Connect with us

india

‘മന്‍മോഹന്‍ സിംഗിനോട് പറഞ്ഞത് മറന്നുപോയോ?’; മോദിയോട് ഹര്‍സിമ്രത് കൗര്‍ ബാദല്‍

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് കര്‍ഷകര്‍ സമരം നടത്തുന്നതെന്നും അതുകൊണ്ട് അവര്‍ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നത് ഉറപ്പാണെന്നും അവര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു

Published

on

ഡല്‍ഹി: താങ്ങുവില ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിയമമാക്കിയാല്‍ കര്‍ഷകരുടെ പകുതി പ്രതിഷേധവും തീരുമെന്ന് രാജിവെച്ച കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍.ഈഗോയില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കുകയും പ്രശ്‌നപരിഹാരത്തിന് മാര്‍ഗങ്ങള്‍ തേടുകയും വേണമെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആവശ്യപ്പട്ടു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് കര്‍ഷകര്‍ സമരം നടത്തുന്നതെന്നും അതുകൊണ്ട് അവര്‍ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നത് ഉറപ്പാണെന്നും അവര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

‘നേരത്തെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞിരുന്നത് താങ്ങുവില കര്‍ഷര്‍ക്ക് നിയമം വഴിയുള്ള അവകാശമാക്കണമെന്നായിരുന്നു. അന്ന് ഈ വിഷയം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള വര്‍ക്കിങ്ങ് കമ്മിറ്റിക്ക് അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രി. സ്വന്തം നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള അവസരമാണ് മോദിക്ക് കൈവന്നിരിക്കുന്നത്. അതേ നിര്‍ദേശത്തിന് വേണ്ടിയാണ് ഇപ്പോള്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതും. താങ്ങുവില നിയമപരമായ അവകാശമാക്കുകയാണെങ്കില്‍ കര്‍ഷകരുടെ പകുതി പ്രതിഷേധവും ശമിക്കുകയും ചെയ്യും,’ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.

എന്നാല്‍ താങ്ങുവില വര്‍ധിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമം പൂര്‍ണമായി പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നും വ്യാഴാഴ്ച നടന്ന ചര്‍ച്ചയ്ക്ക് മുമ്പേ തന്നെ കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി-ഹരിയാന ബോര്‍ഡറില്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ണപരാജയമായിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. എന്നാല്‍ ഭേദഗതിയല്ല വേണ്ടത് നിയമം പിന്‍വലിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സാധാരണ തെരഞ്ഞെടുപ്പ് അല്ല, അവകാശ സംരക്ഷണത്തിനായി കൂട്ടമായെത്തി വോട്ട് ചെയ്യണം : രാഹുൽ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രിയങ്ക ഗാന്ധിയും കുറിച്ചു.

Published

on

അവകാശ സംരക്ഷണത്തിനായി കൂട്ടമായെത്തി വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാധാരണ തെരഞ്ഞെടുപ്പ് അല്ല ഇതെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ച്. രാജ്യത്ത് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് കുറിപ്പ്.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രിയങ്ക ഗാന്ധിയും കുറിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, സാമ്പത്തിക പ്രതിസന്ധി എന്നിവ ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പാണിത്. നിങ്ങളുടെ ഓരോ വോട്ടും പ്രധാനമാണ്. വിവേചനാധികാരം ഉപയോഗിച്ച് ചിന്താപൂര്‍വ്വം വോട്ട് ചെയ്യുക. നിങ്ങളുടെയും കുട്ടികളുടെയും ഭാവിക്കാണിത്. ഇന്ത്യ ജയിക്കും എന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.

അതെ സമയം മൂന്നാംഘട്ട പോളിങ് രാജ്യത്ത് പുരോഗമിക്കുകയാണ്. 93 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണപ്രദേശവുമാണ് വിധിയെഴുതുന്നത്. ഗുജറാത്തില്‍ 25 ഉം കര്‍ണാടകയിലെ 14 ഉം മഹാരാഷ്ട്രയില്‍ 11ഉം, ഉത്തര്‍പ്രദേശിലെ 10 മണ്ഡലങ്ങളും മധ്യപ്രദേശില്‍ 8 ഉം ഛത്തീസ്ഗഡില്‍ 7ഉം ബിഹാറില്‍ അഞ്ചും പശ്ചിമബംഗാളിലും അസംമിലും നാല് സീറ്റുകളിലും ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും ആണ് വോട്ടെടുപ്പ് നടക്കുക. ജമ്മു കാശ്മീരിലെ അനന്തനാഥ് രചൗരിയിലെ വോട്ടെടുപ്പ് മെയ് 25 ലേക്ക് മാറ്റി. ഗുജറാത്തിലെ സൂറത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വോട്ടിംഗ് ശതമാനത്തിലെ കുറവ് രാഷ്ട്രീയ പാര്‍ട്ടികളെ ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒന്നാം ഘട്ടത്തില്‍ 66. 14% രണ്ടാം ഘട്ടത്തില്‍ 66.71 % പോളിങാണ് രേഖപ്പെടുത്തിയത്.

 

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

Trending