Connect with us

kerala

വലപ്പാട് പഞ്ചായത്ത് വാര്‍ഡില്‍ മൂന്നര പതിറ്റാണ്ടിന് ശേഷം മുസ്‌ലിംലീഗ്; ചരിത്ര വിജയം

ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ഭൂരിപക്ഷം വാര്‍ഡുകളിലും പരാജയപ്പെട്ടുവെങ്കിലും അതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള വിജയമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക്, പ്രത്യേകിച്ച് മുസ്‌ലിംലീഗിന് ലഭിച്ചത്

Published

on

നാട്ടിക: വലപ്പാട് പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുസ്‌ലിംലീഗിന് അഭിമാനകരവും ചരിത്രപരവുമായ വിജയം. ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ഭൂരിപക്ഷം വാര്‍ഡുകളിലും പരാജയപ്പെട്ടുവെങ്കിലും അതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള വിജയമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക്, പ്രത്യേകിച്ച് മുസ്‌ലിംലീഗിന് ലഭിച്ചത്.

35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുസ്‌ലിംലീഗിന്റെ ഒരു സ്ഥാനാര്‍ഥി വലപ്പാട് പഞ്ചായത്തില്‍ വിജയ രഥത്തിലേറുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 1985ല്‍ കൂട്ടുങ്ങപ്പറമ്പില്‍ മുഹമ്മദ് സാഹിബാണ് അവസാനമായി വലപ്പാട് പഞ്ചായത്തില്‍ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥിയായി വിജയിച്ചത്. അതിനു ശേഷം ഇതുവരെ സാന്നിധ്യമറിയിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മൂന്നാം വാര്‍ഡില്‍ ഫുട്‌ബോള്‍ അടയാളത്തില്‍ ജനവിധി തേടിയ മുസ്‌ലിംലീഗിലെ സിജി സുരേഷാണ് 222 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയെ തറപറ്റിച്ചത്. ഐക്യജനാധിപത്യ മുന്നണിയുടെ ഒത്തൊരുമയോടെയും, ഒറ്റക്കെട്ടായുമുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് യുഡിഎഫിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ ചരിത്ര വിജയം യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ ആഹ്ലാദഭേരി മുഴക്കി കൊണ്ട് വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള ജാഥ നടത്തിയും പഞ്ചായത്തിന്റെ പലയിടങ്ങളില്‍ പച്ച ലഡു വിതരണം ചെയ്തും ആഘോഷിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്.

Published

on

തൃശൂരില്‍ പതിനഞ്ച്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മേലൂര്‍ സ്വദേശി പ്രജീഷിന്റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

Continue Reading

kerala

കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

Published

on

കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ പോലീസ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

ഇന്ത്യന്‍ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സംസാരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.

വിവാദപരാമര്‍ശത്തില്‍ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.

Continue Reading

kerala

അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം

അതുവരെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തുടരും.

Published

on

താര സംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ധാരണയായത്. അമ്മയിലെ അംഗങ്ങളുടെയെല്ലാം പൂര്‍ണ്ണസമ്മതത്തോടെ മാത്രമേ താന്‍ അധികാരത്തില്‍ വരികയുള്ളൂ എന്ന മോഹന്‍ലാലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരിക്കുന്നത്. അതുവരെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തുടരും.

ഇന്ന് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ പകുതി അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. വോട്ടെടുപ്പ് ഒഴിവാക്കി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്‌ഹോക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു.

Continue Reading

Trending