Connect with us

Video Stories

പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ

Published

on

പൂനെ: 76 പന്തില്‍ 120 റണ്‍സ്…. ശരവേഗതയില്‍ ഒരു യുവതാരം തിമിര്‍ത്താടിയപ്പോള്‍ മറുഭാഗത്തുളള യുവ ക്യാപ്റ്റന്‍ അന്ധാളിച്ചു…. വലിയ സ്‌ക്കോര്‍ പിന്തുടരുമ്പോള്‍ തല താഴ്ത്തി കളിക്കുന്ന പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ-അടിക്ക് തിരിച്ചടി. അതായിരുന്നു കേദാര്‍ ജാദവ്. ആ ഇന്നിംഗ്‌സ് തട്ടുപൊളിപ്പനായിരുന്നു എന്ന് വിശദീകരിക്കുകയാണ് ക്യാപ്റ്റന്‍ കോലി. ഏകദിന ടീമിനെ നയിച്ചിറങ്ങിയ ആദ്യ മല്‍സരത്തില്‍ സമ്മര്‍ദ്ദത്തിന്റെ നെരിപ്പോടിലായിരുന്നു നായകന്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടുകാര്‍ വാരിക്കൂട്ടിയത് 300 പ്ലസ് റണ്‍സ്.

തിരിച്ചടിക്കാനിറങ്ങിയപ്പോള്‍ മഹേന്ദ്രസിംഗ് ധോണിയുടേതുള്‍പ്പെടെ മുന്‍നിരയിലെ നാലു പേര്‍ വേഗം മടങ്ങി. പക്ഷേ അവിടെ നിന്നാണ് കേദാര്‍ തുടങ്ങിയത്. ഇനി കേള്‍ക്കുക മല്‍സരത്തില്‍ 105 പന്തില്‍ 122 റണ്‍സ് നേടിയ കോലിയുടെ വാക്കുകള്‍:ഏറ്റവും മികച്ച കണക്ക് കൂട്ടിയ ഇന്നിംഗ്‌സ്. യുവതാരങ്ങള്‍ തുടക്കത്തില്‍ പതര്‍ച്ച പ്രകടിപ്പിക്കാറുണ്ടെങ്കില്‍ കേദാറിലെ ബാറ്റ്‌സ്മാന്‍ ആത്മവിശ്വാസക്കാരനാണ്. ഏത് സന്നിഗ്ദ്ധഘട്ടത്തിലും ജയിക്കാമെന്ന് വിശ്വസിക്കുന്നയാള്‍. ഇത്തരത്തിലുളളവര്‍ ഏത് നായകനും വലിയ പ്രതീക്ഷയാണ്. ഇംഗ്ലീഷ് നിരയില്‍ നല്ല നാല് അതിവേഗക്കാരുണ്ടായിരുന്നു.

അവരെ സമര്‍ത്ഥമായാണ് കേദാര്‍ കൈകാര്യം ചെയ്തത്. സ്പിന്നേഴ്‌സിനെ അദ്ദേഹം നന്നായി നിയന്ത്രിച്ചു. അവര്‍ക്ക് മല്‍സരത്തില്‍ നിലയുറപ്പിക്കാന്‍ അവസരം നല്‍കിയില്ല. കേദാറിന്റെ ചില ഷോട്ടുകള്‍ അതിസുന്ദരമായിരുന്നു. ആ ഷോട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സാഹചര്യ ഷോട്ടുകളെന്നായിരുന്നു കേദാറിന്റെ മറുപടി. നാല് വിക്കറ്റ് നഷ്ടപ്പെട്ട് ടീം തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തിലുളള ബാറ്റിംഗ് അതിവേഗതയിലായിരുന്നു. പ്രത്യാക്രമണത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ ഇന്നിംഗ്‌സ്. ഇത്ര നല്ല പാര്‍ട്ട്ണര്‍ഷിപ്പില്‍ ഞാന്‍ സമീപകാലത്ത് കളിച്ചിട്ടില്ല.

ആറാം നമ്പറിലാണ് കേദാര്‍ കളിക്കാന്‍ വന്നത്. നാല് വിക്കറ്റ്് നഷ്ടമായെങ്കിലും നല്ല പാര്‍ട്ടണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാല്‍-150,160 റണ്‍സ് നേടാനായാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ഞാന്‍ കേദാറിനോട് പറഞ്ഞു. പിച്ച് സുന്ദരമായിരുന്നു. അതിവേഗതയിലാണ് പന്ത് ബാറ്റിലേക്ക് വന്നത്. 350 റണ്‍സിലപ്പുറം നമ്മള്‍ മുമ്പും ചേസ് ചെയ്ത് വിജയിച്ച കാര്യം ഞാന്‍ പറഞ്ഞു. എന്നാല്‍ നാല് വിക്കറ്റിന് 63 എന്ന നിലയില്‍ നിന്നായിരുന്നില്ല ആ തിരിച്ചുവരവുകള്‍. ഇടക്കിടക്ക് സിക്‌സര്‍ നേടി ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

കേദാറിന് ഇടക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു. കാലുകള്‍ തളര്‍ന്നു. പക്ഷേ കരുത്തോടെ നില്‍ക്കാനാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തിനിടെ കാലിലെ വേദന കാരണം ടീമിനെ നിര്‍ണായക ഘട്ടത്തില്‍ വിജയിപ്പിക്കാന്‍ അവന് കഴിഞ്ഞിരുന്നില്ല. അത് ആവര്‍ത്തിക്കരുതെന്നും കളിയില്‍ മാത്രം ശ്രദ്ധിക്കാനും പറഞ്ഞു. കാലിലെ വേദനയെക്കുറിച്ച് ചിന്തിച്ചാല്‍ മല്‍സരത്തില്‍ ശ്രദ്ധിക്കാനാവില്ല. സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിയുള്ള തകര്‍പ്പന്‍ പ്രകടനത്തില്‍ കേദാര്‍ ശരിക്കും ഊരര്‍ജ്വസ്വലനായിരുന്നു-കോലി പറഞ്ഞു.

നാല് വിക്കറ്റിന് 63 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു നില്‍ക്കുന്ന ഘട്ടത്തിലാണ് ആറാമനായി കോലിക്കൊപ്പം ക്രീസിലേക്ക് കേദാര്‍ വന്നത്. യുവരാജ് സിംഗ്, എം.എസ് ധോണി എന്നീ അനുഭവസമ്പന്നര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ പ്രതീക്ഷയിലായിരുന്നു. പക്ഷേ അവിടെ നിന്നാണ് കോലിയും കേദാറും അരങ്ങ് തകര്‍ത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending