business
സ്വര്‍ണവില ഇരുപതിനായിരത്തിലേക്ക് താഴുമോ? പുതുവര്‍ഷത്തില്‍ വിപണയില്‍ സംഭവിക്കാനിരിക്കുന്നത് എന്ത്?
കോവിഡ് പ്രതിസന്ധിമൂലം നിക്ഷേപകര്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഉയരാനുള്ള ഒരു പ്രധാനപ്പെട്ട കാരണം.

കൊച്ചി: കോവിഡ് പ്രതിസന്ധിയും ചൈന-യുഎസ് ശീതസമരവും മൂലം സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2020. ഓഗസ്റ്റ് ആദ്യവാരത്തില്‍ പവന് 42,000 രൂപക്കാണ് വ്യാപാരം നടന്നത്. പിന്നീട് വില താഴേക്ക് വന്നെങ്കിലും 36000 രൂപക്ക് താഴേക്ക് വന്നിട്ടില്ല. 30,000 രൂപക്ക് താഴെയായിരുന്നു 2020 ആദ്യമാസങ്ങളില്‍ സ്വര്‍ണവില. ഇതാണ് പിന്നീട് കുതിച്ചുയര്‍ന്ന് 42,000 രൂപയിലെത്തിയത്. ഇപ്പോഴും ഒരു വര്‍ഷം മുമ്പുള്ള വിലയേക്കാള്‍ ഏകദേശം 7000-8000 രൂപ കൂടുതലാണ് പവന് വില.
പുതുവര്‍ഷത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടാവുമോ എന്നതാണ് ഉപഭോക്താക്കളില്‍ നിന്നുള്ള പ്രധാന ചോദ്യം. പണിക്കൂലി അടക്കം 30,000 രൂപക്ക് ഒരു പവന് വാങ്ങാന്‍ പറ്റുന്ന നിലയിലേക്ക് വിപണി എത്തുമോ എന്നതാണ് ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. എന്നാല്‍ ഇത് ഉടന്‍ സാധ്യമാവില്ല എന്നാണ് വിപണി വിദഗ്ധര്‍ നല്കുന്ന സൂചന. അതിന് അവര്‍ പറയുന്ന കാരണങ്ങള്‍ നിരവധിയാണ്.
കോവിഡ് പ്രതിസന്ധിമൂലം നിക്ഷേപകര്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഉയരാനുള്ള ഒരു പ്രധാനപ്പെട്ട കാരണം. കോവിഡ് വാക്സിനെക്കുറിച്ചുള്ള ശുഭവാര്‍ത്തകള്‍ വന്നതോടെയാണ് പിന്നെ വിപണിയില്‍ നേരിയ ഇടിവുണ്ടായത്. എന്നാല്‍ കോവിഡ് വാക്സിന് പൂര്‍ണമായും വിജയകരമാവാത്തതും സാര്‍വത്രികമാവാത്തതും കാരണം ഇപ്പോഴും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.
സ്വര്‍ണം വലിയ തോതില്‍ വിറ്റഴിക്കാന്‍ ഇപ്പോഴും നിക്ഷേപകര്‍ തയ്യാറായിട്ടില്ല എന്നതുകൊണ്ട് വലിയ വിലക്കുറവ് പെട്ടന്നുണ്ടാവില്ല. എന്നാല്‍ കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ വിപണിയെ ശക്തിപ്പെടുത്തുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാവാന്‍ സാധ്യതയുണ്ട്. യുഎസ് പ്രസിഡന്റായി ജോ ബൈഡന്റെ വരവും യുഎസ്-ചൈന ശീതസമരത്തില്‍ അയവ് വന്നതും സ്വര്‍ണവിലയിലും അയവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala15 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം