Connect with us

main stories

ഗള്‍ഫ് പ്രതിസന്ധിക്ക് വിരാമം; ജിസിസി ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ടു

ഗള്‍ഫ് ജനതയുടെ ആഗ്രഹം സഫലമാക്കുന്ന കരാറാണിതെന്നും മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.

Published

on

റിയാദ്: മൂന്നര വര്‍ഷത്തിലേറെയായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) കരാറില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഒപ്പുവച്ചു. സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് ‘ഗള്‍ഫ് ഐക്യത്തിനും സ്ഥിരതയ്ക്കുമുള്ള’ കരാറായത്. പുനരൈക്യത്തെ വിവിധ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. സൗദിക്കു പിന്നാലെ, ഖത്തറിനു മുന്നില്‍ അതിര്‍ത്തി തുറന്ന ഈജിപ്തും ഉപരോധം ഉടന്‍ പിന്‍വലിക്കും.

ഗള്‍ഫ് ജനതയുടെ ആഗ്രഹം സഫലമാക്കുന്ന കരാറാണിതെന്നും മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും ആഹ്വാനം ചെയ്തു. സുരക്ഷാഭീഷണിക്കെതിരെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയും തേടി. ഗള്‍ഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് അടിവരയിട്ട പ്രഖ്യാപനത്തില്‍ സാഹോദര്യം ശക്തിപ്പെടുത്തണമെന്നും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ കൈകോര്‍ക്കണമെന്നും പറയുന്നു.

ഗള്‍ഫ് ഐക്യം ലക്ഷ്യമിട്ട് ഏറെ പ്രയത്‌നിച്ച കുവൈത്ത് മുന്‍ അമീര്‍ ഷെയ്ഖ് സബാഹിനെയും അന്തരിച്ച ഒമാന്‍ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനെയും ഉച്ചകോടി അനുസ്മരിച്ചു. ഉച്ചകോടിക്കെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉള്‍പ്പെടെയുള്ളവരെ മുഹമ്മദ് ബിന്‍ സല്‍മാനാണു സ്വീകരിച്ചത്. 2017 ജൂണ്‍ 5ന് ആരംഭിച്ച ഉപരോധത്തിനുശേഷം ആദ്യമായാണു ഖത്തര്‍ അമീര്‍ സൗദിയിലെത്തിയത്. ഉപരോധം പിന്‍വലിക്കുന്നതിനു മുന്നോടിയായി, കുവൈത്തിന്റെ മധ്യസ്ഥതയില്‍ തിങ്കളാഴ്ച രാത്രി തന്നെ സൗദി കര, നാവിക, വ്യോമ അതിര്‍ത്തി തുറന്നിരുന്നു. പുതിയ അധ്യായത്തിന് തുടക്കമിട്ടതായി യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പ്രതികരിച്ചു.

kerala

ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍; അറഫ സംഗമം ഇന്ന്

അറഫ സംഗമം ഇന്ന്

Published

on

മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അറഫ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി, ജീവിതത്തിന്റെ പരമമായ സ്വപ്നം സാഫല്യമാകുന്ന ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും . ‘ലബൈക് അല്ലാഹുമ്മ ലബൈക്’ എന്ന പവിത്രമന്ത്രങ്ങളാല്‍ അറഫയുടെ മണ്ണും ആകാശവും ശുഭ്രമായ മനസ്സും വസ്ത്രവുമായി വന്നണയുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കും. കത്തുന്ന സൂര്യന് താഴെ ആത്മീയശക്തിയുടെ കരുത്തില്‍ വിശ്വാസി ലക്ഷ ങ്ങള്‍ നാഥന് മുന്നില്‍ കരളു രുകി പ്രാര്‍ത്ഥിക്കും.

അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി, ജീവിത വിശുദ്ധി തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനെട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇന്ന് അറ ഫ മൈതാനിയില്‍ സംഗമിക്കുന്നത്. വര്‍ഗ, വര്‍ണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ ആഗോള മുസ്ലിംകള്‍ ഒത്തു ചേരുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തില്‍ അണിചേരാന്‍ തീര്‍ത്ഥാടകര്‍ ഇന്ന് സുബ്ഹി നിസ്‌കാരത്തോടെയാണ് മിനായില്‍ നിന്ന് യാത്രയാരംഭിച്ചത്. പുണ്യഭൂമിയില്‍ അറഫാ സംഗമത്തില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുമ്പോള്‍ ആഗോള മുസ്ലിം സമൂഹം അറഫ നോമ്പനുഷ്ഠിച്ച് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തും. സഊദി ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച്ചയാണ് ബലിപെരുന്നാള്‍.

ലോക മുസ്ലിംകളുടെ പരിച്ഛേദമായി അറഫയില്‍ ഒത്തുകൂടുന്ന തീര്‍ത്ഥാടക ലക്ഷങ്ങളെയും ലോകമെമ്പാടുമുള്ള 150 കോടിയിലേറെ മുസലിംകളെയും അഭിസംബോധന ചെയ്തുള്ള അറഫ ഖുതുബ നിര്‍വഹിക്കുന്നത് ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദാണ്. പ്രവാചക മാതൃക പിന്തുടര്‍ന്നുള്ള അറഫ പ്രസംഗത്തിലെ സന്ദേശങ്ങള്‍ക്ക് മുസ്ലിം ലോകം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കും. മലയാളമുള്‍പ്പടെ 34 ഭാഷകളില്‍ അറഫാ പ്രഭാഷണം വിവര്‍ത്തനം ചെയ്യും.

പ്രപഞ്ച നാഥനോടുള്ള അളവറ്റ സ്തുതി വചനങ്ങളും പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനകളും അലയടിച്ച മിനാതാഴ്വര തര്‍വിയത്ത് ദിനമായ ഇന്നലെ രാപകല്‍ ആഗോള വിശ്വാസി ലക്ഷങ്ങളുടെ ആത്മ സമര്‍പ്പണത്തില്‍ അലിഞ്ഞു ചേര്‍ന്നു. ശിഷ്ട ജീവിതത്തില്‍ തൗഹീദില്‍ അടിയുറച്ച് നില്‍ക്കാനും പിന്നിട്ട കാലം ചെയ്തുപോയ പാപങ്ങള്‍ക്ക് പശ്ചാത്താപം തേടിയും വാനിലേക്ക് കൈകളുയര്‍ത്തി അവര്‍ കണ്ണിരൊഴുക്കി.

മിനായില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ ബസുകളിലുമാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുക. നിരവധി പേര്‍ പുലര്‍ച്ചെ മുതല്‍ കാല്‍ നടയായും അറഫയെ ലക്ഷ്യമാക്കി നീങ്ങും. ളുഹറിന് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും അറഫ മൈതാനിയിലെത്തിച്ചേരും, അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നിസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നിസ്‌ക്കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. മത്സരചിത്രം ഇന്ന് തെളിയും. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ്, പി വി അന്‍വര്‍, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.

18 പത്രികകളാണ് വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സമര്‍പ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചാണ് അന്‍വറിന്റെ പത്രിക പിന്‍വലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.

വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണപരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ആര്യാടന്‍ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

Continue Reading

kerala

ലൈംഗികാധിക്ഷേപ പരാമര്‍ശം; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published

on

നടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പരാമര്‍ശങ്ങളെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ബോബി ചെമ്മണ്ണൂരിനെതിരെ രണ്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപം നടത്തിയതിനു പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി. അതേസമയം ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസടുത്തത്.

നടി നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂര്‍ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങിയത്. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം ജയില്‍ നിന്ന് ഇറങ്ങിയ ബോബി ചെമ്മണ്ണൂര്‍ പരസ്യമായി മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.

Continue Reading

Trending