Connect with us

News

അമേരിക്കയുടെ ഖജനാവ് റഷ്യന്‍ ഹാക്കര്‍മാര്‍ കൊള്ളയടിച്ചു!

സൈബര്‍ ആക്രമണം സംബന്ധിച്ച് എഫ്ബിഐയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സൈബര്‍ സുരക്ഷാ വിഭാഗവും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് കരുതുന്നതായി അന്വേഷണവുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു

Published

on

ട്രഷറി, കൊമേഴ്‌സ് വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള യുഎസ് ഫെഡറല്‍ ഏജന്‍സികളുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്കര്‍മാര്‍ തകര്‍ത്തുവെന്ന് യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള ഹാക്കര്‍മാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് യുഎസ് ആരോപിക്കുന്നത്. സൈബര്‍ ആക്രമണം സംബന്ധിച്ച് എഫ്ബിഐയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സൈബര്‍ സുരക്ഷാ വിഭാഗവും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് കരുതുന്നതായി അന്വേഷണവുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഹാക്കിങ് വളരെ ഗുരുതരമായിരുന്നു. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ അടിയന്തര ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വരെ വിളിച്ചു. ഈ സംഭവത്തെക്കുറിച്ച് യുഎസ് ഗവണ്‍മെന്റിന് അറിയാം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ ഉലിയോട്ട് പറഞ്ഞു.

പ്രസിഡന്റായി തെഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഭരണകൂടത്തിന് ഈ ഹാക്കിങ് ഒരു പ്രധാന വെല്ലുവിളിയാണ്. എന്തൊക്കെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയും അത് എന്തിനുവേണ്ടി ഉപയോഗിക്കുമെന്ന് കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. നടന്നത് യുഎസ് സര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ള വലിയ സൈബര്‍ ചാരപ്രവര്‍ത്തനമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്‍ടിഐഎയുടെ ഓഫിസ് സോഫ്റ്റ്‌വെയറായ മൈക്രോസോഫ്റ്റിന്റെ ഓഫിസ് 365 ലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. ഏജന്‍സിയിലെ സ്റ്റാഫ് ഇമെയിലുകള്‍ ഹാക്കര്‍മാര്‍ മാസങ്ങളോളം നിരീക്ഷിച്ചിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചില്ല.

ഹാക്കര്‍മാര്‍ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമിലെ സുരക്ഷാ സംവിധാനങ്ങള്‍ വരെ കബളിപ്പിക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞതായും സംഭവത്തെക്കുറിച്ച് പരിചയമുള്ള ഒരു വ്യക്തി പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരമില്ലാത്തതിനാല്‍ മിക്കവരും പേര് വെളിപ്പെടുത്താതെയാണ് സംസാരിച്ചത്.

ഹാക്കിങ്ങിന്റെ പൂര്‍ണ വ്യാപ്തി വ്യക്തമല്ല. അന്വേഷണം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, എഫ്ബിഐ ഉള്‍പ്പെടെ നിരവധി ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. കേസ് സംബന്ധിച്ച് എഫ്ബിഐയും യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയും പ്രതികരിച്ചിട്ടില്ല. ഹാക്കര്‍മാരുടെ എന്‍ടിഐഎയിലെ ഇമെയില്‍ നിരീക്ഷണം ഈ വര്‍ഷം ആദ്യം മുതല്‍ നടക്കുന്നതായി സൂചനകളുണ്ടായിരുന്നു. ഇത് അടുത്തിടെ കണ്ടെത്തിയതാണെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുന്നംകുളത്ത് സി പി എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

മൂന്നുപേര്‍ക്ക് പരിക്കേറ്റു.

Published

on

തൃശൂര്‍ കുന്നംകുളത്ത് സി പി എം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. 2 സിപിഎം പ്രവര്‍ത്തകര്‍ക്കം പരിക്കേറ്റിരുന്നു.

ചെമ്മണ്ണൂരിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ സംഘശക്തി ക്ലബ്ബില്‍ വച്ചായിരുന്നു സംഘര്‍ഷം. ചീരംകുളങ്ങര പൂരത്തിന് ഉണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇന്നലെ നടന്നത്.

Continue Reading

kerala

വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

Published

on

സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്‌കൂളുകള്‍ക്കും സുരക്ഷ മുന്‍നിര്‍ത്തി അഞ്ച് സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്, ചങ്ങനാശേരി പൗവ്വം യു പി സ്‌കൂളുകള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്ടിലും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Continue Reading

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

Trending