kerala
അധികാരം നഷ്ടപ്പെടുമെന്ന ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുന്നു: യൂത്ത് ലീഗ്
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയുമായും റാന്നിയിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയുമായും സി.പി.എം സഖ്യമുണ്ടാക്കി.

കോഴിക്കോട്: സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം യൂത്ത്ലീഗ് സംസഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഫിറോസ് ഇക്കാര്യം ആരോപിച്ചത്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയുമായും റാന്നിയിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയുമായും സി.പി.എം സഖ്യമുണ്ടാക്കി. വെൽഫെയർ പാർട്ടി വിവാദത്തിലൂടെ എസ്.ഡിപി.ഐയുമായി ഉണ്ടാക്കിയ സഖ്യത്തെ മറച്ച് പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ചില വാർഡുകളിൽ എസ്.ഡി.പി.ഐയുമായി സി.പി.എം ഉണ്ടാക്കിയ സഖ്യത്തിന്റെ കണക്കുകളും ഫിറോസ് പുറത്ത് വിട്ടു.
നിമയസഭ തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമോ ധാരണയോ ഉണ്ടാക്കാൻ പാടില്ലയെന്നതാണ് യൂത്ത്ലീഗിന്റെ നയം. തീവ്രവാദ സംഘടനയായ എസ്.ഡി.പി.ഐയുമായി സി.പി.എം ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തെ തുറന്ന് കാണിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ലിസ്റ്റ് നൽകി യൂത്ത്ലീഗിന് സീറ്റുകൾ ചോദിക്കുന്ന പ്രവണത ഇല്ലെന്നും യു.ഡി.എഫിനെ ജയിപ്പിക്കുകയെന്ന ഒറ്റ അജണ്ടയാണ് യൂത്ത്ലീഗിന് ഇപ്പോൾ മുന്നിലുള്ളതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഫിറോസ് പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് സ്വാഗതാർഹമാണെന്നും അത് യു.ഡി.എഫിന് കരുത്ത് പകരുമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
നിയമസഭ തെരെഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ട് വരുന്നതിനും യൂത്ത്ലീഗ് കർമ്മ പരിപാടികൾ ആവിഷ്‌കരിച്ചതായി ഫിറോസ് അറിയിച്ചു. ജനുവരി 31നകം പുതിയ ജില്ല കമ്മിറ്റികൾ നിലവിൽ വരും. ഫെബ്രുവരി 1മുതൽ 12വരെ നിയോജക മണ്ഡലം തലത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ‘ഫെയ്സ് ടു ഫെയ്സ്’ വർക്ക്ഷോപ്പുകൾ നടത്തും. ഫെബ്രുവരി 13ന് ആസ്ഥാന മന്ദിര നിർമ്മാണ പൂർത്തീകരണത്തിന് ഏകദിന ഫണ്ട് സ്വരൂപണം നടത്തും. ഫെബ്രുവരി 25,26,27,28 തിയ്യതികളിൽ സംസ്ഥാനത്തുടനീളം സംസ്ഥാന സർക്കാരിനെതിരെ യുവജന കുറ്റപത്രം സമർപ്പിച്ച് കൊണ്ട് നിയോജക മണ്ഡലംതലത്തിൽ പദയാത്രകൾ സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എം.എ സമദ്, സീനിയർ വൈസ് പ്രസിഡന്റ നജീബ് കാന്തപുരം പങ്കെടുത്തു.
kerala
ശക്തമയ മഴ; കാലവര്‍ഷത്തില്‍ 67 ശതമാനം കുറവ്
144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.

ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ലഭിച്ചത് 47.5 മില്ലി മീറ്റര്‍ മഴ. ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ചരിത്രത്തിലെ ശരാശരിയായ 120 മില്ലിമീറ്ററിനേക്കാള്‍ വളരെ കുറവ് മഴയാണ് ഇക്കാലയളവില്‍ ലഭിച്ചത്. 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.
കാലവര്‍ഷ മഴ കണക്കാക്കുന്നത് ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയാണ്. കാലവര്‍ഷം മെയ് 24ന് ആരംഭിച്ചെങ്കിലും 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയിലാണ് ഉള്‍പ്പെടുത്തുക. എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. തൊട്ടുപിന്നില്‍ വയനാടും തിരുവനന്തപുരവുമാണ്.
kerala
വെള്ളക്കെട്ട് ഒഴിഞ്ഞു; കുട്ടനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും
എന്നാല്‍ രണ്ടാഴ്ചയോളം നീണ്ട കനത്ത മഴയും വെള്ളക്കെട്ടുമാണ് കുട്ടനാട്ടിലെ സ്‌കൂള്‍ തുറക്കല്‍ വൈകിപ്പിച്ചത്.

വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കുട്ടനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തോടെയാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് സ്വീകരിക്കുക. സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറന്നിരുന്നു. എന്നാല്‍ രണ്ടാഴ്ചയോളം നീണ്ട കനത്ത മഴയും വെള്ളക്കെട്ടുമാണ് കുട്ടനാട്ടിലെ സ്‌കൂള്‍ തുറക്കല്‍ വൈകിപ്പിച്ചത്.
സ്‌കൂളുകളില്‍ വെള്ളം കയറിയതും മറ്റ് സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയതും കാരണം സ്‌ക്കൂള്‍ തുറക്കല്‍ വീണ്ടും നീണ്ടു. ഇന്നലെയോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ എല്ലാം പിരിച്ചു വിട്ടത്. വെള്ളം കയറിയ സ്‌കൂളുകള്‍ വൃത്തിയാക്കി. താലൂക്ക് തല പ്രവേശനോത്സവത്തോടെയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്.
kerala
വനിതാ ജീവനക്കാരോട് അപമര്യാതയായി പെരുമാറയത് ചോദ്യം ചെയ്തു; യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചതായി പരാതി
സ്ഥാപനത്തില്‍ ബ്ലീച്ചിങ് പൗഡര്‍ അന്വേഷിച്ചുവന്ന ബൈജു വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു.

ആലപ്പുഴയില്‍ വനിതാ ജീവനക്കാരോട് അപമര്യാതയായി പെരുമാറയത് ചോദ്യം ചെയ്ത യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചതായി പരാതി. ആലപ്പുഴ മാന്നാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനെയാണ് ബൈക്കില്‍ വലിച്ചിഴച്ചത്. സംഭവത്തില്‍ തലവടി സ്വദേശി ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കോട്ടപ്പുറത്ത് കെ എം ലിതിനാണ് പരിക്കേറ്റത്.
രക്ഷപ്പെടാന്‍ ശ്രമിച്ച ബൈജുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ പിന്നില്‍ പിടിച്ചതോടെയാണ് ലിതിനെ 50 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
സ്ഥാപനത്തില്‍ ബ്ലീച്ചിങ് പൗഡര്‍ അന്വേഷിച്ചുവന്ന ബൈജു വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു. സഹപ്രവര്‍ത്തകരായ മൂന്ന് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതിന് ശേഷം ബൈജു രക്ഷപെടുന്നത് കണ്ട ലിതിന്‍ പിന്തുടര്‍ന്ന് ബൈക്കില്‍ കയറി പിടിക്കുമ്പോഴാണ് ഇയാളെ വലിച്ചിഴച്ചത്. സംഭവം നടന്നയുടന്‍ മാന്നാര്‍ പൊലീസിലേക്ക് പലതവണ ഫോണ്‍ ചെയ്തിട്ടും കിട്ടിയില്ലെന്നും ഒടുവില്‍ സ്‌റ്റേഷനില്‍ പോയി പൊലീസിനെ വിളിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
india3 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍