില്‍ ഒരു യുവതാരം തിമിര്‍ത്താടിയപ്പോള്‍ മറുഭാഗത്തുളള യുവ ക്യാപ്റ്റന്‍ അന്ധാളിച്ചു…. വലിയ സ്‌ക്കോര്‍ പിന്തുടരുമ്പോള്‍ തല താഴ്ത്തി കളിക്കുന്ന പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ-അടിക്ക് തിരിച്ചടി. അതായിരുന്നു കേദാര്‍ ജാദവ്. ആ ഇന്നിംഗ്‌സ് തട്ടുപൊളിപ്പനായിരുന്നു എന്ന് വിശദീകരിക്കുകയാണ് ക്യാപ്റ്റന്‍ കോലി. ഏകദിന ടീമിനെ നയിച്ചിറങ്ങിയ ആദ്യ മല്‍സരത്തില്‍ സമ്മര്‍ദ്ദത്തിന്റെ നെരിപ്പോടിലായിരുന്നു നായകന്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടുകാര്‍ വാരിക്കൂട്ടിയത് 300 പ്ലസ് റണ്‍സ്.

തിരിച്ചടിക്കാനിറങ്ങിയപ്പോള്‍ മഹേന്ദ്രസിംഗ് ധോണിയുടേതുള്‍പ്പെടെ മുന്‍നിരയിലെ നാലു പേര്‍ വേഗം മടങ്ങി. പക്ഷേ അവിടെ നിന്നാണ് കേദാര്‍ തുടങ്ങിയത്. ഇനി കേള്‍ക്കുക മല്‍സരത്തില്‍ 105 പന്തില്‍ 122 റണ്‍സ് നേടിയ കോലിയുടെ വാക്കുകള്‍:ഏറ്റവും മികച്ച കണക്ക് കൂട്ടിയ ഇന്നിംഗ്‌സ്. യുവതാരങ്ങള്‍ തുടക്കത്തില്‍ പതര്‍ച്ച പ്രകടിപ്പിക്കാറുണ്ടെങ്കില്‍ കേദാറിലെ ബാറ്റ്‌സ്മാന്‍ ആത്മവിശ്വാസക്കാരനാണ്. ഏത് സന്നിഗ്ദ്ധഘട്ടത്തിലും ജയിക്കാമെന്ന് വിശ്വസിക്കുന്നയാള്‍. ഇത്തരത്തിലുളളവര്‍ ഏത് നായകനും വലിയ പ്രതീക്ഷയാണ്. ഇംഗ്ലീഷ് നിരയില്‍ നല്ല നാല് അതിവേഗക്കാരുണ്ടായിരുന്നു.

അവരെ സമര്‍ത്ഥമായാണ് കേദാര്‍ കൈകാര്യം ചെയ്തത്. സ്പിന്നേഴ്‌സിനെ അദ്ദേഹം നന്നായി നിയന്ത്രിച്ചു. അവര്‍ക്ക് മല്‍സരത്തില്‍ നിലയുറപ്പിക്കാന്‍ അവസരം നല്‍കിയില്ല. കേദാറിന്റെ ചില ഷോട്ടുകള്‍ അതിസുന്ദരമായിരുന്നു. ആ ഷോട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സാഹചര്യ ഷോട്ടുകളെന്നായിരുന്നു കേദാറിന്റെ മറുപടി. നാല് വിക്കറ്റ് നഷ്ടപ്പെട്ട് ടീം തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തിലുളള ബാറ്റിംഗ് അതിവേഗതയിലായിരുന്നു. പ്രത്യാക്രമണത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ ഇന്നിംഗ്‌സ്. ഇത്ര നല്ല പാര്‍ട്ട്ണര്‍ഷിപ്പില്‍ ഞാന്‍ സമീപകാലത്ത് കളിച്ചിട്ടില്ല.

ആറാം നമ്പറിലാണ് കേദാര്‍ കളിക്കാന്‍ വന്നത്. നാല് വിക്കറ്റ്് നഷ്ടമായെങ്കിലും നല്ല പാര്‍ട്ടണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാല്‍-150,160 റണ്‍സ് നേടാനായാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ഞാന്‍ കേദാറിനോട് പറഞ്ഞു. പിച്ച് സുന്ദരമായിരുന്നു. അതിവേഗതയിലാണ് പന്ത് ബാറ്റിലേക്ക് വന്നത്. 350 റണ്‍സിലപ്പുറം നമ്മള്‍ മുമ്പും ചേസ് ചെയ്ത് വിജയിച്ച കാര്യം ഞാന്‍ പറഞ്ഞു. എന്നാല്‍ നാല് വിക്കറ്റിന് 63 എന്ന നിലയില്‍ നിന്നായിരുന്നില്ല ആ തിരിച്ചുവരവുകള്‍. ഇടക്കിടക്ക് സിക്‌സര്‍ നേടി ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

കേദാറിന് ഇടക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു. കാലുകള്‍ തളര്‍ന്നു. പക്ഷേ കരുത്തോടെ നില്‍ക്കാനാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തിനിടെ കാലിലെ വേദന കാരണം ടീമിനെ നിര്‍ണായക ഘട്ടത്തില്‍ വിജയിപ്പിക്കാന്‍ അവന് കഴിഞ്ഞിരുന്നില്ല. അത് ആവര്‍ത്തിക്കരുതെന്നും കളിയില്‍ മാത്രം ശ്രദ്ധിക്കാനും പറഞ്ഞു. കാലിലെ വേദനയെക്കുറിച്ച് ചിന്തിച്ചാല്‍ മല്‍സരത്തില്‍ ശ്രദ്ധിക്കാനാവില്ല. സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിയുള്ള തകര്‍പ്പന്‍ പ്രകടനത്തില്‍ കേദാര്‍ ശരിക്കും ഊരര്‍ജ്വസ്വലനായിരുന്നു-കോലി പറഞ്ഞു.

നാല് വിക്കറ്റിന് 63 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു നില്‍ക്കുന്ന ഘട്ടത്തിലാണ് ആറാമനായി കോലിക്കൊപ്പം ക്രീസിലേക്ക് കേദാര്‍ വന്നത്. യുവരാജ് സിംഗ്, എം.എസ് ധോണി എന്നീ അനുഭവസമ്പന്നര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ പ്രതീക്ഷയിലായിരുന്നു. പക്ഷേ അവിടെ നിന്നാണ് കോലിയും കേദാറും അരങ്ങ് തകര്‍ത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending